സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റി; നാട്ടിലേക്ക് മടങ്ങാനായി മണിക്കൂറുകളിൽ രജിസ്റ്റർ ചെയ്തത് 1 ലക്ഷം പ്രവാസി മലയാളികൾ, കൂടുതലും യുഎഇയിൽ നിന്ന്

നാട്ടിലേക്ക് മടങ്ങാൻ നോർക്ക റൂട്സ് വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി റിപ്പോർട്ട്. രജിസ്ട്രറേൻ ആരംഭിച്ച് കേവലം മണിക്കൂറുകൾക്കമാണ് ഇത്രയേറെപ്പേർ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.ഇതോടുകൂടി സർക്കാർ കണക്കുകൂട്ടലുകൾ തെറ്റി. ഇതിലേറെപ്പേർ നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പായി.
വിദേശനാടുകളിൽ കുടുങ്ങിയവർക്കും പ്രവാസികൾക്കും നാട്ടിലേക്ക് മടങ്ങാനായി നോർക്ക റൂട്സ് രജിസ്‌ട്രേഷൻ ആരംഭിച്ചത് ഇന്നലെ വൈകിട്ട് ആറരയ്ക്കാണ്. കേവലം അഞ്ച് മണിക്കൂറുകൊണ്ട് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 17055 ആയി. ഏറ്റവും കൂടുതൽപേർ യുഎഇയിൽ നിന്നാണ്. 45430 പേരാണ് യുഎഇയിൽ നിന്ന് മാത്രം രജിസ്റ്റർ ചെയ്തത് .അതായത് മടങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തതിൽ 45%. ഖത്തറിൽ നിന്ന് 11668,സൗദിയിൽ നിന്ന് 11365, കുവൈറ്റിൽ നിന്ന് 6350,ഒമാനിൽ നിന്ന് 4375, ബഹ്‌റൈനിൽ നിന്ന് 2092 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തവരുടെ കണക്കുകൾ. എന്നാൽ കൊറോണ നിയന്ത്രണാതീതമായി പടരുന്ന യുഎസ്സിൽ നിന്ന് 324 പേരും യൂറോപിയൻ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ യുകെയിൽ നിന്നാണ്, 621പേരാണ് രജിസ്റ്റർ ചെയ്തത്. മലേഷ്യ സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും 100ൽ പരം പേരാണ് രജിസ്റ്റർ ചെയ്തത്.
എന്നാൽ സർക്കാർ കണക്കുകൾ അകെ തെറ്റിയ സാഹചര്യത്തിൽ തിരികെ വരുന്നവരെ ഐസൊലേറ്റ് ചെയ്യാൻ മതിയായ സൗകര്യങ്ങൾ എല്ലാ എന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം തന്നെ ഒരുലക്ഷം പേരെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ ബോധിപ്പിച്ചത്. എന്നാൽ നോർക്ക വെബ്സൈറ്റിൽ രജിസട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരുലക്ഷത്തിലേറെ പേർ മടങ്ങി വരാൻ താത്പര്യമറിയിച്ചതോടെ പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവിനാവും കേരളം സാക്ഷ്യംവഹിക്കുക എന്നാണ് വിവരം.
ഇന്നലെ നിശാചായിച്ച സമയത്തിനൊടുവിൽ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിലാണ് പ്രവാസി രജിസ്ട്രേഷനായുളള നോർക്ക വെബ്സൈറ്റ് പ്രവർത്തനക്ഷമമായത് തന്നെ. ഇന്നലെ അർദ്ധരാത്രി മുതൽ രജിസ്ട്രേഷൻ തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാൽ ഉച്ചക്ക് ഒരു മണി മുതൽ തുടങ്ങുമെന്നായി പിന്നീടുളള വിശദീകരണം. www.registernorkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തിവരുന്നത്.
ഇതിലൂടെ തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്ട്രേഷൻ നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യ പരിഗണന എന്നില്ല. അത് കൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്നാണ് സർക്കാർ പറയുന്നത് തന്നെ. ഗർഭിണികൾ, പലതരം രോഗമുള്ളവർ , സന്ദർശക വിസയിൽ എത്തി കുടുങ്ങിയവർ എന്നിവർക്കാണ് മുൻഗണന.
https://www.facebook.com/Malayalivartha



























