Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രങ്ങളെ ഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

03 OCTOBER 2024 12:06 PM IST
മലയാളി വാര്‍ത്ത

ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ക്കിടെയിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയില്‍ ഉത്പാദകരാണ് ഇറാന്‍. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിറുത്താന്‍ ഇറാനെ സഹായിക്കുന്നത് എണ്ണ, വാതക കയറ്റുമതിയാണ്. ഇത് തര്‍ക്കാനകും ഇസ്രയേലിന്റെ ശ്രമം.

കഴിഞ്ഞ രാത്രിയുണ്ടായ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇറാനെതിരെ ഐഡിഎഫ് കൃത്യമായ പ്രതികാരത്തിന് ഒരുങ്ങുമ്പോള്‍ ഇറാന്റെ കയറ്റുമതിയുടെ 95 ശതമാനവും ഒഴുകുന്ന വിശാലമായ 'എണ്ണ ദ്വീപ്' ലക്ഷ്യമിടാന്‍ സാധ്യത ഏറെയാണ്. വടക്കന്‍ തീരത്തെ ഖാര്‍ഗിനെ ലക്ഷ്യം വച്ച് ഇസ്രായേല്‍ സൈനിക നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 95 ശതമാനവും നടക്കുന്ന എണ്ണപ്പാടം ചുട്ടെരിക്കാനാണ് പദ്ധതി. അങ്ങനെ വന്നാല്‍ തീ കെടുത്താന്‍ പോലും ഇറാന് കഴിയാതെ വരും. ഇസ്രയേലിന്റെ എണ്ണ പാട പ്രതികാരം ഇറാനും തിരിച്ചറിയുന്നുണ്ട്. ഇത് അവരേയും വെട്ടിലാക്കുന്നു.

 

 

ഇറാനെതിരെ പ്രതികാര നടപടിയുമായി നീങ്ങാനാണ് ഇസ്രയേലിന്റെ തീരുമാനം. സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗരി അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കിയാകും തിരിച്ചടിയെന്നും സൂചനയുണ്ട്.അതേസമയം, എന്തിനും തയ്യാറാണെന്നും ഇസ്രയേല്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സജ്ജമാണെന്നും ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് തലവന്‍ ജനറല്‍ മുഹമ്മദ് ബാഘേരി പ്രതികരിച്ചു.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള, ഹമാസ് മേധാവിയായിരുന്ന ഇസ്മയില്‍ ഹനിയേ എന്നിവരുടെ വധവും തെക്കന്‍ ലെബനനിലെ കരയാക്രമണവുമാണ് ഇസ്രയേലിനെതിരെയുള്ള വ്യോമാക്രമണങ്ങളുടെ കാരണങ്ങളായി ഇറാന്‍ നിരത്തുന്നത്. തിരിച്ചടിച്ചാല്‍ ഇസ്രയേലിനെ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇറാനിലുടനീളമുള്ള 38 ആണവ കേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുമെന്നും സൂചനയുണ്ട്.

 

 

 

ഇറാനിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്ഫഹാന്‍ സിറ്റി അടങ്ങുന്ന എസ്ഫഹാന്‍ പ്രവിശ്യയില്‍ ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രമായ നതാന്‍സ് അടക്കം നിരവധി ആണവ കേന്ദ്രങ്ങള്‍ ഇവിടെയാണ്.ടെഹ്റാനിലെ പാര്‍ചിന്‍, മര്‍കാസി പ്രവിശ്യയിലെ അരക് ആണവ കേന്ദ്രങ്ങളും ഇസ്രയേലിന്റെ റഡാറിലുണ്ടെന്ന് സംശയിക്കുന്നു


അനരാക്

അരക്ക്

അർദകൻ

ബോനാബ്

ബുഷെർ

ചാലസ്

ഡാർകോവിൻ

ഫോർഡോ

ഇസ്ഫഹാൻ

കരാജ്

ലഷ്കർ അബാദ്

ലവിസൻ

Lavizan ഉപവിഭാഗം
ലവിസൻ-3

നടൻസ്

പർച്ചിൻ

സഘന്ദ്

ടെഹ്‌റാൻ റിസർച്ച് റിയാക്ടർ

യാസ്ദ്
സ്ഫഹാൻ
ഇസ്ഫഹാനിലെ ന്യൂക്ലിയർ ടെക്നോളജി സെൻ്റർ, നിലവിൽ ചൈന വിതരണം ചെയ്യുന്ന ഒരു മിനിയേച്ചർ ന്യൂട്രോൺ സോഴ്സ് റിയാക്ടർ പ്രവർത്തിപ്പിക്കുന്ന ഒരു ആണവ ഗവേഷണ കേന്ദ്രമാണ്. എഇഒഐ ആണ് ഇത് നടത്തുന്നത്. 

ഇസ്ഫഹാനിലെ യുറേനിയം കൺവേർഷൻ ഫെസിലിറ്റി (യുസിഎഫ്) മഞ്ഞ കേക്കിനെ യുറേനിയം ഹെക്സാഫ്ലൂറൈഡാക്കി മാറ്റുന്നു . 2004 ഒക്‌ടോബർ അവസാനത്തോടെ, 24 വർക്ക്‌ഷോപ്പുകളിൽ 21 എണ്ണം പൂർത്തിയാക്കിയ സൈറ്റ് 70% പ്രവർത്തനക്ഷമമാണ്. ന്യൂക്ലിയർ റിയാക്ടറുകൾക്ക് ആവശ്യമായ ചേരുവകളും ലോഹസങ്കരങ്ങളും നിർമ്മിക്കുന്ന ഒരു സിർക്കോണിയം പ്രൊഡക്ഷൻ പ്ലാൻ്റും (ZPP) സമീപത്തുണ്ട്. ഇസ്ഫഹാനിൽ ഒരു ഫ്യൂവൽ പ്ലേറ്റ് ഫാബ്രിക്കേഷൻ പ്ലാൻ്റും (എഫ്പിഎഫ്പി) ഉണ്ട്.

 

2022 ലെ കണക്കനുസരിച്ച് മറ്റൊരു പുതിയ ആണവ നിർമ്മാണ വികസനം സബർബൻ ഇസ്ഫഹാനിൽ നിർമ്മിച്ചു.
എന്തിനും തയ്യാറാണെന്നും ഇസ്രയേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ സജ്ജമാണെന്നും ഇറാൻ റെവലൂഷനറി ഗാർഡ് തലവൻ ജനറൽ മുഹമ്മദ് ബാഘേരി പ്രതികരിച്ചു. സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറാൻ ഇസ്രയേലിന്റെ സഖ്യകക്ഷിയായ യു.എസിന് മുന്നറിയിപ്പ് നൽകി.

ഇറാന്റെ ആക്രമണം പരാജയപ്പെട്ടെന്നും ഫലംകണ്ടില്ലെന്നുമാണ് യു.എസിന്റെ പ്രതികരണം. ഇസ്രയേലിനോടുള്ള തങ്ങളുടെ പിന്തുണ ഇരുമ്പ് പോലെ ഉറച്ചതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈ‌ഡൻ പ്രഖ്യാപിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് വെസ്റ്റ് ബാങ്കിൽ പാലസ്തീൻ വംശജൻ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിനുള്ളിൽ ആൾനാശമില്ല. രണ്ട് പേർക്ക് പരിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 മുൾമുനയിൽ ആണവ കേന്ദ്രങ്ങൾ

ഇസ്രയേലിന്റെ തിരിച്ചടി ഭീതിക്കിടെ ഇറാനിലെ ആണവ കേന്ദ്രങ്ങൾ കനത്ത ജാഗ്രതയിൽ. ഇറാനിലുടനീളമുള്ള 38 ആണവ കേന്ദ്രങ്ങളെ പറ്റിയാണ് പുറംലോകത്തിന് അറിവുള്ളത്. ഇറാന്റെ ആണവ ഗവേഷകരെയും ഇസ്രയേൽ മുമ്പ് ലക്ഷ്യമാക്കിയിട്ടുണ്ട്. 2020ൽ ഇറാൻ റെവലൂഷനറി ഗാർഡ് ജനറലും ആണവ ശാസ്ത്രജ്ഞനുമായ മൊഹ്‌സീൻ ഫക്രിസാദേയെ ഉപഗ്രഹ നിയന്ത്റണത്തിലുള്ള തോക്കിനാൽ ഇസ്രയേൽ വധിച്ചിരുന്നു. ഇറാന്റെ ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മുതൽ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ വരെ ഇസ്രയേൽ ലക്ഷ്യമാക്കിയേക്കാം.

 

 

 ഭൂഗർഭ ബങ്കറുകൾ

നതാൻസിലും ഫോർഡോയിലുമാണ് ഇറാനിലെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രങ്ങൾ. നതാൻസിലെയും ഫോർഡോയിലെയും ഭൂഗർഭ രഹസ്യ ടണലുകൾ ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശക്തമായ പ്രതിരോധ വലയത്തിനുള്ളിലാണ് രണ്ടിടങ്ങളും.

 എസ്‌ഫഹാൻ

ഇറാനിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്‌ഫഹാൻ സിറ്റി അടങ്ങുന്ന എസ്‌ഫഹാൻ പ്രവിശ്യയിൽ ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രമായ നതാൻസ് അടക്കം നിരവധി ആണവ കേന്ദ്രങ്ങൾ ഇവിടെയാണ്.

ടെഹ്‌റാനിലെ പാർചിൻ, മർകാസി പ്രവിശ്യയിലെ അരക് ആണവ കേന്ദ്രങ്ങളും ഇസ്രയേലിന്റെ റഡാറിലുണ്ടെന്ന് സംശയിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (3 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (3 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (3 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (3 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (4 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (5 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (5 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (7 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends