ആരാരും അറിയാതിരുന്ന അമല പോളിന്റെ രഹസ്യങ്ങൾ പരസ്യമാക്കി സോഷ്യൻ മീഡിയ; വേദനയോടെ അമല
എ എല്‍ വിജയ് യുമായുള്ള അമല പോളിന്റെ വിവാഹ മോചനത്തിനു ശേഷം അമലയ്ക്ക് കണ്ടകശനിയാണെന്ന് തോന്നുന്നു. വിവാഹമോചനത്തിന് ശേഷം അമലയ്ക്ക് കൂട്ട വിവാദങ്ങളായിരുന്നു. ഇറക്കം കുറഞ്ഞ ഇറുകിയ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു ഇതിനു മുമ്പ് ആരാധകരുടെ ട്രോളുകൾ ഏറ്റുവാങ്ങിയത്. പിന്നീട് തമിഴ് സിനിമ ലോകത്തെ തന്നെ ഞെട്ടിച്ച സുചിലീക്ക്സിൽ ധനുഷും അമലയുമായുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ ധനുഷും അമലയും തമ്മിലുള്ള ബന്ധമാണ് വിവാഹ മോചനത്തിലേയ്ക്കെത്തിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന് ശേഷമാണ് സംവിധായകന്‍ എ എല്‍ വിജയ് യും അമല പോളും തമ്മില്‍ പ്രണയത്തിലായത്. രണ്ട് ഭാഷക്കാരായിട്ടും, മതത്തില്‍ പെട്ടവരായിട്ടും വീട്ടുകാരുടെ യാതൊരു എതിര്‍പ്പും ഇല്ലാതെ 2014 ല്‍ അമലയും വിജയ് യും വിവാഹിതരായി. എന്നാല്‍ രണ്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടു നിന്നുള്ളൂ.. 2016 ല്‍ ഇവരുവരും ബന്ധം വേര്‍പെടുത്തി.
ഇപ്പോൾ പുറത്തുവരുന്നത് ലക്ഷങ്ങളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ വാഹനം രജിസ്‌റ്റര്‍ ചെയ്‌തതുമായി ബന്ധപ്പെട്ട് നടി അമലാ പോളിന് ആര്‍.ടി. അധികൃതര്‍ നോട്ടീസ് അയച്ചുവെന്ന റിപ്പോർട്ടുകളാണ്. വണ്ടിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച അസല്‍ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് എറണാകുളം ആര്‍.ടി.ഒ. നോട്ടീസ് അയച്ചത്. അമലാ പോളിന്റെ ഒരു കോടി രൂപയുടെ ബെന്‍സിന് 20 ലക്ഷം രൂപയുടെ നികുതി വെട്ടിക്കാനാണ് പുതുച്ചേരിയില്‍ ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ പേരില്‍ വണ്ടി രജിസ്‌റ്റര്‍ ചെയ്‌തത്. സംസ്‌ഥാനത്ത് ആഡംബരക്കാറുകള്‍ (20 ലക്ഷം രൂപയ്‌ക്കു മുകളിലുള്ളവ) രജിസ്‌റ്റര്‍ ചെയ്യാന്‍ 20 ശതമാനം നികുതി അടയ്‌ക്കണം.
അമലയുടെ ഒരു കോടി രൂപ വിലമതിക്കുന്ന ബെന്‍സ് ഇവിടെ രജിസ്‌റ്റര്‍ ചെയ്‌തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി ലഭിക്കുമായിരുന്നു. അതേ വാഹനം പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപയ്‌ക്ക് നികുതിയടച്ച് രജിസ്‌റ്റര്‍ ചെയ്യാം. വലിയ നികുതിയിളവു നല്‍കുന്ന പുതുച്ചേരിയില്‍ വണ്ടി രജിസ്‌റ്റര്‍ ചെയ്യാന്‍ താല്‍കാലിക മേല്‍വിലാസം മതി. അവിടെ താമസിക്കുന്നവരുടെ പേരിലും വാഹനം രജിസ്‌റ്റര്‍ ചെയ്യാം. എന്തുതന്നെയായാലും താരത്തിനെ വിവാദങ്ങൾ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha