തകരില്ല എന്ന പോരാട്ടവീര്യം ഏറ്റെടുത്ത് യുഎഇ; കോവിഡ് പോരാട്ടത്തിൽ റെക്കോർഡ് ലോകത്ത് ഒന്നാമത് യുഎഇ, രാജ്യത്താകമാനം കൊറോണ ടെസ്റ്റ് നടത്താൻ പദ്ധതി
സുരക്ഷയുടെയും അതോടൊപ്പം തന്നെ വികസനത്തിന്റെയും പാതയിൽ ലോകരാഷ്ട്രങ്ങളെ മുൻനിർത്തി അതിവേഗം മുന്നേറുന്ന രാജ്യമാണ് യുഎഇ. ഏതൊരു രാജ്യത്തിനും കരുതലിന്റെ മാതൃകയാവുകയും ചെയ്യുകയാണ് ഇവർ. അത്തരം ഒരു സാഹചര്യത്തിലാണ് കൊറോണ എന്ന മഹാമാരിയുടെ വാർത്തകൾ പരന്നത്. അത് അതിവേഗം പല മേഖലകളെയും തകര്ത്തു. എന്നാൽ തകരില്ല എന്ന പോരാട്ടവീര്യം ഏറ്റെടുത്ത് മുന്നേറുന്ന വീണ്ടും മാതൃകയാകുന്ന ഒരു ഗൾഫ് രാഷ്ട്രമായി മാറുകയാണ് യുഎഇ ചെയ്യുന്നത്.
എന്നാലിതാ വീണ്ടും കൊവിഡ് 19 പരിശോധനയില്‍ ലോകത്തിന് മാതൃകയാകാനൊരുങ്ങി യുഎഇ. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊറോണ പരിശോധന നടത്താന്‍ യുഎഇ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനകം 20 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് 19 പരിശോധന നടത്തി ലോകത്ത് തന്നെ ഒന്നാമത് നിൽക്കുകയാണ്. വൈറസ് ബാധയുണ്ടോയെന്നറിയാന്‍ ഇനി 90 ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം . ലോകത്ത് തന്നെ കൊറോണ പരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ എന്നത് ഏറെ ചര്ച്ചയായി മാറിയ നിമിഷത്തിലാണ് ഇത്തരം വർത്തകൂടി പുറത്തേക്ക് വരുന്നത്. ഇതേതുടർന്ന് കൊറോണ പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണവും യുഎഇയില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്.
അതേസമയം ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് ലോകത്താകമാനം കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ ഏറ്റവും നടത്തിയ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ 20 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തില്‍ ശരാശരി 2,13,636 പേര്‍ക്കാണ് ഈ പരിശോധനകള്‍ നടത്തിയിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽ സൗദി അടക്കമുള്ള രാജ്യങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഈ മുന്നേറ്റം. അതോടൊപ്പം തന്നെ ഇളവുകളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പള്ളികള്‍ അടക്കം തുറക്കുന്നതിനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha