Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മഴയെ പിടികൂടാന്‍ ഒരു കുട തിരിച്ചു പിടിക്കാം!

18 MAY 2017 05:40 PM IST
മലയാളി വാര്‍ത്ത

പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ഡോ. ബാലകൃഷ്ണന്‍ നായര്‍ വിരമിച്ചത്. പെന്‍ഷന്‍കാശും വാങ്ങി പിന്നെ ശിഷ്ടകാലം സുഖമായി ജീവിക്കേണ്ട കാലത്ത് ഡോക്ടര്‍ കയറിയത് ടെറസിലേക്കാണ്. പുരപ്പുറത്തുവീണു പാഴായിപ്പോകുന്ന ഒരമൂല്യ നിധി തിരികെപ്പിടിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. മഴവെള്ളമായിരുന്നു ആ നിധി.

കേരളം നേരിടുന്ന ഗുരുതരമായ ഒരു പ്രശ്‌നത്തിലേക്കാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെത്തിയത്. ആണ്ടുതോറും കുത്തിയൊലിച്ചു മഴ പെയ്യുന്ന കേരളത്തില്‍, പക്ഷേ ഇന്ന്കുടിവെള്ള ടാങ്കറിനായ് കാത്തുനില്‍ക്കുകയാണ് വീട്ടുകാര്‍. ചുറ്റുപാടും വെള്ളമുള്ള കുട്ടനാടിന്റെ ചില ഭാഗങ്ങള്‍ വരെ ശുദ്ധജലക്ഷാമം അനുഭവിക്കുന്നു. മഴവെള്ള സംഭരണത്തെപ്പറ്റി അന്ന് കേരളം കേട്ടുതുടങ്ങുന്നതേയുള്ളു.

നിലവിലുള്ള സംവിധാനങ്ങളെപ്പറ്റി പഠിച്ച ഡോക്ടര്‍ ഒരു കാര്യം മനസ്സിലാക്കി; കേരളത്തിന് ഏറ്റവും യോജിക്കുന്നത് അവയൊന്നുമല്ല. അങ്ങനെയാണ് മഴവെള്ളസംഭരണത്തിന് പുതിയൊരു മാര്‍ഗരേഖ അദ്ദേഹം തയാറാക്കുന്നത്. സ്വന്തം വീട്ടില്‍ത്തന്നെ ഒരു യൂണിറ്റ് സ്ഥാപിച്ച് അദ്ദേഹം വഴികാട്ടിയായി. ഈ യൂണിറ്റ് കണ്ടു പഠിക്കാന്‍ ഡല്‍ഹിയില്‍ നിന്നും ജലസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി എന്നുകൂടിയറിയുക.

'ഇപ്പോള്‍ ഫെറോസിമന്റ് ടാങ്ക് വഴിയാണ് കൂടുതല്‍പേരും മഴവെള്ളം സംഭരിക്കുന്നത്. ഇത് ചെലവേറിയ പരിപാടിയാണെന്നു മാത്രമല്ല, മെയിന്റനന്‍സും ബുദ്ധിമുട്ടായിരിക്കും.' ഡോക്ടര്‍ പറയുന്നു. ഇനി ഡോക്ടറുടെ വീട്ടിലെ സംഭരണികളിലേക്കു നോക്കാം. ടെറസിലെ ട്രസില്‍ നിന്നു തുടങ്ങുന്നു കാര്യങ്ങള്‍. ട്രസില്‍ വീഴുന്ന വെള്ളം താഴേക്ക് ഒഴുകിവീഴുന്നത് പാത്തിയിലേക്ക്. പാത്തിയിലൂടെ ഒരു ഫൈബര്‍ ടാങ്കിലേക്ക്. ടാങ്കിനു മുകളിലായി ഒരു 'നാച്വറല്‍ ഫില്‍റ്റര്‍' പിടിപ്പിച്ചിട്ടുണ്ട്. ഈ നാടന്‍ ഫില്‍റ്ററിന്റെ ഘടന ഇങ്ങനെ.

സുഷിരങ്ങളുള്ള ഒരു അലൂമിനിയം പാത്രമെടുക്കും. ഇതില്‍ ഒരു നെറ്റ് വച്ച് അതിലേക്ക് ചിരട്ടക്കരി ഇടും. നെറ്റ് ഇല്ലെങ്കില്‍ ചുരിദാറിന്റെ ഷോള്‍ ആയാലും മതി. അതിനു മുകളിലായി നെറ്റ് വിരിച്ച് അല്‍പം ചരല്‍, പിന്നെ ഇതേ മാതിരി നെറ്റ് വിരിച്ച് മണല്‍, മെറ്റല്‍ എന്നിവ വിരിക്കാം. ഏറ്റവും മുകളിലായി ഓട്. പാത്തിയിലൂടെ ഒഴുകിവരുന്ന വെള്ളം നേരേ വീഴുന്നത് ഓടിലേക്കാണ്. അതിലൂടെ അരിച്ചിറങ്ങി മറ്റ് വസ്തുക്കളിലൂടെ കടന്ന് ശുദ്ധമാകും. ടാങ്കില്‍നിന്നുള്ള വെള്ളം പൈപ്പ് വഴി മറ്റൊരു ടാങ്കിലേക്ക് പോകും. ഇങ്ങനെ മൊത്തത്തില്‍ പതിമൂന്ന് ടാങ്കുകളാണ് വീട്ടിലുള്ളത്. മൂന്നെണ്ണം നിലത്ത് വച്ചിരിക്കുന്നു. ഒന്നാംനിലയിലെ ടെറസ് ഏരിയയില്‍ മൂന്നെണ്ണം കൂടി. പിന്നെ ഏറ്റവും മുകളിലെ ടെറസില്‍ ഏഴ് എണ്ണം. പല തട്ടുകളിലായി വച്ചിരിക്കുന്നതിനാല്‍ ടാങ്കുകള്‍ എളുപ്പം നിറയും.

500 മുതല്‍ 2000 ലീറ്റര്‍ വരെ സംഭരണശേഷിയുള്ളവയാണ് ടാങ്കുകള്‍. 13 ടാങ്കുകളുടേയും കൂടി സംഭരണശേഷി 14000 ലീറ്ററാണ്. ഫൈബര്‍ കൊണ്ടുള്ളവ ആയതിനാല്‍ ഉള്ളില്‍ പൂപ്പല്‍ പിടിക്കില്ല. ഭാരം കുറവായതിനാല്‍ ഒരാള്‍ക്കു തനിയെ ഉരുട്ടി നീക്കാന്‍ കഴിയും. നല്ലൊരു മഴ കിട്ടിയാല്‍ മതി, എല്ലാ ടാങ്കുകളും നിറയും. പിവിസി പൈപ്പ്, ഹോസുകള്‍ എന്നിവയിലൂടെ വീട്ടിലെ ജലവിതരണ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. കിണറിലും ഫെറോസിമന്റ് ടാങ്കിലുമായി സംഭരിക്കപ്പെടുന്ന വെള്ളം പിന്നീട് മോട്ടോര്‍ അടിച്ച് ടാങ്കില്‍ കയറ്റേണ്ടി വരും. എന്നാല്‍ ഇവിടെ അതു വേണ്ടിവരാത്തതിനാല്‍ വൈദ്യുതിയും ലാഭമാണ്.

110/120 മഴദിവസങ്ങളാണ് കേരളത്തിനു ലഭിക്കുക. ഒരു സ്‌ക്വയര്‍ഫീറ്റില്‍ 300 ലീറ്റര്‍ മഴയാണ് ഒരു കൊല്ലം ലഭിക്കുന്നത്. മേല്‍പറഞ്ഞ സംവിധാനമുണ്ടെങ്കില്‍ ഒരു മഴദിനം 1000 ലീറ്റര്‍ വെള്ളം സംഭരിക്കാമെന്ന് ഡോ. ബാലകൃഷ്ണന്‍ പറയുന്നു. എട്ട് അംഗങ്ങളുള്ള ഡോക്ടറിന്റെ വീട്ടില്‍ തുടര്‍ച്ചയായി ഉപയോഗിച്ചിട്ടും മഴക്കാലത്ത് ടാങ്കുകള്‍ നിറഞ്ഞുതന്നെ ഇരുന്നു. ചെറിയ വീടുകളുടെ ടെറസ്സില്‍ പോലും ഈ സംവിധാനത്തിന്റെ ചെറുമാതൃകകള്‍ ഫലപ്രദമായി നടപ്പാക്കാമെന്ന് ഡോക്ടര്‍ പറയുമ്പോള്‍ അത് അതിശയോക്തിയായി കണ്ട് തള്ളിക്കളയേണ്ട. കാരണം ജലസംരക്ഷണവകുപ്പിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഈ സംവിധാനത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കിയിട്ടുണ്ട്.

500 സ്‌ക്വയര്‍ഫീറ്റ് ടെറസ് ഏരിയയും രണ്ട് ടാങ്കുകളുമുണ്ടെങ്കില്‍ ഒരു നാലംഗ കുടുംബത്തിന് ആവശ്യമായ ജലം സംഭരിക്കാന്‍ കഴിയും. ട്രസ് ഷീറ്റ് ഒഴിച്ചുള്ള ചെലവുകള്‍ 8000 രൂപയ്ക്കുള്ളില്‍ നില്‍ക്കും. ഒരു കൊല്ലം കൊണ്ട് 1.5 ലക്ഷം ലീറ്റര്‍ ജലം സംഭരിക്കാം. ഷീറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ഏഴുദിവസം മതിയാകും.

മഴക്കാലത്തെ ആദ്യ രണ്ടുമൂന്ന് മഴകളിലെ വെള്ളം സംഭരിക്കരുത്. അന്തരീക്ഷത്തിലെ പൊടിയും മറ്റ് അണുക്കളുമായി കൂടിക്കലരുന്നതിനാല്‍ ഇവ ഉപയോഗയോഗ്യമല്ല. വെള്ളം വന്ന് വീഴുന്ന ഷീറ്റില്‍ ഇടയ്ക്കിടെ ക്ലോറിന്‍ ലായനി തളിക്കണം. പ്രകൃതിദത്തമായ ഫില്‍റ്ററുകള്‍ ആഴ്ചയിലൊരിക്കല്‍ എടുത്ത് കഴുകി ഉപയോഗിക്കാം. സാധാരണ വാട്ടര്‍ഫില്‍റ്ററുകള്‍ക്ക് ആയിരങ്ങളാണ് വിലയെങ്കില്‍ ഇപ്പറഞ്ഞവ വീട്ടുപരിസരത്തുനിന്നുതന്നെ സംഘടിപ്പിക്കാം.

തന്റെ ആശയങ്ങള്‍ ജനങ്ങളുമായി പങ്കിടാന്‍ നന്നേ തല്‍പരനായ ഡോക്ടര്‍ ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ നവമാധ്യമങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. യൂ ട്യൂബില്‍ 9400586040 എന്ന മൊബൈല്‍ നമ്പര്‍ സേര്‍ച്ച് ചെയ്താല്‍ വീട്ടിലെ മഴവെള്ളസംഭരണിയുടെ വീഡിയോ കാണാം. മൊബൈല്‍ ക്യാമറ കൊണ്ട് ഡോക്ടര്‍ തന്നെ പകര്‍ത്തിയ വീഡിയോയില്‍ സംഭരണിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായി പറയുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends