ഉമ്മന്‍ചാണ്ടിയുടെ ഭാഗ്യം: രക്ഷപ്പെട്ടു

ടൈറ്റാനിയം കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണം പ്രഖ്യാപിക്കാതിരുന്നെങ്കില്‍ ഇപ്പോള്‍ ചാണ്ടി രാജിവയ്‌ക്കേണ്ടിവരുമായിരുന്നു. ടൈറ്റാനിയം കേസ് നടക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് മാത്രമായിരുന്ന തന്നെ ടൈറ്റാനിയം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രോഷാകുലനാണ് രമേശ് ചെന്നിത്തല. ഹൈക്കോടതിയെ സമീപിച്ച് കേസില്‍ നിന്നും ഒഴിവാകുന്നതിനെ കുറിച്ചും രമേശ് ആലോചിക്കുന്നു.
ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രികസേരയിലെത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ് രമേശ് ചെന്നിത്തല. ടൈറ്റാനിയം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ അതിനുളള സാധ്യത അടുത്തു. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചകളിലൊക്കെ രമേശിനെ പ്രിതിചേര്‍ക്കപ്പെട്ടതിനെതിരെ അദ്ദേഹത്തിന്റെ അനുയായികള്‍ രോഷം കൊണ്ടിരുന്നു. രമേശും തനിക്കൊപ്പം കെണിയില്‍പെട്ടതില്‍ ഉമ്മന്‍ചാണ്ടി ആഹ്ലാദിക്കുന്നു. തനിക്കെതിരെയുളള അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സപിക്കുകയില്ല. അന്വോഷണം നടക്കട്ടേ എന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
അതേസമയം മൂന്നുവര്‍ഷം കൊണ്ട് ഉമ്മന്‍ചാണ്ടിക്ക് ഇത്രയും മനക്കട്ടിയോ എന്നോര്‍ത്ത് മൂക്കത്ത് വിരല്‍വയ്‌ക്കുകയാണ് പൊതുജനം. അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് നോട്ടീസയക്കാന്‍ തീരുമാനിച്ചത്. അന്ന് രാജിക്ക് തയ്യാറായ മുഖ്യമന്ത്രിയെ ധനമന്ത്രി മാണിയും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും ഇടപ്പെട്ടതാണ് പിന്‍തിരിപ്പിച്ചത്. അത് ഉമ്മന്‍ചാണ്ടിയുടെ നമ്പരായിരുന്നോ എന്നാണ് ഇപ്പോള്‍ ജനം സംശയിക്കുന്നത്.
മുഖ്യമന്ത്രിക്ക് കോടതി നോട്ടീസയിക്കുന്നതില്‍ പുതുമയൊന്നുമില്ല. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്നല്ല അതിനര്‍ത്ഥം. എന്നാല്‍ നോട്ടീസ് കിട്ടിയ ഉമ്മന്‍ചാണ്ടി സെക്രട്ടേറിയേറ്റില്‍ പറന്നെത്തി രാജിക്ക് തയ്യാറെടുത്തു. നഗരപ്രന്തത്തിലുളള ബി.എസ്.എന്‍ .എസ് പരിശീലന കേന്ദ്രത്തില്‍ നികുതിവകുപ്പ് ഉദ്ദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന കെ.എം.മാണിയെ കാബിനറ്റ് മുറിയിലേക്ക് വിളിച്ചുവരുത്തി. ഇന്ദിരാഭവനില്‍ നിന്നു രമേശ് ചെന്നത്തലയും വന്നു. എല്ലാവരും കൂടി നിന്ന് ഉമ്മന്‍ചാണ്ടിയെ ആശ്വസിപ്പിച്ചു. ഒടുവില്‍ വിജിലന്‍സ് വകുപ്പൊഴിയാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. അത് തിരുവഞ്ചൂരിന് കൈമാറി. പി.സി.ജോര്‍ജ് ജഡ്‌ജിക്കെതിരെ ഹൈക്കോടതിക്ക് കത്തയച്ചു. ജഡ്‌ജി കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറി. പിന്നാലെ സ്ഥലം വിട്ടു.
ഇന്നലെ അതേ കോടതി ടൈറ്റാനിയം അഴിമതികേസില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും ഇബ്രാഹിം കുഞ്ഞിനുമെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചിട്ടും ഒന്നും സംഭവിച്ചില്ല. രാജി പോയിട്ട് ര എന്നുപോലും ഉമ്മന്‍ചാണ്ടി ശബ്‌ദിച്ചില്ല. ഇതാണ് ഒരു ഭരണാധികാരിയുടെ വളര്‍ച്ച. കോടതി പറഞ്ഞെന്നു കരുതി ടൈറ്റാനിയം കേസില്‍ എങ്ങനെയാണ് ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്നകാര്യം അവിടെ നില്‍ക്കട്ടെ. അന്വേഷണം നടത്തേണ്ട വിജിലന്‍സിന്റെ മന്ത്രിയും അപവാദക്കുടുക്കിലാണ്. അന്ന് വിജിലന്‍സ് ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായെങ്കിലും സ്വര്‍ണമുട്ടയിടുന്ന താറാവിനെ കൈയൊഴിയാന്‍ രമേശ് തയ്യാറാകുമെന്ന് തോന്നുന്നില്ല.
ചുരുക്കത്തില്‍ കോടതിക്ക് പോലും വിലയില്ലാതായിരിക്കുന്നു. ഓരോന്ന് ഓരോ സമയം പറയാന്‍ വിധിക്കപ്പെട്ട ഒരു സ്ഥാപനം എന്നതില്‍ കവിഞ്ഞ് കോടതിക്ക് ഒരു വിലയുമില്ല. ഭരണാധികാരികള്‍ അത്തരം സംഭവങ്ങളില്‍ വിശ്വസിക്കുന്നില്ല. എന്തെങ്കിലും സംഭവിക്കുമെന്ന് കോടതിയും കരുതുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















