കുട്ടികളെ നിരീക്ഷിക്കാൻ വീട്ടുടമസ്ഥൻ സ്ഥാപിച്ച സി സി ടി വി ദൃശ്യങ്ങൾ ചോർത്തി; പിടിയിലായത് മാതാവിനൊപ്പം ജോലി ചെയ്യുന്ന യുവ എഞ്ചിനീയർ; സംഭവം ഇങ്ങനെ......
ഷാർജയിൽ വീട്ടുടമസ്ഥനറിയാതെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ചോർത്തിയ യുവ എൻജിനീയർ പോലീസ് പിടിയിലായി. മാതാപിതാക്കൾ സമയങ്ങളിൽ കുട്ടികളെ നിരീക്ഷിക്കാനായി സ്ഥാപിച്ചിരുന്ന സി സി ടി വി ദൃശ്യങ്ങളായിരുന്നു ഇയർ ചോർത്തിയത്. വീടിൽ ആളുള്ള സമയങ്ങളിലും ഇയാൾ ഇത് നീരീക്ഷിച്ചുന്നതായും പോലീസ് ഷാര്‍ജ പൊലീസ് ഡിജിറ്റല്‍ അന്വേഷണ വിഭാഗം കണ്ടെത്തി.
ഇടയ്ക്ക് ഒരു ക്യാമറ പ്രവര്‍ത്തന രഹിതമായപ്പോള്‍ ഇത് നന്നാക്കാനായി ഭാര്യയാണ് ഒപ്പം ജോലി ചെയ്യുന്ന യുവ എഞ്ചിനീയറുടെ സഹായം തേടിയത്. ഇതനുസരിച്ച് ഇയാള്‍ വീട്ടിലെത്തുകയും ക്യാമറയുടെ തകരാര്‍ പരിഹരിക്കുകയും ചെയ്തു. എന്നാൽ കുറച്ചുനാള്‍ കഴിഞ്ഞതോടെ ക്യാമറയിലെ ദൃശ്യങ്ങള്‍ ചോരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീക്കുകയായിരുന്നു.
പരാതി ലഭിച്ചതോടെ പൊലീസ് വീട്ടിലെത്തി സിസിടിവി ക്യാമറയുടെ സോഫ്റ്റ്‍വെയര്‍ പരിശോധിച്ചു. ഇതിൽനിന്നും ചില ക്യാമറകളിലെ ദൃശ്യങ്ങള്‍ പ്രത്യേക സോഫ്‍റ്റ്‍വെയര്‍ വഴി മറ്റൊരാള്‍ക്ക് അയക്കപ്പെടുന്നതായി കണ്ടെത്തി. ഇതോടെ മാസങ്ങള്‍ക്ക് മുന്‍പ് ക്യാമറ റിപ്പയര്‍ ചെയ്ത എഞ്ചിനീയറെക്കുറിച്ച് അന്വേഷിക്കുകയും സെര്‍ച്ച് വാറണ്ട് വാങ്ങി ഇയാളുടെ താമസ സ്ഥലം റെയ്‍ഡ് ചെയ്യുകയുമായിരുന്നു.
തകരാര്‍ പരിഹരിക്കുന്നതിനിടെ സിസിടിവി സംവിധാനത്തിന്റെ സീരിയല്‍ നമ്പറും പാസ്‍വേഡും കൈക്കലാക്കിയാണ് ഇയാള്‍ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്നത്. മൊബൈലില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് അതുവഴിയും വീട്ടുകാരുടെ എല്ലാ നീക്കങ്ങളും ഇയാള്‍ അറിഞ്ഞിരുന്നു. വീട്ടിലെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച ഹാര്‍ഡ് ഡിസ്‍കും പൊലീസ് പിടിച്ചെടുത്തു. പാസ്‍വേഡും സെക്യൂരിറ്റി കീയും അടക്കമുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഹാക്ക് ചെയ്തതെന്നും താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ നടപടികള്‍ക്കായി പ്രതിയെ പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി.
https://www.facebook.com/Malayalivartha