മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ആശ്വാസമേകുന്ന തീരുമാനവുമായി സൗദി; മാനദണ്ഡങ്ങള്‍ പാലിക്കാത്ത പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിക്കുന്നത് താല്‍ക്കാലികമായി നിർത്തലാക്കുന്നു
സൗദിയിൽ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നഗരസഭകള്‍ പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിച്ചതോടെ ചില പ്രദേശങ്ങളില്‍ ഇന്ധനക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തിലാണ് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.
നിശ്ചിത സമയത്തിനകം അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും ഉയര്‍ത്തണമെന്ന് പെട്രോള്‍ സ്റ്റേഷന്‍ ഉടമകളോട് മുനിസിപ്പല്‍ഗ്രാമകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിനായി ഭേദഗതി വരുത്തിയ നിയമാവലിയും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഗ്രാമ പ്രദേശങ്ങളിലും ഹൈവേകളിലും പ്രവര്‍ത്തിക്കുന്ന പെട്രോള്‍ സ്റ്റേഷനുകളിലേറെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ നഗര സഭ നിയമ നടപടി ആരംഭിക്കുകയും പെട്രോള്‍ സ്റ്റേഷന്‍ അടപ്പിക്കുകയും ചെയ്തു. ഇതോടെ പല സ്ഥലങ്ങളിലും ഇന്ധന ലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പെട്രോള്‍ സ്റ്റേഷനുകള്‍ അടപ്പിക്കരുതെന്ന് മുനിസിപ്പല്‍ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. മാജിദ് അല്‍ ഖസി ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, പെട്രോള്‍ സ്റ്റേഷനുകള്‍ അടച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ സംന്ധിച്ച് കൂടുതല്‍ പഠനം നടത്തും. സേവനങ്ങള്‍ സംന്ധിച്ച് മൂല്യ നിര്‍ണയം നടത്താനും മുനിസിപ്പല്‍ഗ്രാമകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha