അമ്മയുടെ കൺമുന്നിൽ വച്ച് കുപ്പി ഉപയോഗിച്ച് ആറ് വയസുകാരന്റെ തലയ്ക്കടിച്ചു... ആ കുപ്പി ഉപയോഗിച്ച് തന്നെ കുട്ടിയുടെ തൊണ്ടയിൽ കുത്തിയിറക്കി; അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും 'അമ്മ ബോധരഹിതയായി വീണു
കുട്ടി ഷിയാ വിഭാഗത്തില്‍പ്പെട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും അവര്‍ പറയുന്നു. മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ സന്ദര്‍ശനത്തിന് എത്തിയ കുടുംബത്തോടൊപ്പമുള്ള കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കാറിലിരുന്ന കുട്ടിയെ ഡ്രൈവര്‍ ബലം പ്രയോഗിച്ച് ഇറക്കി ഒരു കോഫി ഷോപ്പിന് അടുത്തെത്തിക്കുകയും അവിടെ വച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്ലാസ് ബോട്ടില്‍ കൊണ്ടു കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു.
ശേഷമാണ് കുത്തുകയും തൊണ്ടയില്‍ മുറിവുണ്ടാക്കുകയും ചെയ്തത്.അക്രമിയെ തടയാന്‍ മാതാവ് ശ്രമിച്ചെങ്കിലും അവര്‍ ബോധരഹിതയായി വീണു. ഒരു പോലീസുകാരനും അക്രമിയെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീട് കൂടുതല്‍ പോലീസുകാര്‍ സംഭവസ്ഥലത്തെത്തി. കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഷിയാ റൈറ്റ്സ് വാച്ച് ആണ് പുറത്തുവിട്ടത്.
സൗദി അറേബ്യയിലെ മദീനയില്‍ ആണ് അക്രമികളുടെ ഈ ക്രൂരത. സക്കരിയ്യ അല്‍ ജാബിര്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഷിയാ വിഭാഗത്തില്‍പ്പെട്ടതായതിനാലാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ അക്രമി മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്ന് പോലീസ് പറയുന്നു. ഷിയാ റൈറ്റ്സ് വാച്ച് എന്ന സംഘടനയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മദീനയില്‍ കഴിഞ്ഞ വ്യാഴാഴ്ച പകലായിരുന്നു സംഭവം.
https://www.facebook.com/Malayalivartha