ആദരാഞ്ജലികള്‍ പറയാന്‍ വിളിച്ച തന്റെ അടുത്ത സുഹൃത്തുക്കളോട് അച്ഛന്‍ ചത്തിട്ടില്ല, ചത്തിട്ട്‌പോരേ ഇതെല്ലാമെന്ന് ചോദിച്ചു! ഇപ്പോഴും സംസാരിക്കാനാകാതെ ശ്രീനിവാസൻ; പഴയതുപോലെയാകാന്‍ സമയമെടുക്കും.. ധ്യാൻ ശ്രീനിവാസന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..
നടനും സംവിധായകനുമായ ശ്രീനിവാസനെ അടുത്തിടെയാണ് ആരോഗ്യ സ്ഥിതി മോശമായതോടെ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ ആ സംഭത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഹൃദയ സംബന്ധമായ അസുഖത്ത തുടര്‍ന്നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 30-ന് ആണ് അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടാകുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. ആന്‍ജിയോഗ്രാമില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് താരത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയത്. എന്നാല്‍ ഈ സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അദ്ദേഹം മരിച്ചു എന്ന വാര്‍ത്തയാണ് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ലോകം അറിഞ്ഞത്. വാര്‍ത്ത തികച്ചും വ്യാജമായിരുന്നു. ശ്രീനിസാന്റെ സുഹൃത്തുക്കളാണ് ആദ്യം വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. അച്ഛന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോഴും ഇത്തരം വാര്‍ത്തകള്‍ കേട്ട് ദുഃഖം രേഖപ്പെടുത്താന്‍ വിളിച്ച സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നാണ് ധ്യാന്‍ പറയുന്നത്. ആദരാഞ്ജലികള്‍ പറയാന്‍ വിളിച്ച തന്റെ അടുത്ത സുഹൃത്തുക്കളോട് അച്ഛന്‍ ചത്തിട്ടില്ല, ചത്തിട്ട്‌പോരേ ഇതെല്ലാം എന്ന് താന്‍ ചോദിച്ചിരുന്നതായും ധ്യാന്‍ പറയുന്നു. അച്ഛന്റെ അടുത്ത് നില്‍ക്കുമ്പോഴാണ് ഇത്തരം കോളുകളും മെസ്സേജുകളും വരുന്നത്.
അതുകൊണ്ട് തന്നെ ഞാന്‍ ഇതൊന്നും കാര്യമാക്കിയില്ല. വാര്‍ത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നതെന്നാണ്, അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ധ്യാന്‍ ചോദിക്കുന്നത്.അച്ഛന്റെ ആരോഗ്യനില ഭേദപ്പെട്ടു വരികയാണ്. പക്ഷേ പഴയതുപോലെയാകാന്‍ കുറച്ച്
സമയം വേണ്ടിവരും. ഇപ്പോഴും അച്ഛന്‍ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല. പൂര്‍ണമായും ഭേദപ്പെടാന്‍ കുറച്ച് കാലതാമസം എടുത്തേക്കും. കുറച്ച് മാസങ്ങള്‍ വേണ്ടിവരും എന്നാണ് കരുതുന്നത്. ഇപ്പോള്‍ ഓക്കേയാണ്. സ്‌ട്രോക്കിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറി വരണമെന്നും ധ്യാന്‍ പറഞ്ഞു. എന്നാൽ വാര്‍ത്തകളോട് ശ്രീനിവാസന്‍ പ്രതികരിച്ചത് തന്റെ സ്വാഭാവിക ശൈലിയിലാണ്. ശ്രീനിവാസന്റെ സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ശ്രീനിവാസന്‍ മരിച്ചു എന്നതരത്തില്‍ വ്യാപകമായ പ്രചരണം നടന്നതോടെ തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിങ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമായിരുന്നു. 'ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം' മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല'' എന്നാണ് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha