Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്...


ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളായ സൂപ്പര്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ അമ്പരന്ന് സിനിമാലോകം

24 OCTOBER 2017 10:55 AM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളും സൂപ്പര്‍ താരവുമായ നവാസുദ്ധീന്‍ സിദ്ധിഖിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. കര്‍ഷക കുടുംബത്തില്‍ ജനിച്ച് കഠിനാധ്വാനത്തിലൂടെ കഴിവ് മാത്രം കൈമുതലാക്കി ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച നടനാണദ്ദേഹം. ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പൊതുവെ നാണം കുണുങ്ങിയായ നവാസുദ്ധീന്‍ തന്റെ വ്യക്തി ജീവിതത്തിലെ കുറ്റസമ്മതങ്ങള്‍ തുറന്ന് പറയുകയാണ്. ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറിലൂടെയാണ് നടന്‍ തന്റെ ജീവിതം തുറന്ന് പറയുന്നത്.

മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നുപറച്ചിലാണ് അതിലേറ്റവും പ്രധാനം. ആത്മകഥയിലെ ഒരധ്യായത്തില്‍ നവാസുദ്ധീന്‍ മാസങ്ങള്‍ ക്ക് മുമ്പ് ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ ആ പറഞ്ഞത് സത്യമായിരുന്നുവെന്നും താനും നിഹാരികയും തമ്മില്‍ ഒരു വര്‍ഷത്തോളം നീണ്ട വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ആത്മകഥയുടെ ഒരധ്യായത്തില്‍ നവാസുദ്ധീന്‍ സിദ്ധിഖി കുറ്റസമ്മതം നടത്തുന്നു.

ഒരു ദിവസം ഞങ്ങളൊരു നൃത്ത രംഗം ചിത്രീകരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ സഹപ്രവര്‍ത്തക നിഹാരിക സിങ്ങിന് എന്തോ സംഭവിച്ചത്. സംവിധായകന്‍ കട്ട് പറഞ്ഞതും അവര്‍ ഒന്നും മിണ്ടാതെ കാരവനിലേക്ക് ഓടിപോയി. അവര്‍ക്കെന്തോ സംഭവിച്ചിട്ടുണ്ട്. പിന്നീട് തണുപ്പന്‍ മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. എന്നോടെന്തോ വല്ലാത്ത അകല്‍ച്ച കാണിക്കാന്‍ തുടങ്ങി. എനിക്കൊന്നും മനസിയിലായില്ല. എന്നോടൊന്നും മിണ്ടുന്നുമില്ല. എനിക്കാകെ അമ്പരപ്പായി. എന്താണവളുടെ പ്രശ്‌നം അവള്‍ക്കെന്താണ് സംഭവിച്ചത്? സാധാരണ വളരെ സൗഹാര്‍ദപരമായി ഇടപഴകുന്ന വ്യക്തിയാണ്, നന്നായി സംസാരിക്കുമായിരുന്നു. അവളുടെ പ്രശ്‌നം എന്താണെന്ന് ചോദിച്ചറിയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. ഞാന്‍ ചോദിച്ചു. ഒരു തവണയല്ല, രണ്ട് തവണയല്ല, ഒരുപാട് തവണ... ഒരുപാട് ദിവസം. ഒന്നുമില്ലെന്ന് മാത്രം അവള്‍ മറുപടി പറഞ്ഞു. ഞാന്‍ എന്റെ ആകാംക്ഷയെ അടക്കി നിര്‍ത്തി.



ഞാന്‍ അവളെ വീണ്ടും പഴയ പോലെ സംസാരിക്കാന്‍ മാത്രം നിര്‍ബന്ധിച്ചു. കാരണം, ആരോടും മിണ്ടാതെ മൗനമായി ഇരിക്കുന്നതത്ര ആരോഗ്യപരമായ കാര്യമല്ലല്ലോ. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ പഴയത് പോലെ തന്നെയായി. ഒരു നാള്‍ ഞാന്‍ അവളെ എന്റെ വീട്ടിലേക്കു ഭക്ഷണത്തിന് ക്ഷണിച്ചു. എന്റെ ഇഷ്ട ഭക്ഷണമായ മട്ടന്‍ വിഭവം ഞാന്‍ തയ്യാറാക്കിയിരുന്നു. അവള്‍ ആ ക്ഷണം സ്വീകരിച്ച് വീട്ടില്‍ വന്നു. ഞാന്‍ അന്ന് തയ്യാറാക്കിയ വിഭവം സത്യത്തില്‍ വളരെ മോശമായിരുന്നു. പക്ഷെ അവളത് തുറന്ന് പറഞ്ഞില്ലെന്നു മാത്രമല്ല വിളമ്പിയത് മുഴുവന്‍ ഒരു മടിയും കൂടാതെ കഴിച്ചു. ഞാന്‍ ഉണ്ടാക്കിയ വിഭവത്തെ പ്രശംസിക്കുകയും ചെയ്തു.



ഇനി നിങ്ങള്‍ എന്റെ വീട്ടില്‍ വരൂ നവാസ്. ഞാന്‍ നിങ്ങള്‍ക്കായി മട്ടന്‍ തയ്യാറാക്കി തരാം എന്നവള്‍ സ്‌നേഹത്തോടെ പറഞ്ഞു. അന്ന് ആദ്യമായി ഞാന്‍ നിഹാരികയുടെ വീട്ടില്‍ ചെന്നു. അല്പം പേടിയോടെ ഡോര്‍ബെല്‍ അടിച്ചു. അവള്‍ വന്ന് വാതില്‍ തുറന്നതും ഞാന്‍ ആശ്ചര്യപെട്ടുപോയി. നൂറുകണക്കിന് കുഞ്ഞു മെഴുക്ക് തിരികള്‍ കത്തിച്ച് വച്ച് സ്വര്‍ഗീയമാക്കി മാറ്റിയിരിക്കുന്നു അവളുടെ വീടിന്റെ അകത്തളം. മൃദുലമായ രോമക്കുപ്പായമായിരുന്നു അവളുടെ വേഷം. ആ വേഷത്തില്‍ ആ മെഴുകുതിരി വെട്ടത്തില്‍ അവളുടെ സൗന്ദര്യം ജ്വലിക്കുന്നുണ്ടായിരുന്നു. കരുത്തനായ, തനിനാട്ടുമ്പുറത്തുകാരനായ ഞാന്‍ അവളെ എന്റെ കൈകളില്‍ കോരിയെടുത്തു. നേരെ കിടപ്പറയിലേക്ക് ചെന്നു. അന്ന് ഞങ്ങള്‍ തമ്മില്‍ ഒന്നായി. അവിടുന്നങ്ങോട്ട് ഞാനും നിഹാരികയും തമ്മിലുള്ള ബന്ധം തുടങ്ങുകയായിരുന്നു. ഞാന്‍ പോലുമറിയാതെ ആരംഭിച്ച, ഒന്നര വര്‍ഷത്തോളം നീണ്ട ബന്ധം.

എല്ലാ പെണ്‍കുട്ടികളെയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവളും ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാന്‍ ഒരു സ്വാര്‍ത്ഥനായ ആഭാസനായിപ്പോയി. എനിക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അവളുടെ വീട്ടില്‍ പോവുക, അവളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുക, തിരികെ പോരുക. സ്‌നേഹ സംഭാഷണങ്ങളിലൊന്നും എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. 

തന്നെ മാത്രം സ്‌നേഹിക്കുന്ന, തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സ്വാര്‍ത്ഥനായ, നീചനായ വ്യക്തിയാണ് ഞാനെന്ന സത്യം അവള്‍ പതിയെ മനസ്സിലാക്കി. 

ഏതൊക്കെ പെണ്‍കുട്ടികളുമായി എനിക്ക് ബന്ധമുണ്ടായിരുന്നുവോ അവര്‍ക്കെല്ലാം ഇതേ പരാതി തന്നെയായിരുന്നു ഉണ്ടായിരുന്നത്. എന്റെ ആവശ്യങ്ങള്‍ക്ക് മാത്രമേ ഞാന്‍ അവരെയെല്ലാം സമീപിച്ചിരുന്നുള്ളു. അല്ലാത്തപ്പോള്‍ അവരുടെ ഫോണ്‍ കോളുകള്‍ പോലും ഞാന്‍ എടുത്തിരുന്നില്ല.



അടുത്ത തവണ ഞാന്‍ അവളുടെ വീട്ടില്‍ ചെന്ന സമയത്ത് ഒരു നനുത്ത സില്‍ക്ക് കുപ്പായമാണ് അവള്‍ ധരിച്ചിരുന്നത്. അവളുടെ അരക്കെട്ടിനു ചുറ്റും എന്റെ കൈകള്‍ സഞ്ചരിച്ചു. അവളെ ഞാന്‍ എന്നിലേക്കടുപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ എന്നെ തള്ളി മാറ്റി. ഇല്ല നവാസ്. ഞാന്‍ ഇനി നിങ്ങളെ കാണില്ല. ഇത് മതിയാക്കാം ഇതിവിടെ തീരുന്നു അവള്‍ പറഞ്ഞു. ഞാന്‍ കെഞ്ചി നോക്കി, കരഞ്ഞു നോക്കി, ക്ഷമ പറഞ്ഞു, ഇനി എന്റെ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്ക് നല്കി. ഞാന്‍ കുറച്ചു കൂടി നല്ല കാമുകനാകാന്‍ ശ്രമിക്കാമെന്ന് വരെ പറഞ്ഞു . പക്ഷെ അവള്‍ പിടിവാശിയിലായിരുന്നു. അവള്‍ക്കു മടുത്തിരുന്നു. ഒരുപാട് തവണ അവള്‍ക്കു മുറിവേറ്റിട്ടുണ്ട്. അതായിരുന്നു അവസാനം. അന്നത്തോടെ ആ ബന്ധം അവസാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് നിറത്തിലുള്ള പട്ടുസാരി തമിഴ് സ്റ്റൈലിലുള്ള മടിസാർ രീതിയിൽ അണിഞ്ഞൊരുങ്ങി മാളവിക ജയറാം...കസവു മുണ്ടും മേൽമുണ്ടും ധരിച്ച് നവൻ...മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയു  (8 minutes ago)

സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു:- പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം...  (22 minutes ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം... സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല... മോട്ടോര്‍ വാഹന വകുപ്പി  (23 minutes ago)

ഉദ്ഘാടനത്തിന് മുമ്പേ ആക്കുളത്തെ ചില്ല് പാലത്തില്‍ പൊട്ടല്‍ കണ്ടെത്തി... കണ്ണാടിപ്പാലത്തിന്റെ മധ്യഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസില്‍ പരാതി ,  (28 minutes ago)

വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ  (29 minutes ago)

ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്...പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്  (39 minutes ago)

പത്തനംതിട്ട അടൂരില്‍ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

കെഎസ്ആർ‌ടിസി ബസിലെ ഡ്രൈവറുമായുണ്ടായ വാക്കുതർക്കവും തുടർ സംഭവങ്ങളും രാഷ്ട്രീയ പ്രവർ‌ത്തനത്തിന്റെ ഭാഗമായി അതിജീവിക്കും - മേയർ ആര്യ രാജേന്ദ്രൻ  (1 hour ago)

മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 400 രൂപയുടെ കുറവ്  (1 hour ago)

മേയർ കെഎസ്ആർടിസ ഡ്രൈവർ തർക്കത്തിൽ ഇനി പ്രതികരണം പാടില്ലെന്ന് സിപിഎം നേതാക്കൾക്ക് നിർദ്ദേശം....സച്ചിൻദേവ് എംഎൽഎ ബസിനുള്ളിൽ കയറിയെന്ന എഎ റഹിം എംപിയുടെ വാദം ബാലിശമായി പോയി... ബസിൽ കയറി ടിക്കറ്റാണ് എംഎൽഎ  (1 hour ago)

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി  (1 hour ago)

കാലാവധി കഴിഞ്ഞ 2000 കോടി രൂപ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്തേക്ക് എത്തിക്കാൻ കോട്ടയത്തുനിന്നു പോയ പൊലീസ് സംഘത്തെ തടഞ്ഞുവച്ച് ആന്ധ്ര പൊലീസ്  (1 hour ago)

മകളെ കൈ പിടിച്ച് കൊടുത്ത്.... താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി....  (1 hour ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (1 hour ago)

Malayali Vartha Recommends