അവർ പറന്നു; ഇമചിമ്മാതെ നോക്കിനിന്ന് ഷേഖുമാർ, ഇന്ത്യയുടെ കരുത്തുറ്റ റാഫേൽ വിമാനങ്ങൾ പറന്നുപോയപ്പോൾ പ്രവാസികൾ അഭിമാനപൂർവം നോക്കിനിന്നു

ഇന്ത്യയുടെ കരുത്തുറ്റ ആയുധമാക്കാൻ മണ്ണിലേക്ക് പറന്ന് എത്തുകയാണ് റാഫേൽ യുദ്ധ വിമാനങ്ങൾ. ഇതേതുടർന്ന് ഫ്രാൻസിൽ നിന്ന് തിരിച്ച റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിൽ എത്തിയപ്പോൾ അഭിമാനപൂർവം നോക്കി നിന്ന് പ്രവാസികൾ. ആബൂദാബിയിലെ ഫ്രഞ്ച് വ്യോമ താവളത്തിൽ നിന്ന് ഇന്ധനം നിറച്ചതിന് ശേഷമാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പറക്കുന്നത്. 7000 കിലോമീറ്റർ താണ്ടി ബുധനാഴ്ചയാണ് വിമാനങ്ങൾ ഇന്ത്യൻ മണ്ണിലേക്ക് എത്തുക. ഒപ്പം ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ് വിമാനങ്ങൾ ഇറക്കുന്നത്. എന്നാൽ ഏറെ പ്രത്യേകത എന്നത് സംഘത്തിൽ മലയാളിയായ ഒരു പൈലറ്റുമുണ്ട് എന്നതാണ്.
അതേസമയം വ്യോമസേനയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ യുദ്ധ വിമാനങ്ങൾ. അഞ്ചു യുദ്ധ വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലേക്ക് എത്തുന്നത്. ഇവയുൾപ്പെടെ 36 വിമാനങ്ങളാണ് ഫ്രാൻസ് ഇന്ത്യക്ക് നിർമിച്ചു നൽകുന്നത്. തെക്കൻ ഫ്രാൻസിലെ മെറിനിയാക് വ്യോമത്താവളത്തിൽ നിന്നാണു വിമാനങ്ങൾ തിങ്കളാഴ്ച ഉച്ചയ്ക്കു പുറപ്പെട്ടത് തന്നെ. ഒറ്റ സീറ്റുള്ള മൂന്ന് വിമാനങ്ങളും ഒപ്പം ഇരട്ട സീറ്റുള്ള രണ്ട് വിമാനങ്ങളുമാണുള്ളത്. വിമാനങ്ങൾക്ക് ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാൻ അബുദാബി വരെ ഫ്രഞ്ച് വ്യോമസേനാ ടാങ്കർ വിമാനങ്ങൾ ഒപ്പം പറക്കുകയുണ്ടായി. ഇതേതുടർന്ന് രണ്ടു തവണ യാത്രക്കിടെ ഇന്ധനം നിറച്ചിരുന്നു.
അബുദാബിയിൽ നിന്ന് അംബാലയിലേക്കുള്ള യാത്രയിൽ ഇന്ത്യയുടെ വ്യോമസേനാ ടാങ്കർ വിമാനങ്ങൾ അനുഗമിക്കുകയും ചെയ്യും. ഓഗസ്റ്റ് 30ന് മുമ്പ് തന്നെ വിമാനങ്ങൾ പ്രവർത്തന സജ്ജമാവുന്നതാണ്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാളും ശേഷിയുള്ളതാണ് റഫാൽ വിമാനങ്ങൾ. രാത്രിയും പകലും ഒരേസമയം ആക്രമണം നടത്താൻ ശേഷിയുള്ള ഈ വിമാനങ്ങൾക്ക് ആണവായുദ്ധങ്ങൾ വഹിക്കാനും കഴിയുന്നതാണ്. പറക്കുേമ്പാൾ 25 ടൺ വരെ വിമാനത്തിന് ഭാരം വഹിക്കാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha






















