ഒരു വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 17,000 വിദേശികളെ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്......

കുവൈത്തിൽ നിന്ന് 2018 ൽ മാത്രം നാടുകടത്തിയത് 17,000 വിദേശികളെയെന്ന് റിപ്പോർട്ടുകൾ. ഇഖാമ പരിശോധനയിൽ പിടിയിലായവർ, വിവിധ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചവർ, കോടതി നാടുകടത്തൽ വിധിച്ചവർ എന്നിവയിൽ നാടുകടത്തപ്പെട്ട വിദേശികളുടെ കണക്കു വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.
പ്രതിദിനം ശരാശരി 46 ലധികം പേർ വീതം വരും. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരാണ് കൂടുതൽ. ഈജിപ്തുകാർ, ഫിലിപ്പീനികൾ, ഇത്യോപ്യക്കാർ, ബംഗ്ലാദേശികൾ, ശ്രീലങ്കക്കാർ എന്നിവരാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ. അമേരിക്കക്കാരും ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. മദ്യം, മയക്കുമരുന്നു കേസുകളിലകപ്പെട്ടവരാണ് കയറ്റി അയച്ചവരിലധികവും. താമസനിയമം ലംഘിച്ചവർ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ എന്നിവരും പട്ടികയിലുണ്ട്.
വൈദ്യപരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് നാടുകടത്തപ്പെട്ടവരുടെ എണ്ണം കുറയുകയാണ് ചെയ്തത്. താമസ, തൊഴിൽ നിയമലംഘകരിൽ വലിയൊരു വിഭാഗം പൊതുമാപ്പ് കാലത്ത് തിരിച്ചുപോയത് ഇതിനൊരു കാരണമാണ്. മുൻകാലത്തെ അപേക്ഷിച്ച് ഇപ്പോൾ നാടുകടത്തൽ നടപടിക്രമങ്ങൾ വേഗത്തിലാണ്. നാടുകടത്തേണ്ടവരെ ഒരാഴ്ചയിൽ കൂടുതൽ സെന്ററിൽ താമസിപ്പിക്കുന്നില്ല. അതേസമയം, ചില സാമ്പത്തിക, ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കെതിരെ കോടതികളിൽ കേസുകൾ നടക്കുന്നതിനാൽ നടപടികൾ വൈകാറുണ്ട്. താമസകാര്യ വകുപ്പിെൻറ കണക്കുപ്രകാരം 2017ൽ 29,000 പേരെ നാടുകടത്തിയിരുന്നു. 19,730 വിദേശികളാണ് 2016ൽ നാടുകടത്തൽ ശിക്ഷക്ക് വിധേയമാക്കപ്പെട്ടത്.
https://www.facebook.com/Malayalivartha

























