കുവൈറ്റില്‍ വന്‍ ലഹരി മരുന്ന് വേട്ട; പത്ത് ലക്ഷം ദിനാറിന്റെ ലഹരി വസ്തുക്കളുമായി അമേരിക്കൻ പൗരൻ പിടിയിൽ

കുവൈത്തിൽ പത്ത് ലക്ഷം ദിനാറിന്റെ ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായതായി റിപ്പോർട്ടുകൾ. യുഎസ് പൗരനും, യുഎസ് സൈന്യത്തിന് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാളുമാണ് പോലീസിന്റെ വലയിലായത്.
വിദേശ വിദ്യാലയങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, ഏഷ്യക്കാര്‍, യൂറോപ്യന്‍ സ്വദേശികള്‍ എന്നിവര്‍ക്കായിരുന്നു ലഹരിമരുന്ന് വിറ്റതെന്നും പകരം വിദ്യാര്‍ത്ഥികളിൽ നിന്നും സ്വര്‍ണ്ണാഭരണങ്ങളും വാച്ചുകളും വാങ്ങിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കിയതായി സുരക്ഷാ അധികൃതര്‍ പറഞ്ഞു. പ്രതിയെ പരിശോധിക്കവേ വിദേശ കറന്‍സികള്‍, സ്വര്‍ണാഭരണം, വിലയേറിയ വാച്ചുകള്‍ എന്നിവയും പോലീസിനു ലഭിച്ചു.
അതേസമയം പ്രതിയുടെ താമസസ്ഥലം റെയ്ഡ് ചെയ്ത പോലീസ് ആറ് കിലോ മരിജുവാന, 250ഗ്രാം കൊക്കെയ്ന്‍, 40000 ദിനാര്‍, 47000 ഫിലിപ്പിനോ പെസോ, എട്ട് കുപ്പി മദ്യം, സ്വര്‍ണാഭരണങ്ങള്‍, വാച്ചുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തു.
യുഎസ് സൈന്യത്തിനായുള്ള എയര്‍ കാര്‍ഗോ വഴിയാണ് ലഹരിവസ്തുക്കള്‍ രാജ്യത്ത് എത്തുന്നത്. കാര്‍ഗോ വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പഴുത് ഇല്ലാതാക്കാന്‍ യുഎസ് സൈനിക അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























