മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടിവന്നത് 50 ദിവസം; ഒടുവിൽ ആ സങ്കടകടലിൽ അലിഞ്ഞ് ഇരുരാജ്യങ്ങൾ കൈകോർത്തപ്പോൾ, സൗദിയിൽ കുടുങ്ങിയ മൂന്ന് വയസുകാരി ദുബായിലേക്ക്

കൊറോണ വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരവധിപേരാണ് നിരവധി ഇടങ്ങളിൽ കുടുങ്ങിപ്പോയത്. അത്തരത്തിൽ കുടുങ്ങിപ്പോയ മൂന്നുവയസുകാരി നടനയുകയുണ്ടായി. അതിനേറെ പ്രത്യേകതകളും ഉണ്ട്. മാതാപിതാക്കളെ കാണാതെ 50 ദിവസത്തോളം പിരിഞ്ഞിരുന്ന മൂന്നുവയസ്സുകാരിയെ തിരിച്ചെത്തിക്കുകയായിരുന്നു. സൗദിയില്‍ കുടുങ്ങിയ യുഎഇ സ്വദേശിയായ മൂന്നുവയസ്സുകാരി ഗാലിയ മുഹമ്മദ് അല്‍അമൂദിയാണ് ഏറെ നാളുകള്‍ക്ക് ശേഷം ദുബൈയിലുള്ള തന്റെ മാതാപിതാക്കളുടെ ചാരത്ത് എത്തിയത്. വല്യുമ്മയ്ക്കൊപ്പം പോയ കുട്ടി കൊറോണയുടെ പശ്ചാതലത്തില്‍ വിമാന സര്‍വ്വീസ് നിര്‍ത്തി വച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു.
അതോടൊപ്പം തന്നെ മാര്‍ച്ച് ആദ്യം വല്യുമ്മയ്ക്കൊപ്പം ദുബൈയില്‍ നിന്ന് സൗദിയിലെ ദമാമിലേക്ക് പോയതാണ് ഗാലിയ. രണ്ടുദിവസത്തിന് ശേഷം ഗാലിയയുടെ മാതാവും ദമാമിലേക്ക് പോകാനിരിക്കവെയാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതോടുകൂടെ മാതാവിന്റെ യാത്ര മുടങ്ങുകയും കുട്ടി ദമാമില്‍ കുടുങ്ങുകയുമായിരുന്നു.
അതേസമയം മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടി വന്ന മൂന്നുവയസ്സുകാരിയുടെ മടക്കയാത്രയ്ക്ക് വേണ്ടി സൗദി അറേബ്യയിലെ യുഎഇ എംബസിയുമായും സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായും യുഎഇ വിദേശ മന്ത്രാലയം ഏകോപനം നടത്തി. ഇതേ തുടര്‍ന്ന് 50 ദിവസങ്ങള്‍ക്ക് ശേഷം ഗാലിയയ്ക്ക് മാതാപിതാക്കളുടെ അടുത്തെത്താന്‍ അവസരമൊരുങ്ങുകയായിരുന്നു. സൗദി അധികൃതരുമായി സഹകരിച്ച് യുഎഇ ഗവണ്‍മെന്റ് ഗാലിയയുടെ മടക്കയാത്രയ്ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഗാലിയയുടെയും മാതാപിതാക്കളുടെയും കാത്തിരിപ്പിന് വിരാമമായി.
https://www.facebook.com/Malayalivartha



























