സംഗീത് കുമാർ ഐശ്വര്യയുടെ മകനോ? പ്രതികരണവുമായി ഐശ്വര്യ റായി രംഗത്ത്

ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാര്‍ എന്ന യുവാവ് രംഗത്തെത്തിയിരുന്നു. ഐശ്വര്യര്യ അമ്മയാണെന്നും ഐവിഎഫ് ചികിൽസയിലൂടെയാണ് താൻ ജനിച്ചതെന്നും പറഞ്ഞ് ഏറെ ചർച്ചയായ വിഷയമായിരുന്നു ഈ വാർത്ത. 1988ലാണ് ഐശ്വര്യ തനിക്കു ജന്മം നൽകിയതെന്നും ഇരുപത്തിയൊമ്പതുകാരനായ സംഗീത് പറയുന്നു.
1988ൽ ലണ്ടനില്‍ ഐവിഎഫ് ചികിൽസയിലൂടെയാണ് ഞാന്‍ ജനിച്ചത്. മൂന്നാം വയസ്സു മുതൽ ഇരുപത്തിയേഴു വയസ്സു വരെ ചോദാവാരത്താണ് വളർന്നത്. മുത്തച്ഛൻ ബ്രിന്ദ കൃഷ്ണ റായിയുടെ കുടുംബത്തിനൊപ്പം മുംബൈയിലായിരുന്നു ഒന്നും രണ്ടും വയസ്സു വരെ വളര്‍ന്നത്.” മുത്തച്ഛൻ ഏപ്രിൽ 2017നു മരിച്ചുവെന്നും അമ്മാവന്റെ പേര് ആദിത്യൻ ആണെന്നും സംഗീത് പറയുന്നു
ഐശ്വര്യ അമ്മയാണെന്നു തെളിയിക്കാൻ യാതൊരു തെളിവുകളും പക്കലില്ലാത്ത സംഗീത് ഐശ്വര്യ അഭിഷേകുമായി പിരിഞ്ഞ് തനിച്ചു താമസിക്കുകയാണെന്നും പറയുന്നുണ്ട്. ” അമ്മ എനിക്കൊപ്പം വന്ന് മാംഗളൂരിൽ താമസിക്കണം എന്നാണ് ആഗ്രഹം. കുടുംബവുമായി പിരിഞ്ഞു കഴിയാൻ തുടങ്ങിയിട്ട് ഇരുപത്തിയേഴു വര്‍ഷമായിരിക്കുന്നു. ഞാൻ അമ്മയെ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. എനിക്കു വിശാഖപ്പട്ടണത്തേക്കു പോകണണ്ട്, അമ്മയുടെ നമ്പർ എങ്കിലും കിട്ടിയാൽ മതി’– സംഗീത് പറയുന്നു.
വാർത്ത വൈറലായതോടെ ഐശ്വര്യ റായി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഐശ്വര്യയുടെ പ്രതികരണം ഇങ്ങനെ...
ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ് ഇത്. എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇത് ആദ്യം. 1988ൽ ലണ്ടനില്‍ ഐവിഎഫ് ചികിൽസയിലൂടെയാണ് ജനിച്ചതെന്ന് പറയുന്നു. ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. 15 തികഞ്ഞിട്ടില്ല പൊടിച്ചിരിയോടെ ഐശ്വര്യ പറഞ്ഞു തുടങ്ങി.
ഇത്തരം അവകാശ വാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതാണ്. ഇതൊക്കെ ശ്രദ്ധിക്കപ്പെടുന്നത്. പബ്ലിസിറ്റിക്ക് വരുമ്പോള്‍ പലവട്ടം ആലോചിക്കണം. ഏതായാലും സംഗീത് കുമാര്‍ വിചാരിച്ചത് നടന്നു,. ഈ പേര് ഈ മുഖം മാധ്യമങ്ങള്‍ വഴി ലോകം അറിഞ്ഞു. ഇതിലൂടെ സിനിമയില്‍ അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് സംഗീത് കുമാറെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha





















