വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ താരത്തെ മരണം കവർന്നെടുത്തപ്പോൾ... ഞെട്ടലോടെ ആരാധകരും സിനിമാലോകവും

അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറായി നിറഞ്ഞാടിയ ഇതിഹാസ താരം ശ്രീദേവിയ്ക്ക് സിനിമ ലോകത്തിന്റെ വിട. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി രാത്രി 11.30 ന് ദുബായില്‍വച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നതായാണ് വിവരം. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചു.
1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. 'പൂമ്ബാറ്റ'യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1976 ല്‍ പതിമൂന്നാം വയസ്സില്‍, കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത 'മുണ്ട്ര് മുടിച്ച്' എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പട്ടത്. 2013 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഈ വര്‍ഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം. മക്കള്‍: ജാഹ്നവി, ഖുഷി.
മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരസംഭവം, പൂമ്ബാറ്റ, ആന വളര്‍ത്തിയ വാനമ്ബാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ബാലതാരമായി തുടങ്ങി ബോളിവുഡിന്റെ താരറാണിയായി മാറിയ ചരിത്രമാണ് ശ്രീദേവിയുടേത്.
1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയില്‍ ശ്രീ അമ്മാ യാങ്കര്‍ അയ്യപ്പനായായിരുന്നു ജനനം. നാലാം വയസില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം. പൂമ്ബാറ്റയിലൂടെ മലയാളിത്തിലെത്തി. മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. ബാലതാരമായി തിളങ്ങുന്നതിനിടെ പതിമൂന്നാം വയസില്‍ കെ. ബാലചന്ദ്രന്റെ മുണ്ട്ര് മുടിച്ച് എന്ന ചിത്രത്തിലുടെ നായികയായി.
മൂന്‍ഡ്രാം മൂറെ, പതിനാറു വയതിനിലെ , സിഗപ്പ് റോജാക്കല്‍ ചിത്രങ്ങളിലൂടെ വരവറിയിച്ച ശ്രീദേവി പിന്നീട് ബോളിവുഡിലെ താരറാണിയാകുന്നതാണ് സിനിമാലോകം കണ്ടത്. ജിതേന്ദ്രക്കൊപ്പം അഭിനയിച്ച ഹിമ്മത്ത്വാല ബ്ലോക് ബസ്റ്ററായതോടെ ശ്രീദേവിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മാവാലി, തോഫാ, ചാന്ദിനി, സാദ്മാ, നാഗിനാ, തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍. ശ്രീദേവിക്ക് വേണ്ടി മാത്രം ബോളിവുഡില്‍ തിരക്കഥകള്‍ ഒരുങ്ങി. ആരെയും മയക്കുന്ന രൂപസൗന്ദര്യവും നൃത്തവും ശ്രീദേവിെയ ആരാധകരുടെ പ്രിയങ്കരിയാക്കി.
വിവിധ ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങള്‍. കുമാരസംഭവം, സത്യവാന്‍ സാവിത്രി, ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെയും മനം കവര്‍ന്നു. 1981 ല്‍ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം ശ്രീദേവിയെ തേടിയെത്തി. 2013 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. നിര്‍മാതാവ് ബോണി കപ്പൂറിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്ന് വിട്ടു നിന്ന ശ്രീദേവി 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തി. ഇംഗ്ലീഷ് വിഗ്ലീഷിലൂടെ ആരും കൊതിക്കുന്ന തിരിച്ചുവരവ്.
മോം ആണ് പുറത്തിറങ്ങിയ അവസാനചിത്രം. മക്കളായ ജാഹ്നവിയും ഖുശിയുമൊത്ത് അടുത്തിടെയായി ബോളിവുഡിലെ ഒട്ടുമിക്ക ചടങ്ങുകളിലും സജീവമായിരുന്ന പ്രിയതാരത്തിന്റെ വിയോഗഞെട്ടലിലാണ് സിനിമാലോകവും ആരാധകരും.
https://www.facebook.com/Malayalivartha


























