ദുബായിൽ സെക്സ് റാക്കറ്റിൽ കുടുങ്ങിയ 13കാരിയ്ക്ക് ഒരുദിവസം ലൈംഗികബന്ധത്തിലേർപ്പെടേണ്ടിവന്നത് പതിനൊന്നുപേർക്കൊപ്പം വരെ; ഒടുവിൽ പെൺവാണിഭത്തിനായി ദുബായിൽ എത്തിച്ച പെൺകുട്ടിയെ രക്ഷിച്ചത് പാക്കിസ്ഥാൻ യുവാവിന്റെ പ്രണയം
പ്രായപൂർത്തിയാകാത്ത പാക്കിസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് രക്ഷിച്ചത് പാക്കിസ്ഥാൻ യുവാവിന്റെ പ്രണയം. 13കാരിയെ പെൺവാണിഭത്തിനായി ദുബായിൽ എത്തിച്ച 49കാരനെതിരായ കേസ് കോടതിയിലാണ്. ഏറെ നാടകീയതയ്‌ക്കൊടുവിലാണ് പ്രതി പോലീസിന്റെ വലയിലായത്. പെൺവാണിഭ കേന്ദ്രത്തിൽ സ്ഥിരമായി വരാറുള്ള 25 വയസ്സുള്ള മറ്റൊരു പാക്കിസ്ഥാൻ യുവാവിന് പെൺകുട്ടിയോട് പ്രണയം തോന്നുകയും ഇയാൾ വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഒടുവിൽ പൊലീസ് എത്തി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവാണ് എന്ന വ്യാജേനയാണ് 49 വയസ്സുള്ള പ്രധാന പ്രതി കുട്ടിയെ ദുബായിൽ എത്തിച്ചത്. പ്രതിയുടെ താൽപര്യങ്ങൾ വഴങ്ങാതെ വന്നപ്പോൾ ശാരീരികമായി മർദിച്ചുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സിനിമാക്കഥകളെ വെല്ലുന്ന കാര്യങ്ങളാണ് പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്.
2018 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രണ്ടു വർഷം മുൻപാണ് പെൺകുട്ടിയെ പാക്കിസ്ഥാനിൽ നിന്നും ദുബായിലേക്ക് വിസിറ്റിങ് വിസയിൽ കൊണ്ടുവന്നത്. പണത്തിനായി ഒരു ദിവസം തന്നെ വിവിധ രാജ്യക്കാരായ 11 പേർക്കൊപ്പംവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് പെൺകുട്ടി പറയുന്നു. നാട്ടിൽ വച്ചും യുഎഇയിൽ എത്തിച്ചതിനു ശേഷവും അയാൾ തന്നെ പീഡിപ്പിച്ചു. അതിന് വഴങ്ങിയില്ലെങ്കിൽ വടികൊണ്ട് ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. എതിർപ്പ് പ്രകടിപ്പിച്ചാൽ പ്രധാന പ്രതി വടികൊണ്ട് ക്രൂരമായി മർദിക്കുമായിരുന്നുവെന്നും പെൺകുട്ടി പൊലീസില്‍ മൊഴി നൽകി.
ഇതിനിടെയാണ് പെൺവാണിഭകേന്ദ്രത്തിൽ നിത്യ സന്ദര്‍ശകനായിരുന്ന 25 കാരനായ പാക്കിസ്ഥാൻ യുവാവ് കുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തത്. പിന്നീട് പെൺകുട്ടിയുടെ നാട്ടിലുള്ള സഹോദരന്‍ ഇയാളോട് കുട്ടിയെ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് സന്ദേശം അയച്ചു. ഇതേതുടർന്ന് യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ വിവാഹ വാഗ്ദാനം നല്‍കി പെൺകുട്ടിയുടെ സമ്മതത്തോടെ നിരവധിതവണ ലൈംഗികബന്ധത്തിലേർപ്പെട്ട 25കാരനെതിരെയും കോടതിയില്‍ വാദം നടക്കുകയാണ്. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് കേസ്.
പതിമൂന്നുകാരിയെ ദുബായിലേക്ക് കടത്തിയ 49കാരനെതിരെ മനുഷ്യക്കടത്ത്, പെൺവാണിഭകേന്ദ്രം നടത്തിപ്പ്, പീഡനം, പണം നല്‍കി ലെെംഗികതയ്ക്ക് സൗകര്യമൊരുക്കുക തുടങ്ങിയ കേസുകള്‍ ചുമത്തി കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha