Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍... ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ

24 MAY 2018 10:57 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ സജീവ സാനിധ്യമാണ് നടി രോഹിണി. ഒരു നടി എന്ന നിലയില്‍ മാത്രമല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ്, സംവിധായിക തുടങ്ങിയമേഖലകളില്‍ തിളങ്ങിയ ആളാണ് രോഹിണി. 1975 ല് യശോദ കൃഷ്ണ എന്ന സിനിമയില്‍ ബാലതാരമായാണ് രോഹിണി സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് രോഹിണി.

ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണി മനസ്സുതുറന്നത്. ഒരു നടിയെന്ന നിലയില്‍ സമൂഹത്തില്‍ ജനങ്ങളില്‍ നിന്ന് സ്‌നേഹവും പരിഗണനയും ലഭിക്കുന്നുണ്ടെങ്കിലും അതുപോലെ തന്നെ വേദനയും സമ്മാനിച്ചിട്ടുണ്ടെന്ന് രോഹിണി പറയുന്നു. ഭര്‍ത്താവായിരുന്ന നടന്‍ രഘുവരന്റെ മരണത്തിന് ശേഷമാണ് രോഹിണി ആ വലിയ പരീക്ഷണം നേരിട്ടത്. സിനിമാനടി എന്ന നിലയില്‍ ജനങ്ങള്‍ ഒരുപാട് സ്‌നേഹവും പരിഗണനയും തരുന്നുണ്ട്. അതൊരു നല്ല വശമാണ്. ഒരു വ്യക്തി എന്ന നിലയില്‍ സ്വകാര്യത നഷ്ടപ്പെടുന്നതാണ് ഇതിന്റെ മോശമായ വശം.

രഘു മരിച്ച സമയത്ത് ഞങ്ങളുടെ മകന്‍ ഋഷിയെ കൂട്ടിക്കൊണ്ടു വരാന്‍ സ്‌കൂളിലേക്ക് പോയി. രഘുവിന്റെ വീട്ടില്‍ നിന്ന് പത്രക്കാരെ മാറ്റി നിര്‍ത്തി എനിക്കും മകനും അല്‍പ്പം സ്വകാര്യത നല്‍കണമെന്ന് ഞാന്‍ വിളിച്ചു പറഞ്ഞിരുന്നു. കാരണം ഋഷി കൊച്ചു കുട്ടിയായിരുന്നു. അവനെ സംബന്ധിച്ച് അച്ഛന്റെ മരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാന്‍ രഘുവിന്റെ വീട്ടില് എത്തിയപ്പോള് ആരെയും കണ്ടില്ല. പക്ഷേ കാറില് നിന്ന് പുറത്തിറങ്ങി നടന്നപ്പോള്‍ പത്രക്കാര്‍ എന്റെപിറകെ വന്നു. കുറച്ച് നേരം ഞങ്ങള്‍ക്ക് മാത്രമായി അല്പ്പം സമയം തരൂ വെറുതെ വീടൂ എന്ന് ഞാന് അവരോട് അപേക്ഷിച്ചു.

പക്ഷേ ആരും കേട്ടില്ല. ഋഷി എനിക്കൊപ്പം പുറത്ത് വരാന്‍ പല അവസരങ്ങളിലും വിസമ്മതിച്ചിട്ടുണ്ട്. കാരണം ആളുകള്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടുന്നത് അവന് പ്രശ്‌നമായിരുന്നു. അവനൊപ്പം സെല്‍ഫിയെടുക്കാന് പലരും വരും. അതൊന്നും അവനിഷ്ടമല്ല. രജനികാന്ത് സാര് രഘുവിന്റെ ആല്ബം റിലീസ് ചെയ്തിരുന്നു. അന്ന് അവന്‍ വരാന്‍ സമ്മതിച്ചില്ല. ഞാന് ഏറെ കഷ്ടപ്പെട്ടാണ് അവനെ പറഞ്ഞ് മനസ്സിലാക്കിയത്. രഘുവരനെ ഇന്നും പ്രേക്ഷകര്‍ ഒരുപാട് സ്‌നേഹിക്കുന്നത് തനിക്ക് ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്ന് രോഹിണി പറഞ്ഞു.

രഘുവരനെക്കുറിച്ച് ഇന്നും ജനങ്ങള്‍ സംസാരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ രഘുവരന്റെ സിനിമകളെ വിലയിരുത്തുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍ ഇതെല്ലാം കണ്ട് സന്തോഷിച്ചേനെ രോഹിണി കൂട്ടിച്ചേര്‍ത്തു. അമിതമായ മദ്യപാനത്തെ തുടര്‍ന്ന് അന്തരികാവയവങ്ങള്ക്ക് സാരമായ കേടുപാടുകള് സംഭവിച്ച് 2008 ലാണ് രഘുവരന് അന്തരിച്ചത്. രോഹിണിയും രഘുവരനും 2004 ല് വേര്പിരിഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (4 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (4 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (4 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (5 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (5 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (5 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (5 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (5 hours ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (5 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (6 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (8 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (8 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (10 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (10 hours ago)

Malayali Vartha Recommends