അബുദാബിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ; സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ബന്ധുക്കൾ, ഞെട്ടലിൽ നിന്ന് മോചിതരാകാതെ സുഹൃത്തുക്കൾ

അബുദാബിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. പ്രാഥമിക നിരീക്ഷണത്തിൽ ആത്മഹത്യയാണ് എന്ന് പറഞ്ഞിരുന്നുവെങ്കിലും അന്വേഷണം നടന്നുവരികയാണ്. കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരെയാണു താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണു പുറത്തുവന്ന ആദ്യ സൂചനകൾ വ്യക്തമാക്കുന്നത്.
അതേസമയം നല്ല നിലയിൽ ജീവിക്കുകയായിരുന്ന ഇരുവരും ജീവനൊടുക്കാനുള്ള സാഹചര്യം മനസിലാകാതെ കടുത്ത ആശങ്കയിലാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും കഴിഞ്ഞുപോരുന്നത്. തങ്ങളുടെ പ്രിയ സുഹൃത്തിന്റെയും ഭാര്യയുടെയും അപമൃത്യുവിന്റെ ഞെട്ടലിൽ നിന്ന് ഇവരും യുഎഇയിലെ മലയാളി സമൂഹവും മോചിതരായിട്ടുമില്ല.
എന്നാൽ വർഷങ്ങളായി യുഎഇയിലുള്ള ജനാർദനൻ അബുദാബിയിലെ ഒരു ട്രാവൽസിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ്. ഭാര്യ മിനിജ സ്വകാര്യ കമ്പനിയിൽ ഒാഡിറ്റിങ് അസിസ്റ്റന്റുമാണ്. ഇരുവരുടെയും ഒരേയൊരു മകനാണ് ദമ്പതികൾക്കുള്ളത്–സുഹൈൽ ജനാർദ്ദനൻ. ഇദ്ദേഹം അബുദാബിയിൽ പഠിച്ച ശേഷം ഒാസ്ട്രേലിയയിൽ ഉപരിപഠനം നടത്തിയിരുന്നു. തുടർന്ന് ബംഗലൂരു എച്ച്പിയിൽ ജോലിയിൽ പ്രവേശിച്ചു. അതോടൊപ്പം തന്നെ വളരെ സന്തോഷകരമായ കുടുംബമായിരുന്നു ഇവരുടേത്.
ആയതിനാൽ തന്നെ സാമ്പത്തികമായി ജനാർദനന് പ്രശ്നമുള്ളതായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അറിയില്ല എന്നാണ് പറയുന്നത്. ഒരിക്കലും അത്തരമൊരു പ്രതിസന്ധിയുള്ളതായി അറിയില്ലെന്ന് ജനാർദനോടൊപ്പം പഠിച്ചുവളർന്ന, ഒരു സുഹൃത്ത് ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കുകയുണ്ടായി. ആരോടും അഞ്ച് പൈസ പോലും കടം വാങ്ങാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നിട്ടും, എന്തിനാണ് ജീവിതത്തിന് പൂർണവിരാമമിട്ടത് എന്നത് സങ്കീർണമായ പ്രശ്നമാണെന്ന് ഇദ്ദേഹം പറയുകയാണ്. പിന്നെന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഉറ്റവർ എല്ലാവരും തന്നെ കടുത്ത ആശങ്കയിലാണ്. വൈകാതെ പൊലീസ് കാരണം കണ്ടെത്തുമെന്ന വിശ്വാസത്തിലാണ് എല്ലാവരും കഴിയുന്നത്.
https://www.facebook.com/Malayalivartha






















