Widgets Magazine
05
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേൽ ആക്രമണം കനക്കുന്നു; ഗാസയിൽ നരമേധം: അടിയന്തിര നടപടിയാവശ്യപ്പെട്ട് യുഎൻ...


ഭാര്യാ സഹോദരനെ വിമാനത്താവളത്തിലാക്കി മടങ്ങിയത് അമിത വേഗതയിൽ; ഥാര്‍ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ഇടിച്ചുകയറി: ബസിന്റെ മുൻചക്രങ്ങൾ തെറിച്ചുപോയി; ഥാര്‍ പൂര്‍ണമായും തകര്‍ന്നു: തേവലക്കര സ്വദേശിയായ പ്രിൻസിനും, മക്കൾക്കും ദാരുണാന്ത്യം: മറ്റൊരു മകളുടെ നില ഗുരുതരം; ഭാര്യ ചികിത്സയിൽ...20 പേര്‍ക്ക് പരിക്ക്


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകൾക്ക് അലർട്ട്


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി

കരാറുകാര്‍ക്ക് വേണ്ടി മന്ത്രി ജി.സുധാകരന്റെ കസേര ഇളക്കി പ്രതിഷ്ഠിക്കുന്നു, ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കും സുധാകരന് സ്പീക്കര്‍ കസേരയും അതോടെ അനാവശ്യ ഡയലോഗുകളും അവസാനിക്കും

09 MAY 2018 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കസേര കരാറുകാര്‍ക്ക് വേണ്ടി പിണറായി വിജയനും സി.പി.എമ്മും ഇളക്കുന്നു. പകരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ പ്രതിഷ്ഠിക്കാനാണ് നീക്കം. സുധാകരനെ സ്പീക്കര്‍ കസേരയില്‍ കുടിയിരുത്തും. അതോടെ എല്ലാ ശല്യങ്ങളും അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും പ്രിയങ്കരനായ മന്ത്രിയും സഖാവുമാണ് ജി.സുധാകരന്‍. ഇപ്പോഴും അതില്‍ തര്‍ക്കമില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരില്‍ തോമസ് ഐസക്കിനെ നേരിടാനാണ് പിണറായി ജി.സുധാകരനെ ഉപയോഗിച്ചിരുന്നത്. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. വി.എസ് ശക്തനായി പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോഴും ആലപ്പുഴ ജില്ലയില്‍ പിണറായി പക്ഷത്തിന്റെ തേര് തെളിച്ചത് ജി.സുധാകരനായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ സുധാകരന്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. സമുദായ നേതാക്കന്‍മാരുടെ ആരുടെയും ഇംഗിതത്തിന് വഴങ്ങിയുമില്ല. അവസാനം അവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിണറായി സുധാകരനില്‍ നിന്ന് ദേവസ്വം വകുപ്പ് ഏറ്റെടുത്തു.

അന്ന് ജാതിസംഘടനാ നേതാക്കന്‍മാരാണ് ജി.സുധാകരനെതിരെ വാളോങ്ങിയതെങ്കില്‍ ഇത്തവണ അത് ഗവണ്‍മെന്റ് കരാറുകാരും ഉദ്യോഗസ്ഥരും ഏറ്റെടുത്തു. യാതോരുവിധ തട്ടിപ്പിനും അഴിമതിക്കും കൂട്ടുനില്‍ക്കില്ലെന്നും ഇതൊന്നും അനുവദിക്കില്ലെന്നും സുധാകരന്‍ ശക്തമായ നിലപാട് എടുത്തതോടെ കരാറുകാരും ഉദ്യോഗസ്ഥരും കിടുകിടാവിറച്ചു. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദവും ഉണ്ടായിരുന്നു. അടുത്തകാലത്തായി ജി.സുധാകരന് ഇത്തിരി തന്‍പ്രമാണിത്തം കൂടുതലാണെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും വിലയിരുത്തുന്നതെന്ന് അറിയുന്നു. പല കാര്യങ്ങളിലും മന്ത്രി നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം പലതവണ സുധാകരനെ നേരിട്ടും അല്ലാതെയും അറിയിച്ചിട്ടും അദ്ദേഹത്തിന്റെ കലിയടങ്ങുന്നില്ലെന്നാണ് അറിയുന്നത്. 

ഏത് സര്‍ക്കാരിനെയും നിലനിര്‍ത്തുന്നതിലും നിയന്ത്രിക്കുന്നതിലും കരാറുകാര്‍ക്ക് സ്വാധീനമുണ്ട്. കക്ഷിരാഷ്ട്രീയം മറന്ന് കോണ്‍ട്രാക്ടര്‍മാരുടെ സംഘടനയും കോണ്‍ട്രാക്ടര്‍മാരും ഫണ്ട് നല്‍കും. ബാറുകാര്‍ രാഷ്ട്രീയ കക്ഷികളുടെ വലംകൈയ്യാണെങ്കില്‍ കരാറുകാര്‍ ഇടംകയ്യാണ്. രണ്ട് കൂട്ടരെയും പിണക്കി മുന്നോട്ട് പോയാല്‍ മുന്നണി സംവിധാനത്തില്‍ മൂക്കുകുത്തി വീഴും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കരാറുകാര്‍ക്ക് ടെണ്ടര്‍ എക്‌സസ് വ്യാപകമായി നല്‍കിയത് അതിന്റെ ഉത്തമ ഉദാഹരണമാണ്. ജി.സുധാകരന്‍ മന്ത്രിയായതോടെ കരാറിലെയും പണികളിലെയും ത്ട്ടിപ്പുകളും വെട്ടിപ്പുകളും വെട്ടിപ്പൊളിച്ചെടുത്തു. പല ഉദ്യോഗസ്ഥരും കരാറുകാരും വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ധനമന്ത്രി തോമസ് ഐസക്കുമായി ജി.സുധാകരനുമായു തുടരുന്ന ശീതസമരം പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. 

നിലവില്‍ ഒരു കരാറുകാരന് ടെണ്ടര്‍ കിട്ടിയാല്‍ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി, സാങ്കേതിക അനുമതി, മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം കിട്ടിക്കഴിയുമ്പോഴേക്കും എട്ട് മാസം പിന്നിടും. ഇത് കരാറുകാരനെ സംബന്ധിച്ച് വലിയ തലവേദനയാണ്. എല്ലാ കാര്യങ്ങളിലും ജി.സുധാകരന്‍ കര്‍ശന നിലപാട് സ്വീകരിച്ചതിനാല്‍ ബില്ലുകള്‍ മാറുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്. ഇത് കാലതാമസത്തിന് ഇടയാക്കുന്നു. അതിനാല്‍ പല കരാറുകാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാല്‍ സി.പി.എമ്മിനെ കാലാകാലങ്ങളായി സഹായിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ജി.സുധാകരനെ മാറ്റണമെന്ന് കുറേ മാസമായി ആവശ്യപ്പെടുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും കോണ്‍ട്രാക്ടര്‍മാര്‍ സഹായം ഉറപ്പിച്ചിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് മന്ത്രി ജി.സുധാകരനെ ഇളക്കി പ്രതിഷ്ഠിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (31 minutes ago)

തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍....  പ്രിയ പ്രേക്ഷകര്‍ക്ക് മലയാളി വാര്‍ത്തയുടെ ഓണാശംസകള്‍  (3 hours ago)

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍  (10 hours ago)

വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം  (10 hours ago)

ഉത്രാടപാച്ചിലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നീണ്ട ക്യൂ  (10 hours ago)

സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് മര്‍ദിച്ചത് നിസാരവത്ക്കരിച്ച് ഡിഐജി റിപ്പോര്‍ട്ട്  (10 hours ago)

കണ്ണീര്‍ക്കടലിലായി തേവലക്കര ഗ്രാമം: അപകടത്തില്‍ പൊലിഞ്ഞത് നാടിന്റെ സ്വന്തം പ്രിന്‍സിനെ  (10 hours ago)

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്തു  (11 hours ago)

സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം : പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശന്‍  (12 hours ago)

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആര്?  (12 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (12 hours ago)

തൃശൂര്‍ ലുലു മാള്‍ വിവാദത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് യൂസഫലി  (14 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനില്‍കുമാര്‍  (14 hours ago)

വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം കൂട്ടി  (14 hours ago)

Malayali Vartha Recommends