Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...


ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഉണ്ണിക്കൃഷ്ണനെതിരെ പോലീസിന്റെ നിർണായക നീക്കം...


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്ടും ചോദ്യം ചെയ്യും...


രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി...

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീട്ടിലേയ്ക്ക് വിനോദ് എത്തിയത് രണ്ട് മാസം മുമ്പ്: ദിവസവും മൂന്നും, നാലും ഇലക്ട്രോണിക് ഐറ്റംസ് ഓൺലൈനിലൂടെ വാങ്ങി ഉപയോഗിക്കാതെ, തല്ലിപ്പൊട്ടിച്ച് കളയുന്നത് ഇഷ്ട വിനോദം: അമ്മയുണ്ടാക്കുന്ന ആഹാരത്തിന് രുചി ഇല്ലെന്ന് പറഞ്ഞ് ഓൺലൈനിലൂടെ ആഹാരം സ്ഥിരം വരുത്തും: എല്ലാ ചെലവുകളും നോക്കിരുന്നത് അച്ചാമ്മ:- സഹോദരി നൽകിയ ഒന്നര ലക്ഷം വിലയുള്ള ടി വിയും തല്ലിപൊട്ടിച്ച്, ഫാനുകളുടെ ലീഫ് വെട്ടിമുറിച്ചു: വീണ്ടും വിനോദിനെ ആശുപത്രിയിൽ എത്തിക്കണമെന്ന് അച്ചാമ്മ പറഞ്ഞത് കൊലയ്ക്ക് കാരണമായി...

07 JULY 2023 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

കൊച്ചിയിൽ അമ്മയെ മകൻ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി വിനോദ് എബ്രഹാം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീട്ടിലേയ്ക്ക് എത്തിയത് രണ്ട് മാസം മുമ്പെന്ന് നാട്ടുകാരനായ സിജു. പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണവും സിജു തള്ളി. രാവിലെ പോലീസ് വീട്ടിൽ നിന്ന് പോയത് അച്ചാമ്മ ശബ്ദ സന്ദേശം അയച്ചതിനെ തുടർന്നെന്ന് അദ്ദേഹം പറഞ്ഞു. അച്ഛമ്മയുടെ ഫോണിൽ നിന്ന് പതിനഞ്ച് തവണ വിളിച്ചിരുന്നു. വീട്ടിൽ എത്തിയ തന്നെ വിനോദ് പുറത്താക്കിയെന്നും സിജു പറയുന്നു. വിനോദിനെ ആശുപത്രിയിൽ കൊണ്ടുപോകാനും, മരുന്ന് വാങ്ങാനും അച്ചാമ്മയെ സഹായിച്ചിരുന്നത് സിജുവാണ്.

രണ്ട് മാസം മുമ്പ് തൃശൂരിലെ ഒരു ആശുപത്രിയിൽ നിന്നുമാണ് വിനോദിനെ വീട്ടിൽ കൊണ്ട് വന്നത്. ഒരുമാസത്തെ ട്രീറ്റ്‌മെന്റ് കൂടെ ബാക്കി നിൽക്കെയാണ് വിനോദിന്റെ നിർബന്ധപ്രകാരം വീട്ടിൽ കൊണ്ടുവന്നത്. 'അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാം, മരുന്ന് കൃത്യമായി കഴിക്കാം, എന്ത് പറഞ്ഞാലും അതുപോലെ ചെയ്യാം എന്ന് പാവത്താനെപ്പോലെ പറഞ്ഞാണ് വിനോദ് രക്ഷപ്പെട്ടത്. ദിവസവും മൂന്നും, നാലും ഇലക്ട്രോണിക് ഐറ്റംസ് ഓൺലൈനിലൂടെ വാങ്ങി ഉപയോഗിക്കാതെ, തല്ലിപ്പൊട്ടിച്ച് കളയുന്നതായിരുന്നു വിനോദിന്റെ രീതി. 'അമ്മ' ഉണ്ടാക്കി നൽകുന്ന ആഹാരത്തിന് രുചി പോരെന്ന് പറഞ്ഞ് ഓൺലൈനിലൂടെ ആഹാരം ഓഡർ ചെയ്തു കഴിക്കും.

ഇതിനെല്ലാം അച്ചാമ്മ തന്നെ പണം നൽകുകയും വേണം. സഹോദരി വാങ്ങി നൽകിയ ഒന്നര ലക്ഷം വിലയുള്ള ടി വിയും വിനോദ് വ്യാഴാഴ്ച തല്ലിപ്പൊട്ടിച്ചു. വിനോദിന്റെ പ്രത്യേക മുഖഭാവവും ചിരിയും കണ്ട്, പന്തികേട് തോന്നിയപ്പോൾ ഇവിടെയുള്ള ടീച്ചറോട് ഞാൻ പറഞ്ഞിരുന്നു വിനോദിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന്.

അങ്ങനെ കഴിഞ്ഞ ദിവസം ടീച്ചറുമായി ഇവർ താമസിക്കുന്ന ഇടത്ത് എത്തി. മുന്നേകൂട്ടി പ്ലാൻ ചെയ്തത് പോലെ ടീച്ചർ വിനോദിനോട് സംസാരിക്കണമെന്നും, ഈ സമയം അച്ചാമ്മയോട് താൻ സംസാരിക്കാമെന്നും സിജു പറഞ്ഞു. അച്ഛമ്മയുടെ ഫോണിൽ സിജുവിനെ ബ്ലോക്ക് ചെയ്തതുകൊണ്ട് കാര്യങ്ങൾ പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു.

എന്നാൽ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വിനോദിനെ വീണ്ടും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണമെന്ന അച്ഛമ്മയുടെ വാക്കിനെ തുടർന്നാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. വീട്ടിലെ ഫാനിന്റെ ലീഫുകളെല്ലാം വെട്ടുകത്തി കൊണ്ട് മുറിച്ച നിലയിലാണ്. രാവിലെ തന്നെ പോലീസ് ഇൻക്വസ്റ്റ് നടപടികളിലേയ്ക്ക് കടന്നിട്ടുണ്ട്. ഇന്ന് തന്നെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റും.

51കാരനായ വിനോദ് എബ്രഹാം അഭിഭാഷകനായിരുന്നു. പന്ത്രണ്ട് വർഷമായി അമ്മയും മകനും ഒന്നിച്ച് ഫ്‌ളാറ്റിൽ താമസിക്കുകയായിരുന്നു. അഭിഭാഷകനാണെങ്കിലും വിനോദ് കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ പോകാറില്ലായിരുന്നു. കല്യാണം കഴിച്ചെങ്കിലും ഭാര്യയുമായി വിനോദ് വേർപിരിഞ്ഞു കഴിയുകയായിരുന്നു. അച്ഛമ്മയുടെ ഭർത്താവ് എബ്രഹാം നേരത്തെ മരണപ്പെട്ടിരുന്നു. മറ്റൊരു മകൾ വിനീത ഓസ്ട്രിയയിലാണ്.

പ്രതിയെ കീഴടക്കിയത്‌ നാട്ടുകാരും പൊലീസും അഗ്നി രക്ഷാസേനയും ചേർന്നായിരുന്നു. വ്യാഴം വൈകിട്ട്‌ അഞ്ചിനാണ്‌ വിനോദും അമ്മയും താമസിച്ചിരുന്ന മരട് ബ്ലൂ ക്ലൗഡ്സ് അപ്പാർട്ട്‌മെന്റിലെ എഫ് വൺ ഫ്ലാറ്റിൽനിന്ന്‌ അയൽവാസികൾ ബഹളം കേട്ടത്. വീടിനുള്ളിൽ ഗൃഹോപകരണങ്ങൾ തകർത്ത്‌ ഒച്ചവയ്‌ക്കുകയായിരുന്നു വിനോദ്‌. പൊലീസ് എത്തുമ്പോൾ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കാതെ വാക്കത്തിയുമായി അകത്തുനിന്ന വിനോദ്‌, ഊണുമേശ അടക്കമുള്ള ഗൃഹോപകരണങ്ങൾ തകർത്തിരുന്നു.

 

ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആളുകളെ ഭീഷണിപ്പെടുത്തി. പൊലീസ് അറിയിച്ചതനുസരിച്ച് 6.30ഓടെ എത്തിയ അഗ്നി രക്ഷാസേന അരമണിക്കൂറോളം ശ്രമിച്ചാണ്‌ വീടിന്റെ പൂട്ടുതകർത്ത് അകത്തുകയറി ബലപ്രയോഗത്തിലൂടെ വിനോദിന് കീഴ്പെടുത്തിയത്. ആ സമയത്താണ് അമ്മ അച്ചാമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ പ്രശ്‌നം ഉണ്ടാകുന്നതിന് മുമ്പ് വരെ നമ്മള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു; സുധിയുടെ വീട് നിര്‍മിച്ചയാള്‍ക്കെതിരെ രേണു സുധി  (1 hour ago)

ഒന്‍പതാം ക്ലാസുകാരിയെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന്‍ കുടുങ്ങിയത് കൗണ്‍സിലിംഗിനിടെ  (2 hours ago)

പല സൂപ്പര്‍താരങ്ങളുടെയും കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അത് നടന്നില്ലെന്ന് മീന  (2 hours ago)

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ പതാക നിവര്‍ത്തും  (2 hours ago)

പുഷ്പവതിയുടെ സംഗീത നിശ തിങ്കളാഴ്ചത്തേക്ക് മാറ്റി; ടാഗോറില്‍ ജനുവരി 26, വൈകുന്നേരം 6.45 ന്; പ്രവേശം സൗജന്യം  (2 hours ago)

കുറ്റം ചെയ്തു, നാളെ വാര്‍ത്തയാവും, പൊലീസ് പിടിക്കും എന്ന് ഭയന്നാണ് ദീപക് ആത്മഹത്യ ചെയ്‌തെങ്കിലോ? യുട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സ്  (2 hours ago)

നീതിയുക്തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

പത്താം ക്ലാസ് ജയിച്ചുവോ ? ഇതാ PSCയുടെ വക ഒരു 'സൂപ്പർ' സർപ്രൈസ്!! 55,200 വരെ ശമ്പളം!  (3 hours ago)

ഐഎസ്ആര്‍ഒയില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റിനെ വേണം എല്‍എല്‍ബിക്കാര്‍ക്ക് അപേക്ഷിക്കാം  (3 hours ago)

നടുക്കടലിൽ വമ്പൻ പടക്കപ്പലുകൾ ഇറാനെ വിഴുങ്ങാൻ അമേരിക്ക തൊടാൻ പോലും പറ്റില്ലെന്ന് ഖമേനി കാഞ്ചിയിൽ വിരലുമായി ഇറാൻ  (3 hours ago)

റിയാദ് മെട്രോയിൽ പ്രസവം ദമ്പതികൾക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ഫ്രീ..  (3 hours ago)

വിസ തട്ടിപ്പ് ...ഒമാനിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി നാട്ടിലേയ്ക്ക് !! പാസ്പോർട്ട് കൈക്കലാക്കി ചൂഷണം  (3 hours ago)

പ്രവാസി ഭാരതീയ സമ്മാൻ 2027 സൗദിയിലുള്ളവരിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു  (3 hours ago)

മാർത്താണ്ഡ വർമ്മയുടെ ‘വലിയ കപ്പിത്താൻ'... ഡച്ചുകാരൻ തിരുവിതാം  (3 hours ago)

2 കോടി ഭാഗ്യശാലി ദേ കോട്ടയത്തി ഭാഗ്യം...! പക്ഷേ ട്വിസ്റ്റ്...! ഭാഗ്യശാലിക്ക് സംഭവിച്ചത്  (4 hours ago)

Malayali Vartha Recommends