വെള്ളത്തിൽ കാൽതെറ്റി വീണെന്ന് വീട്ടുടമ....പിന്നെ കൊറോണ; ദുബായിൽ മലയാളി യുവതിയുടെ മരണം ദുരൂഹത, പരാതിയുമായി ബന്ധുക്കൾ

വീട്ടുജോലിക്കായി ദുബായിൽ എത്തിയ മലയാളി യുവതി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശി കടവിൽ ഇഖ്ബാലിന്റെ ഭാര്യ ശബ്‌ന (45)യാണ് ഇവർ. വ്യാഴാഴ്ച ഉച്ചയോടെ ദുബായ് ഖിസൈസിലെ കണ്ണൂർ പയ്യന്നൂർ സ്വദേശിയുടെ ഫ്ലാറ്റിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി.
അതേസമയം കണ്ണൂർ സ്വദേശിയും കുടുംബവും താമസിക്കുന്ന ഫ്ലാറ്റിലെ വീട്ടുജോലിക്കാരിയായിരുന്നു ശബ്ന. ഇവർ മരണപ്പെടുന്നതിന് മൂന്നു ദിവസം മുൻപു കുട്ടിയെ കുളിപ്പിക്കുന്നതിനിടെ പൊള്ളലേറ്റതായി വിവരം. എന്നാൽ കുട്ടിയെ കുളിപ്പിക്കാൻ വച്ച വെള്ളത്തിൽ കാൽ തെറ്റിവീണു എന്നാണ് വീട്ടുടമ ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് കുളിമുറിയിൽ വച്ചിരുന്ന ഏതോ ഒരു ദ്രാവകം തലയിൽകൂടി വീണുവെന്നും പറഞ്ഞതായി ബന്ധുക്കൾ പരാതിപ്പെടുകയുണ്ടായി.
ഇതേത്തുടർന്ന് കോവിഡ് ലോക്ഡൗൺ മൂലം ആശുപത്രിയിൽ കൊണ്ടുപോകാൻ സാധിച്ചില്ലെന്നാണത്രെ വീട്ടുടമസ്ഥന്‍ പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ പോകാൻ ശബ്‌ന സമ്മതിച്ചില്ലെന്നും പറയുകയുണ്ടായി. എന്നാൽ ഈ വിവരങ്ങളൊന്നും ദുബായിൽ തന്നെ ജോലി ചെയ്യുന്ന ശബ്നയുടെ മകനെയോ നാട്ടിലെ ബന്ധുക്കളെയോ വിളിച്ച് അറിയിക്കുക പോലും ചെയ്തിരുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
എന്നാൽ പൊള്ളലേറ്റതിന് ശേഷം ഇവരെ കുളിപ്പിച്ചിരുന്നതു വീട്ടുകാരിയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞു കുളിപ്പിക്കുന്നതിനിടെ ബാത്‌റൂമിൽ ഇവർ കുഴഞ്ഞുവീണതായും ഉടനെ മരണം സംഭവിച്ചതായുമാണ് വീട്ടുടമ പറയുന്നത് തന്നെ. തുടർന്ന് ഉടൻ തന്നെ ദുബായ് ആംബുലൻസിനെ വിളിക്കുകയും ദുബായ് പൊലീസ് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ദുബായിലുള്ള മകനെ വിളിച്ച് വീട്ടുടമ മരണവിവരം അറിയിക്കുന്നത് പോലും.
അതോടൊപ്പം തന്നെ കഴിഞ്ഞ സെപ്തംബറിൽ സന്ദർശക വീസയിൽ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയുടെ ദുബായിലെ വീട്ടിൽ എത്തിയ ശബ്ന അവിടെ കുറച്ചുനാൾ വീട്ടുജോലിക്കായി നിന്നശേഷം പയ്യന്നൂർ സ്വദേശിയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. ഭർത്താവ് കടവിൽ ഇഖ്ബാൽ, കൊച്ചി തുറമുഖത്ത് ചുമട്ടു തൊഴിലാളിയാണ് . ഭാരിച്ച കടബാധ്യതയുള്ള ഇവർ ഭർത്താവ് അസുഖബാധിതനായതിനെ തുടർന്ന് ദുബായിൽ വീട്ടുജോലിക്കായി എത്തുകയായിരുന്നു. എന്നാൽ എട്ടുമാസം മുൻപ് ദുബായിലെ കഫ്റ്റീരിയയിൽ ജോലിക്കെത്തിയ മകന്റെ വരുമാനവും കുടുംബത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതായിരുന്നില്ല.
അതേസമയം മൃതദേഹം ദുബായ് പൊലീസ് ഹെഡ്‌കോട്ടേഴ്‌സിലെ ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, നോർക്ക അധികൃതർ, ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിലേക്ക് ബന്ധുക്കൾ പരാതി അയച്ചു. മരണത്തിലെ ദുരൂഹത നീക്കി മൃതദേഹം നാട്ടിൽ എത്തിക്കണം എന്നതാണ് കുടുംബത്തിന്റ ആവശ്യം.
https://www.facebook.com/Malayalivartha



























