സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ ?സാഹിത്യകാരനാണോ?എങ്കിൽ സ്ഥാനാർത്ഥിയാവാം; സംസ്ഥാനത്ത് ഇടതു മുന്നണിയിൽ സ്ഥാനാർത്ഥിക്ഷാമം; 20 ലോക്സഭാ സീറുകളിൽ മതിസരിപ്പിക്കാൻ സ്ഥാനാർത്ഥികളില്ലാതെ പാർട്ടി നെട്ടോട്ടമോടുന്നു
സംസ്ഥാനത്ത് ഇടതു മുന്നണിയിൽ സ്ഥാനാർത്ഥിക്ഷാമം. 20 ലോക്സഭാ സീറുകളിൽ മതിസരിപ്പിക്കാൻ സ്ഥാനാർത്ഥികളില്ലാതെ പാർട്ടി നെട്ടോട്ടമോടുന്നു. സി പി എം മാത്രമല്ല സി പി ഐയും കടുത്ത പ്രതിസന്ധിയിലാണ്.
ഇടതു മുന്നണിയിൽ ഇതാണ് അവസ്ഥയെങ്കിൽ വലതു മുന്നണിയിൽ നേരേ തിരിച്ചാണ്. 20 മണസലത്തിൽ മത്സരിക്കാൻ കുറഞ്ഞത് 60 സ്ഥാനാർത്ഥി കളെങ്കിലും തയ്യാറാണ് . ഇവരിൽ 40 പേരെങ്കിലും ജയ സാധ്യത ഉള്ളവരാണ്.
ഇടതു മുന്നണി പൊതുസമ്മതരായ സ്വതന്ത്രൻമാരെ തേടുമ്പോൾ യു ഡി എഫ് അത്തരം നീക്കങ്ങളൊന്നും തന്നെ നടത്തുന്നില്ല. പൊതു സമ്മതരെ കുറിച്ചവർ ആലോചിച്ചിട്ട് പോലുമില്ല. സുസമ്മതർ സ്വന്തം പാർട്ടിയിൽ യഥേഷ്ടം ഉള്ളതാണ് കാരണം
ആറ്റിങ്ങൽ, പാലക്കാട് മണ്ഡലങ്ങളിൽ എ സമ്പത്തിനെയും എം.ബി. രാജേഷിനെയും മത്സരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. ആറ്റിങ്ങലിൽ മുൻമന്ത്രി അടൂർ പ്രകാശിനെ മത്സരിപ്പിക്കാൻ ആണ് യു ഡി എഫ് ആലോചിക്കുന്നത്. സമ്പത്താണ് സ്ഥാനാർത്ഥിയെങ്കിൽ പ്രകാശിന് വീരചരമം അടയാനായിരിക്കും വിധി. വിഎം. സുധീരനെ ആദ്യം ആറ്റിങ്ങലിൽ പരിഗണിച്ചെങ്കിലും സ്ഥാനാർത്ഥി സമ്പത്ത് ആയിരിക്കുമെന്ന് മനസിലാക്കിയതോടെ സുധീരൻ പിൻവാങ്ങി. തന്നെ ആറ്റിങ്ങലിൽ നിർത്തി വലിപ്പിക്കാനാണ് പദധതിയെന്നും സുവീരന് തോന്നലുണ്ടായി.
കാസർകോട്ട് പി കരുണാകരനും ആലത്തൂരിൽ പി കെ ബിജുവിനും സീറ്റ് നൽകില്ലെന്നാണ് പറയുന്നതെങ്കിലും ഇതിലും മാറ്റം വരാൻ സാധ്യതയുണ്ട്. കാരണം ഇരു സ്ഥലങ്ങളിലും മത്സരിക്കാൻ പാർട്ടിക്ക് ആളില്ല. പി. കെ ശശി വിഷയത്തിൽ പാർട്ടി രാജേഷിനെതിരെ തിരിഞ്ഞെങ്കിലും പകരം ഒരാളെ കണ്ടെത്താൻ കഴിയാത്തതിനാൽ രാജേഷ് മസരിക്കട്ടെ എന്നാണ് നിലപാട് എടുത്തത് . പാലക്കാട്ട് ഡി വൈഎഫ് ഐ നേതാവ് പ്രേംകുമാറിനെ മതസരിപ്പിക്കാൻ ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും ജയ സാധ്യത ഇല്ലാത്തിനാൽ വേണ്ടെന്നു വച്ചു.
പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിനെയും സമ്പത്തിനെയും വീണ്ടും പരിഗണിക്കുന്നത് എന്നാണ് പാർട്ടി ഭാഷ്യം. ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിലാണ് പൊതുസമ്മതരെ നോക്കുന്നത്. കോട്ടയത്ത് ഫ്രാൻസിസ് ജോർജിനെ മതസരിപ്പിക്കാനും ആലോചനയുണ്ട്. ജയിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും മാണിയുമായി പിണങ്ങി ജോസഫ് തങ്ങൾക്ക് വോട്ടു ചെയ്യുമെന്നാണ് സി പി എമ്മിന്റെ പ്രതീക്ഷ. എന്നാൽ കോട്ടയം പാർലെമെന്റ് മണ്ഡലത്തിൽ പി ജെ ജോസഫിന് ആളില്ലെന്നതാണ് വാസ്തവം. അതേസമയം കോട്ടയം സീറ്റ് വേണമെന്ന കാര്യത്തിൽ മാത്യു ടി തോമസിന്റെ ജനതാദൾ പാർട്ടിയിൽ പിടിമുറുക്കുന്നുണ്ട് . എന്നാൽ അതിന് സാധ്യത കുറവാണ്. മാത്യൂ ടി നേരിട്ട് മത്സരിച്ച സ്ഥലമാണ് കോട്ടയം. ജോസ് കെ മാണിയുടെ ഭൂരിപക്ഷം ഉയർത്താൻ മാത്രമാണ് ഇത് സഹായിച്ചത്. പത്തനംതിട്ടയിൽ ഫ്രാൻസിസിന് ജയസാധ്യത സി പി എം കാണുന്നുണ്ട്. ഇടുക്കിയുമായി ചേർന്ന സ്ഥലമാണ് പത്തനംതിട്ട. ഇടുക്കിയിൽ ഫ്രാൻസിസ് മുമ്പ് എം.പിയായിരുന്നു
മമ്മൂട്ടിയെ പോലെ നിരവധി കലാകാരൻമാരെയും സിപിഎം തങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയിക്കാത്ത സ്ഥലങ്ങളിൽ പാർട്ടിക്ക് ചലനമുണ്ടാക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളെയാണ് തേടുന്നത്. പ്രശസ്ത കലാകാരൻമാരെയാണ് സി പി എം അന്വേഷിക്കുന്നത്. മുമ്പ് ഒ എൻ വിയെ ഇത്തരത്തിൽ മത്സരിപ്പിച്ചിട്ടുണ്ട്. സിപിഐയുടെ അവസ്ഥയും ദയനീയമാണ്. തിരുവനന്തപുരത്ത് അവർക്ക് സ്ഥാനാർത്ഥിയില്ല. നമ്പി നാരായണനോട് ചോദിച്ചപ്പോൾ അദ്ദേഹം ക്ഷണം നിരസിച്ചു.
https://www.facebook.com/Malayalivartha