ഇന്ത്യയുടെ കരുത്ത്; ആദ്യ അഞ്ചെണ്ണം അബൂദബിയിലെ അൽ ദഫ്രയിലെത്തി, ഫ്രാൻസിലെ മെറിഗ്നാക്കിൽ നിന്നുള്ള യാത്രാമധ്യേ ഫ്രാൻസിന് വ്യോമതാവളമുള്ള യു.എ.ഇ അൽ ദഫ്രയിൽ ലാൻഡ് ചെയ്ത കാഴ്ച ഏറെ അമ്പരപ്പിക്കുന്നത്

ഇന്ത്യയുടെ ചരിത്രത്തിന്റെ ഏടുകൾ ഇനി കുറിക്കുന്നത് പ്രവാസമണ്ണിലും തന്നെ എന്നതിൽ സംശയമില്ല. മൾട്ടി ബില്യൺ ഡോളർ മുതൽമുടക്കിൽ ഇന്ത്യൻ വ്യോമസേന (ഐ.എ.എഫ്) വാങ്ങിയ ഫ്രഞ്ച് റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യ അഞ്ചെണ്ണം അബൂദബിയിലെ അൽ ദഫ്രയിലെത്തിയ ആ കാഴ്ച ഏവരെയും അമ്പരപ്പിക്കുന്നത് തന്നെ. ഫ്രാൻസിലെ മെറിഗ്നാക്കിൽ നിന്നുള്ള യാത്രാമധ്യേയാണ് ഫ്രാൻസിന് വ്യോമതാവളമുള്ള യു.എ.ഇ അൽ ദഫ്രയിൽ ലാൻഡ് ചെയ്തത്. ഇന്ന് ഇവിടെ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ വ്യോമസേനയുടെ അംബാല എയർ ബേസിൽ ലാൻഡ് ചെയ്യുകയും ചെയ്യും.
അതേസമയം ഫ്രാൻസിൽ നിന്നുള്ള യാത്രയിൽ ഇന്ത്യൻ വ്യോമസേനയുടെ സ്പെഷൽ ലോങ് ഹാൾ ട്രെയിനിങ് നേടിയ പൈലറ്റുമാരുടെ നിരയാണ് വിമാനം പറത്തിയത്. ഇതേതുടർന്ന് ഇടക്ക് ആകാശത്തു വച്ചു തന്നെ എല്ലാ വിമാനങ്ങളിലും ഇന്ധനം നിറയ്ക്കുകയുണ്ടായി. ഇതിനായി ഫ്രഞ്ച് വ്യോമസേനയുടെ ഇന്ധനം നിറക്കുന്ന രണ്ട് വിമാനങ്ങളും അനുഗമിച്ചെത്തിയിരുന്നു. ബുധനാഴ്ച അംബാല എയർബേസിൽ എത്തുന്ന യുദ്ധവിമാനങ്ങൾക്ക് വ്യോമ പ്രതിരോധ സേനാംഗങ്ങൾ സ്വാഗതമൊരുക്കുകയും ചെയ്യും. ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഈ വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടുന്നത് പോലും.
എന്നാൽ രാജ്യത്ത് കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഒരു വിമാനത്തിൽ 70 വെൻറിലേറ്ററുകളും 1,00,000 ടെസ്റ്റ് കിറ്റുകളും 10 ആരോഗ്യ വിദഗ്ധരുടെ സംഘവും എത്തുന്നുണ്ട്. റഫാൽ പോർ വിമാന ഇടപാടിനെതിരെ പ്രതിപക്ഷപാർട്ടികൾ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ മറികടന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാന ഇടപാടുമായി മുന്നോട്ടു കടന്നുവന്നത്. പാകിസ്താൻ, ചൈനീസ് അതിർത്തികളിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഉത്തരേന്ത്യയിലെ അംബാല വ്യോമതാവളത്തിലാണ് വിമാനങ്ങൾ എത്തിക്കുന്നത്.
https://www.facebook.com/Malayalivartha






















