നടിയെ ആക്രമിച്ച കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അജകുമാർ സമർപ്പിച്ച ഹർജി... ആക്ഷേപം സമർപ്പിക്കാൻ പ്രതികൾക്ക് സമയം നൽകി കോടതി.. ഈമാസം 11ന് കേസ് വീണ്ടും പരിഗണിക്കും...

നടി ആക്രമണ കേസിന്റെ വിചാരണ നടത്തിയിരുന്ന സി.ബി.ഐ കോടതിയിൽ പുതിയ ജഡ്ജിയെ നിയമിച്ചിരുന്നു. ഇതോടെയാണ് തുടരന്വേഷണത്തിനു ശേഷമുള്ള അധിക കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചത്. എന്നാൽ കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. വിചാരണ സി.ബി.ഐ കോടതിയിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ട് ജഡ്ജി ഹണി എം. വർഗീസിന് അപേക്ഷ സമർപ്പിച്ചു. ഹണി എം. വര്‍ഗീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായപ്പോള്‍ കേസ് രേഖകള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷൻ ആവശ്യത്തിൽ മറുപടി അറിയിക്കാൻ കോടതി പ്രതികൾക്ക് സമയം നൽകി.
എന്നാൽ വനിതാ ജഡ്ജിയെന്ന നിലയിൽ കേസ് പരിഗണിച്ചിരുന്ന ഹണി എം. വർഗീസിന് , പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസ് പരിഗണിക്കാൻ കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നത്. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അജകുമാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. ആക്ഷേപം സമർപ്പിക്കാൻ പ്രതികൾക്ക് സമയം നൽകിയ കോടതി, ഈമാസം 11ന് കേസ് വീണ്ടും പരിഗണിക്കും. ഹണി എം. വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. വനിതാ ജഡ്‌ജ് വേണമെന്നില്ലെന്നും, സി.ബി.ഐ കോടതി തന്നെ തുടർന്നും വാദം കേൾക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകിയിരുന്നു.
ഹണി എം വർഗീസിന്റെ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നാണ് അതിജീവിത ഉയർത്തുന്ന പരാതി. വിചാരണ കോടതി ജഡ്ജിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ മെമ്മറി കർഡ് ആക്സസ് ചെയ്യപ്പെട്ടുവെന്ന ഫോറൻസിക് റിപ്പോർട്ട് കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ് പ്രകാരം നിലവിൽ സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം സുപ്രധാനമായ ഈ കേസ് ഒരു കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് അധികാരമുണ്ടോയെന്നാണ് ഉയരുന്ന ചോദ്യം. ആരുടെ നിർദ്ദേശപ്രകാരമാണ് കേസ് മാറ്റിയതെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ നിയമപോരാട്ടത്തിന് പ്രോസിക്യൂഷൻ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha

























