Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

കൊല്ലം സുധിയുടെ കുടുംബത്തിന് നൽകിയ വീടിന്റെ പരിപൂർണ്ണ അവകാശികൾ അദ്ദേഹത്തിന്റെ രണ്ട്‌ മക്കൾ മാത്രമാണ്; രേണുവിനെ വിമർശിക്കുന്നവർ അറിയാൻ...

20 FEBRUARY 2025 03:54 PM IST
മലയാളി വാര്‍ത്ത

രണ്ട് വര്‍ഷം മുന്‍പാണ് ഒരു വാഹനാപകടത്തില്‍പ്പെട്ട് മിമിക്രിതാരവും നടനുമായ കൊല്ലം സുധി മരിച്ചത്. സുധിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് ഇപ്പോഴും ആരാധകർ. നടന്റെ കുടുംബത്തിന് ആശ്വാസമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഭാര്യയെയും മക്കളെയും സംരക്ഷിക്കുകയും അവര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുകയുമൊക്കെ ചെയ്തു. പിന്നാലെ സുധിയുടെ ഭാര്യ രേണു അഭിനയ രംഗത്തും ചുവടുറപ്പിച്ചു. അടുത്തിടെയാണ് രേണു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം പുറത്ത് വരുന്നത്.

ഇന്നിതാ രേണു അഭിനയിച്ച ഒരു മ്യൂസിക് ആല്‍ബവും പുറത്തിറക്കിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ താരപത്‌നി പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലായി. ഒപ്പം ഇത് ഇത്തിരി കടന്ന് പോയില്ലേ എന്ന ചോദ്യവുമായിട്ടാണ് സോഷ്യല്‍ മീഡിയ എത്തിയിരിക്കുന്നത്. രേണു പങ്കുവെച്ച ആല്‍ബത്തിന് താഴെയും ഇതിന്റെ പിന്നണി കാഴ്ചകള്‍ക്കുമാണ് നെഗറ്റീവ് പ്രതികരണം വന്നത്. 'സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്, നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍' എന്നൊക്കെയാണ് ഭൂരിഭാഗം കമന്റുകളും.

എന്നാല്‍ രേണുവിന് പിന്തുണ നല്‍കി കൊണ്ടുള്ള കമന്റുകളും ഇതിനൊപ്പമുണ്ട്. 'സുധി ജീവിച്ചിരിക്കുന്ന സമയത്ത് ഇതുപോലെ അഭിനയിക്കാനൊക്കെ അവസരങ്ങള്‍ കിട്ടിയിരുന്നേല്‍ നെഗറ്റീവ് കമന്റ് ഒഴിവായി പോയേനെ. ആള് പോയതിനു ശേഷം ഇങ്ങനൊക്കെ സീന്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ രണ്ട് സൈഡും ചിന്തിക്കും. നിങ്ങളുടെ ശരി എന്താണ് അത് ചെയ്യുക..

ദിലീപും ഗോപികയും കടലില്‍ കിടന്നു ഉരുണ്ടപ്പോള്‍ ആഹാ... പാവപ്പെട്ട ഒരു പെണ്ണ് ജീവിതത്തിലെ സകല സന്തോഷവും നഷ്ടപെട്ട് വിധവ എന്ന പേരും കേട്ട് കരഞ്ഞു കരഞ്ഞു ജീവിതത്തില്‍ അവളുടെതായ സന്തോഷം കണ്ടെത്തുമ്പോള്‍ അത് മോശം. ഇതൊരു റീല്‍ വീഡിയോ ആണ്. അത് മനസിലാക്കുക. ഒരു പെണ്ണിനെ ഇങ്ങനെ ആക്ഷേപിക്കാന്‍ നാണം ഇല്ലേ? ഇവര്‍ ജോലി ചെയ്തു ജീവിക്കുന്നില്ലെന്ന പരാതി ആയിരുന്നു. ഇപ്പോള്‍ അഭിനയിക്കാന്‍ പോയിട്ട് അതിനും പറ്റില്ല. അവര്‍ എങ്ങനെയെങ്കിലും ജീവിക്കട്ടെ. കുറെ കമെന്റൊളികള്‍ക്ക് സുധിചേട്ടനെ കുറിച്ചോര്‍ത്ത് ഭയങ്കര സങ്കടമാണിപ്പോള്‍. പുള്ളിയെ കളഞ്ഞിട്ട് അവള്‍ ഒളിച്ചോടി പോയതാണോ?

അവരുടെ ജീവിതം അവര്‍ക്ക് ശരി എന്നു തോന്നുന്ന രീതിയില്‍ ജീവിക്കട്ടെ, അതിന് നാട്ടുകാര്‍ എന്തിനാ വേവലാതി പിടിക്കണത്. ഒരു സ്ത്രീ ഭര്‍ത്താവില്ലാതായാല്‍ സമൂഹത്തിന്റെ മുന്നില്‍ റൂമിന്റെ ഉള്ളില്‍ അടച്ചു മൂടി ഇരിക്കണം എന്നാണോ? അവര്‍ക്കും ജീവിക്കണ്ടേ, അവരുടെ മക്കളെ നോക്കണ്ടേ, അതോ ഈ കുറ്റം പറയുന്ന മക്കള്‍ തിന്നാനും കുടിക്കാനും ഒക്കെ ഉള്ളത് കൊണ്ട് കൊടുക്കോ? സഹായിച്ചില്ലേലും അവരെ ഉപദ്രവിക്കാതെ ഇരുന്നാല്‍ മതി...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷം കൊല്ലം സുധിയുടെ ജീവിതത്തിലേക്ക് വന്നയാളാണ് രേണു. മകന്‍ കൂടി ജനിച്ച ശേഷം സുധിയുടെ എല്ലാമെല്ലാമായി ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ അപകടമുണ്ടാവുന്നതും സുധി മരണപ്പെടുന്നതും. ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം സന്തോഷത്തോടെ ജീവിക്കാനാണ് രേണു തീരുമാനിച്ചത്.

എന്നാല്‍ ഭര്‍ത്താവ് മരിച്ച സ്ത്രീ മേക്കപ്പ് ഇട്ടെന്നും ഡാന്‍സ് കളിച്ചെന്നുമൊക്കെ കുറ്റപ്പെടുത്തി കഴിഞ്ഞ കുറേ കാലമായി രേണു സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ വീഡിയോ കൂടി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.


സുധിയുടെ കുടുംബത്തിന് അടുത്തിടെ വീട് വെച്ച് നൽകിയ കേരള ഹോം ഡിസൈൻസ് ഗ്രൂപ്പിനെ ടാഗ് ചെയ്തും രേണുവിനെ ആളുകൾ വിമർശിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബർ ബുള്ളിയിങ്ങിലും വിവാദങ്ങളിലും പ്രതികരിച്ച് എത്തിയിരിക്കുകയാണ് കേരള ഹോം ഡിസൈൻസ് ഗ്രൂപ്പിന്റെ ചുമതലയുള്ളവരിൽ ഒരാളായ ഫിറോസ്. വീടും സ്ഥലവും കിട്ടിയതുകൊണ്ട് സുധിയുടെ കുടുംബത്തിന്റെ വയർ നിറയില്ലല്ലോയെന്നും അവർ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്നുമാണ് പ്രതികരിച്ച് ഫിറോസ് സോഷ്യൽമീഡിയയിൽ കുറിച്ചത്.

ഫിറോസിന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം.... കൊല്ലം സുധി മരിച്ചതിനുശേഷം അവർക്ക്‌ ഒരു വീട്‌ നൽകാൻ തയ്യാറായി ഞങ്ങൾ കേരള ഹോം ഡിസൈൻസ് ഗ്രൂപ്പ് മുന്നിൽ വന്ന സമയം... അന്ന് ആദ്യ മീറ്റിങ് 24 ചാനലിന്റെ ഓഫീസിൽ നടക്കുന്നു. ടിനി ടോം, കെഎസ് പ്രസാദേട്ടൻ എന്നീ സിനിമ പ്രവർത്തകരും ശ്രീകണ്ഠൻ നായർ പിന്നെ ഞാനും. ഷബൂസും ഷിയാസും ആയിരുന്നു ആദ്യ മീറ്റിങ്ങിൽ പങ്കെടുത്തത്‌.

അന്ന് അവരുടെ ഭാഗത്ത്‌ നിന്ന്... അതായത്‌ സുധിയുടെ ഫാമിലിയെ ഏറ്റവും അടുത്തറിയുന്നവർ എന്ന നിലയിൽ സംസാരിച്ചവരുടെ ഭാഗത്ത്‌ നിന്ന് വന്ന ആദ്യ നിർദ്ദേശം ഞാൻ നിങ്ങളുമായ്‌ ഇപ്പോൾ ഷെയർ ചെയ്യാൻ കാരണം... സുധിയുടെ ഭാര്യ അഭിനയിച്ച ഈ താഴെ കാണുന്ന വീഡിയൊ ഷൂട്ടിന്റെ ലിങ്കിൽ എന്നെ മെൻഷൻ ചെയ്യുന്നു അല്ലങ്കിൽ ആ ലിങ്ക്‌ എനിക്ക്‌ അയച്ച് തരുന്നുവെന്ന് മാത്രമല്ല പല സമയത്തും പലരും ഉന്നയിച്ച ഒരു ആശങ്കക്ക്‌ വിരാമം ഇടാനും കൂടെയാണ്.

അന്ന് ആദ്യ മീറ്റിങ്ങിൽ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം മരണപെട്ട കൊല്ലം സുധിയുടെ രണ്ട് മക്കൾക്ക്‌ മാത്രമാണ് ‌ബഹുമാനപ്പെട്ട ബിഷപ്പ് നൽകിയ സ്ഥലത്തിനും അവിടെ ഞങ്ങൾ നൽകിയ വീടിനും അവകാശം ഉള്ളൂവെന്നതാണ്. ആ വീടും സ്ഥലവും 15 വർഷത്തേക്ക്‌ വിൽക്കാനോ കൈമാറാനോ സാധിക്കുകയുമില്ല എന്നതും ആ ആധാരത്തിൽ വ്യക്തമായ്‌ എഴുതി ചേർത്തിട്ടുള്ളതാണ്.

പറഞ്ഞ്‌ വന്നത്‌ ഇത്രയാണ്... കൊല്ലം സുധിയുടെ കുടുംബത്തിന് ഞങ്ങൾ നൽകിയ വീടിന്റെ പരിപൂർണ്ണ അവകാശികൾ അദ്ദേഹത്തിന്റെ രണ്ട്‌ മക്കൾ മാത്രമാണ്. മറ്റാർക്കും ആ വീടിനോ സ്വത്തിനോ ഒരു അവകാശവും ഇല്ല. ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ട. നമുക്ക്‌ എല്ലാവർക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാംഗങ്ങൾക്കും ഉണ്ടെന്ന കാര്യവും കൂടി ചേർക്കുന്നു.

അവരുടെ കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ. വീടും സ്ഥലവുമാണ് അവർക്ക്‌ കിട്ടിയത്‌. അതുകൊണ്ട്‌ അവരുടെ വയർ നിറയില്ലല്ലോ. അവർ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ. നമ്മളെന്തിന് സദാചാര പോലീസാവുന്നു എന്നായിരുന്നു ഫിറോസിന്റെ കുറിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (2 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (2 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (3 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (4 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (5 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (5 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (5 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (5 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (6 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (6 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (6 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (7 hours ago)

Malayali Vartha Recommends