ആ പ്രവാസി ഇവിടെ ഉണ്ട്; പൊഴിഞ്ഞുവീണ കരിയിലകള്‍ കൊണ്ട് ഹൃദയത്തിന്റെ ചിത്രം വരച്ചു; ദുബായിലെ ആ ചിത്രം ലോകം ഏറ്റെടുത്തു, കണ്ണുനിറഞ്ഞ് അധികാരികൾ

കൊറോണ എന്ന മഹാമാരി ലോകത്തെ അകെ ഭീതിയിൽ ആഴ്ത്തുമ്പോൾ എല്ലാരും ഒന്നടങ്കം പറയുകയാണ് അകലം പാലിക്കുക എന്നത്. എന്നാൽ മനുഷ്യർ പാലിക്കുന്ന ആ അകലം ലവലേശം മനുഷ്യരെ ബാധിക്കുന്നില്ല എന്നതാണ്. അത്തരത്തിൽ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നാം കണ്ടത്. ദുബായില്‍ ശുചീകരണ തൊഴിലാളിയായ ഒരാള്‍ തന്റെ ജോലിക്കിടെ വഴിയരികില്‍ പൊഴിഞ്ഞുവീണ കരിയിലകള്‍ കൊണ്ട് ഹൃദയത്തിന്റെ ചിത്രം വരച്ചുകൊണ്ട് നോക്കി നിന്ന ചിത്രം ഏവരും കണ്ടതാണ്. എന്നാൽ കുറച്ച് നിമിഷങ്ങള്‍ മാത്രം ആ ചിത്രം നോക്കി നിന്ന ശേഷം അയാള്‍ കരിയിലകള്‍ നീക്കം ചെയ്ത് വീണ്ടും ജോലി തുടര്‍ന്നു. അത്തരത്തിൽ നിഷ്‌കളങ്കത വ്യക്തമാക്കുന്ന ചിത്രം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതേതുടർന്ന് നിരവധി ആളുകള്‍ അദ്ദേഹത്തെ അന്വേഷിച്ചു, ഒടുവില്‍ കണ്ടെത്തി...ദിവസങ്ങളോളം സോഷ്യല്‍ മീഡിയ തെരഞ്ഞ ആ വൈറല്‍ വ്യക്തി ഒരു ഇന്ത്യക്കാരനാണ് എന്നതാണ്. പിറന്ന മണ്ണും കുടുംബവും ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് വിമാനം കയറുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതിനിധി കൂടിയാകുന്നു ഇദ്ദേഹം.
ജൂലൈ 15ന് ദുബായില്‍ തന്റെ ഒരു ദിവസത്തെ ഓഫീസ് ജോലികള്‍ തീര്‍ക്കുന്ന തിരക്കിനിടയില്‍ നെസ്മ ഫറാഹത് എന്ന വ്യക്തി ജനാലയിലൂടെ ഒരു കാഴ്ച കാണുകയുണ്ടായി. ശുചീകരണ തൊഴിലാളിയായ ഒരാള്‍ നിലത്ത് വീണ് കിടന്ന കരിയിലകള്‍ ചേര്‍ത്ത് വെച്ച് ഹൃദയത്തിന്റെ ആകൃതിയില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത് തന്നെ. കൗതുകം ജനിപ്പിച്ച ആ രംഗം നെസ്മ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം വൈറലായി മാറുകയായിരുന്നു. നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മാധ്യമം 'ദി നാഷണല്‍' ശുചീകരണ തൊഴിലാളിയായ ആ വ്യക്തിയെ കണ്ടെത്തിയിരിക്കുകയാണ്.
അതേസമയം തെലങ്കാനയില്‍ നിന്നുള്ള രമേഷ് ഗംഗാരാജം ഗാന്ദിയെന്ന യുവാവാണത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയുടെ ഹൗസ് കീപ്പിങ് ജോലിക്കായി 10 മാസം മുമ്പാണ് നാടുവിട്ട് ഗാന്ദി വിദേശത്തെത്തിയത്. യുഎഇയിലേക്ക് വരുന്നതിന് ഒരു മാസം മുമപായിരുന്നു ഗാന്ദിയുടെ വിവാഹംനടന്നത്. വിവാഹശേഷം അധികം വൈകാതെ തന്നെ വീടും വീട്ടുകാരെയും ഉപേക്ഷിച്ച് അദ്ദേഹത്തിന് യാത്ര പുറപ്പെടേണ്ടി വരുകയാണ് ചെയ്തത്. എന്നാൽ അപ്രതീക്ഷിതമായി കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ നാട്ടിലെത്താന്‍ കഴിയാത്ത ഏതൊരു പ്രവാസിയയെും പോലെ ഗാന്ദിയും കുടുംബത്തെ ഓര്‍ത്ത് നന്നേ ആശങ്കപ്പെടുകയുണ്ടായി. ആ ദിവസം ജോലിക്കിടെ ഭാര്യയെപ്പറ്റി ആലോചിക്കുകയും കുറച്ച് സമയം അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തതായി ഗാന്ദി പറയുകയുണ്ടായി. തന്നെപ്പോലെ ഒട്ടേറെ പ്രവാസികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നതില്‍ വിഷമിക്കുകയാണെന്നും ഗാന്ദി 'ദി നാഷണലി'നോട് വ്യക്തമാക്കുകയും ചെയ്തു.
അങ്ങനെ ജൂലൈ 19ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ വൈറലാകുകയും നിരവധി ആളുകള്‍ നെസ്മയോട് ഫോട്ടോയിലെ വ്യക്തിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുകയുണ്ടായി. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ഒടുവില്‍ ദിവസങ്ങള്‍ക്കിപ്പുറമാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ഈ വ്യക്തിയെ തിരിച്ചറിയുന്നത്.
https://www.facebook.com/Malayalivartha






















