ഏലസ്സുകള്‍, ചരടുകള്‍, മൃഗത്തോലുകള്‍, പലതരം മന്ത്രങ്ങള്‍ കുറിച്ച കടലാസുകള്‍, മരണത്തിനു ഉപയോഗിക്കുന്ന പുസ്തകങ്ങൾ തുടങ്ങി മന്ത്രവാദത്തിനുവേണ്ടി കടത്തിയ 47.6 കിലോ വസ്തുക്കള്‍ ദുബൈ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു
മന്ത്രവാദത്തിന് വേണ്ടി കടത്തിയ 47.6 കിലോ വസ്തുക്കള്‍ ദുബൈ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാര്‍ വഴിയും തപാല്‍ ഉരുപ്പടികളായുമാണ് ഈ വസ്തുക്കള്‍ വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം നടത്തിയ 12 കസ്റ്റംസ് പരിശോധനകളിലാണ് മന്ത്രവാദ വസ്തുക്കളുടെ കടത്ത് തടഞ്ഞത്. വ്യക്തികളുടെ വിലാസത്തില്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്ന രീതിയിലാണ് കൂടോത്ര വസ്തുക്കള്‍ പായ്ക്ക് ചെയ്തിരുന്നത്.
ഏലസ്സുകള്‍, ചരടുകള്‍, മൃഗത്തോലുകള്‍, പലതരം മന്ത്രങ്ങള്‍ കുറിച്ച കടലാസുകള്‍, മരണത്തിനു ഉപയോഗിക്കുന്ന ചില പുസ്തകങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തവയില്‍ ഉണ്ടായിരുന്നതെന്നു ദുബൈ കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തി.ആഫ്രിക്കയില്‍ നിന്നുമെത്തിയ ഒരു യാത്രക്കാരനില്‍ നിന്നു മാത്രം പത്തര കിലോ മന്ത്രവാദ വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.
2017 ലും 30 കിലോ സമാന വസ്തുക്കള്‍ വിവിധ ടെര്‍മിനുകളികളില്‍ നടത്തിയ പതിനാറ് പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംയുക്ത സഹകരണവും സമൂഹത്തില്‍ ബോധവല്‍ക്കരണവും വേണമെന്ന് കസ്റ്റംസ് അധികൃതര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha