യുഎഇ "ഒരു കുടുംബം"; സ്വദേശികളെന്നോ വിദേശികളെന്നോ വേർതിരിവില്ല; പ്രവാസികളുടെ ഹൃദയം തൊട്ട് ഷെയ്ഖ് ഹാംദാൻ, ലോകം കണ്ടതിൽവച്ച് പ്രവാസികളെ മനസിലാക്കുന്ന അധികാരികൾ

ദുബായ് എന്നും മലയാളികൾക്ക് ഭാഗ്യം നൽകുന്ന മണ്ണാണെന്ന് പലകുറിയാണ് തെളിഞ്ഞിട്ടുള്ളത്. നമ്മുടെ പ്രവാസികളോട് അധികാരികൾ കാണിക്കുന്ന സ്നേഹവും കരുതലും പല വർത്തകളിലൂടെയും നാം കണ്ടതുമാണ്. യുഎഇ എന്ത് വാഗ്ദാനങ്ങൾ നൽകിയാലും അത് തങ്ങളുടെ സ്വദേശികൾക്കെന്നപോലെ തന്നെ തുല്യമായി പ്രവാസികൾക്കും നൽകിയിരുന്നു. എന്നാൽ ഇപ്പോഴിതാ കൊവിഡ് പ്രതിസന്ധിയിലും ഏവർക്കും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽമുക്തും. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഒരു ഹൃദ്യമായ സംഭവം അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
"യുഎഇയിൽ നമ്മൾ ഒരു കുടുംബമാണ്. ഒരാളും വിദേശിയല്ല" എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവച്ച ഈ സംഭവം പ്രവാസികൾക്ക് പകരുന്നത് സമാനതകളില്ലാത്ത ആശ്വാസം കൂടിയാണ്. ഇത്തരത്തിൽ ഓരോ സംഭവവും നമുക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. ആയതിനാൽ തന്നെയാണ് പ്രവാസികളുടെ പ്രിയ്യപ്പെട്ട ഇടമായി യുഎഇ മാറുന്നത് എന്നുകൂടി നാം മലയാളികൾ ഓർക്കേണ്ടതുണ്ട്.
അതോടൊപ്പം തന്നെ അസുഖ ബാധിതനായ പിതാവുമായി എത്തിയപ്പോൾ സാം ദന്നൗറ എന്ന വ്യക്തിക്കുണ്ടായ അനുഭവമാണ് ഷെയ്ഖ് ഹംദാൻ തന്റെ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
സംഭവം ഇങ്ങനെയാണ്;
ശ്വാസതടസമുള്ള 94 വയസുള്ള പിതാവുമായി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ സാം ദന്നൗറ സഹായം തേടിയിരുന്നു. അവർ ജമാൽ എന്നുപേരുള്ള ഒരു നല്ല മനുഷ്യനെ സഹായത്തിന് അയക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം എന്റെ പിതാവിന് വേണ്ടി വേഗം ഒരു സിലിണ്ടർ സംഘടിപ്പിക്കുകയുണ്ടായി. എന്നിട്ട് അതിൽ ഓക്സിജൻ നിറച്ച് കൊണ്ടുതന്നു. വേണ്ടതെല്ലാം ചെയ്തു. നന്ദി പറയാൻ ഒരുങ്ങിയപ്പോൾ ജമാൽ പറഞ്ഞു. നിങ്ങൾ ഇവിടെ വിദേശിയല്ല. ഇത് നിങ്ങളുടെ വീടാണ്. നിങ്ങളുടെ പിതാവ് എന്റെ പിതാവ് കൂടിയാണ്.. അവിടെ നിന്ന് മടങ്ങിയ ശേഷവും പിതാവിന്റെ സുഖവിവരങ്ങൾ ജമാൽ അന്വേഷിച്ചു. എന്തു സഹായം വേണമെങ്കിലും ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയം തൊട്ട് സാം കുറിച്ചു.
ഇതേതുടർന്ന് അനുഭവം അവസാനിപ്പിക്കുമ്പോൾ അദ്ദേഹം പറയുന്നതിങ്ങനെയാണ്. ഒരു മനുഷ്യൻ എങ്ങനെയാവണം എന്നാണ് ദുബായ് നമ്മെ പഠിപ്പിക്കുന്നത്. ഈ രാഷ്ട്രം എങ്ങനെയാണ് ഉണ്ടായത് എന്ന് ഞങ്ങൾ പഠിക്കുന്നു. ഈ പ്രതിസന്ധിയുടെ സമയത്താണ് അത് യഥാർത്ഥ വീര്യം കാണിക്കുന്നത്. ഒപ്പം ജമാലിനും ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറ്റിക്കും നന്ദിയും അദ്ദേഹം കുറിച്ചു. ഈ അനുഭവമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെ വൈറലായി മാറിയിരിക്കുന്നത്. വാക്കുകൾ ആത്മവിശ്വാസം മാത്രമല്ല ഒരു നാട് നമ്മുടെ പ്രവാസികളോട് കാട്ടുന്ന കരുതലും ഇതിലൂടെ തെളിയുകയാണ്.
https://www.facebook.com/Malayalivartha



























