Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

മൊയ്തീനെ വിറ്റ് കാശാക്കിയവര്‍ക്കെതിരെ കാഞ്ചനമാല... സിനിമയുടെ അണിയറക്കാര്‍ മൊയ്തീന്‍ സേവാമന്ദിറിലേക്കു വരാത്തത് അവരുടെ മനസില്‍ കറയുള്ളതിനാല്‍

18 NOVEMBER 2015 10:45 PM IST
മലയാളി വാര്‍ത്ത.

പൃഥ്വിരാജിന് രണ്ടാമതൊരു പുനര്‍ജന്മം നല്‍കിയത് മൊയ്തീന്‍ എന്ന കഥാപാത്രമാണ്. ആ മൊയ്തീന്റെ വിജയമാണ് സിനിമ തകര്‍ത്തോടിയത്. ആ സിനിമയില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് അവര്‍ ഉണ്ടാക്കിയത്. എന്നാല്‍ അവരാരും ഒന്നു സഹായിക്കയോ സേവാ മന്ദിറില്‍ എത്തുകയോ ചെയ്തിട്ടില്ല. അതിന്റെ രോഷം ജീവിച്ചിരിക്കുന്ന നായിക കാഞ്ചനമാല പരസ്യമാക്കി.
എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍ എസ് വിമലിനെതിരെയും മറ്റ് നടീനടന്‍മാരുള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് കാഞ്ചനമാല പ്രതികരിച്ചത്.
വിമലും സിനിമയുമായി ബന്ധപ്പെട്ട മറ്റുള്ളവരും മൊയ്തീന്‍ സേവാമന്ദിറിലേക്ക് വരാതിരിക്കാനുള്ള കാരണം അവരുടെ മനസ്സിലെ കറയാണെന്ന് കാഞ്ചനമാല പറഞ്ഞു. അവരുടെ പ്രവര്‍ത്തികള്‍ ആത്മഹത്യയേക്കുറിച്ച് ചിന്തിക്കാന്‍ വരെ പ്രേരിപ്പിക്കും വിധം അസ്വസ്ഥമാക്കിയെന്നും കാഞ്ചനമാല പറഞ്ഞു.
ബി പി സേവാമന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് കാഞ്ചനമാല ഇക്കാര്യം പറഞ്ഞത്. സിനിമാ പ്രവര്‍ത്തകരോട് ദേഷ്യമില്ല. സിനിമയുടെ സംവിധായകനുമായി കേസ് നില നില്‍ക്കുന്നുണ്ടെങ്കിലും മൊയ്തീന്‍ സേവാമന്ദിര്‍ സന്ദര്‍ശിക്കുന്നതില്‍ വിമലിന് തടസ്സമില്ലെന്നും പറഞ്ഞു.
ബി പി മൊയ്തീന്‍ സേവാമന്ദിര്‍ പൂര്‍ത്തിയാകുമ്പോള്‍ സിനിമയുടെ പ്രവര്‍ത്തകരും ഉണ്ടാകണമെന്നും പിണക്കം മാറ്റണമെന്നും നേരത്തേ ദിലീപ് കാഞ്ചനമാലയോട് പറഞ്ഞിരുന്നു. എന്നാല്‍ ആര്‍ എസ് വിമലില്‍ നിന്നും താന്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ഉണ്ടായി. ചിത്രീകരണം ആരംഭിക്കും മുമ്പ് തിരക്കഥ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറി. സ്‌ക്രിപ്റ്റ് പൂജിക്കാന്‍ കൊടുക്കാന്‍ തന്റെ കൈവശം തന്നെങ്കിലും പൂജയ്ക്ക് ശേഷം അപ്പോള്‍ തന്നെ തിരിച്ചു വാങ്ങുകയും ചെയ്തു. ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ചേര്‍ത്താല്‍ ഉണ്ടാകുന്ന അവസ്ഥയോര്‍ത്ത് വിഷമിച്ചു പോയി. വിമലിനെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് നിര്‍മ്മാതാവിനെ വിളിച്ച് ഇക്കാര്യം പറഞ്ഞെങ്കിലും അങ്ങനെയുണ്ടായാല്‍ കട്ട് ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും തിരക്കഥ വായിക്കാന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വായിക്കുന്നതിന് മുമ്പായി വിമല്‍ റഷീദുമായി വന്ന് തിരക്കഥ പിടിച്ചുവാങ്ങുകയും ചെയ്തുവെന്നും കാഞ്ചനമാല പറഞ്ഞു.
പല തവണ വിമലിനെ വിളിച്ചിട്ടും കിട്ടിയില്ല. ഇടയ്ക്ക് നിര്‍മ്മാതാവ് മാറിയെന്നും സംഗീത സംവിധായകന്‍ രമേശ്‌നാരായണനാണ് നിര്‍മ്മാതാവ് എന്നും കേട്ടു. അദ്ദേഹം അഞ്ചുലക്ഷം രൂപയുടെ ചെക്ക് സേവാമന്ദിറിന് സംഭാവനയായി നല്‍കുകയും ചെയ്തു. പിന്നീട് വിമലിനെ വിളിച്ചപ്പോള്‍ നമ്പര്‍ പോലും അദ്ദേഹത്തിന്റേതല്ലെന്ന് അറിയാന്‍ കഴിഞ്ഞു. ഇതിനിടയിലാണ് തന്റെ സഹോദരി ആനന്ദ കനകം കോടതിയെ സമീപിച്ചത്. സിനിമ താന്‍ കണ്ടിട്ടില്ലെന്നും സഹോദരി കണ്ടിട്ട് കുഴപ്പമില്ലെന്നും പറഞ്ഞതായി കാഞ്ചനമാല പറഞ്ഞു.
തേങ്ങാക്കച്ചവടക്കാരന്‍ തന്റെ പിതാവിനെ തള്ളിവീഴ്ത്തുന്നതായി തിരക്കഥയില്‍ ഉണ്ടെന്ന് മുക്കം ഭാസി പറഞ്ഞറിഞ്ഞു. എന്നാല്‍ എട്ടു കാര്യസ്ഥന്മാര്‍ ഉണ്ടായിരുന്ന തറവാടാണ് തന്റേതെന്നും ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ചേര്‍ത്താല്‍ ഉണ്ടാകുന്ന കാര്യം ഓര്‍ത്ത് ഏറെ വിഷമിച്ചുവെന്നും അവര്‍ പറഞ്ഞു.
സേവാമന്ദിറിന് കെട്ടിട നിര്‍മ്മാണത്തിന് ആരും മുന്നോട്ട് വരാഞ്ഞ സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം ഏറ്റെടുത്തതെന്നും കാഞ്ചന മാലയുടെ സ്വപ്‌നം പൂവണിയുമ്പോള്‍ ഈ പ്രണയം ലോകത്തെ അറിയിച്ച സിനിമാക്കാര്‍ എല്ലാവരും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (5 minutes ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (19 minutes ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (34 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (56 minutes ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (1 hour ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (1 hour ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (1 hour ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (2 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (6 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (7 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (7 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (7 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (7 hours ago)

Malayali Vartha Recommends