പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവ്; ഒമാനിൽ നിന്ന് വൻകൊഴിഞ്ഞുപോക്ക്, കോറോണയും സ്വദേശവത്കരണവും വല്ലാതെ അലട്ടുന്നു

പ്രവാസലോകത്ത് കൊറോണ നൽകിയ ഭീതിയും ഒപ്പം തൊഴിലില്ലായ്മയ്ക്കും പിന്നാലെ സ്വദേശവത്കരണം ഏറെ പ്രയാസകരമാവുകയാണ്. ഇത്തരത്തിലുള്ള വാർത്തകാൾ പ്രവാസികളിൽ ഞെട്ടൽ ഉളവാക്കുകയാണ്. ആദ്യമായി സൗദിയാണ് സന്ദേശവാത്കരണവുമായി മുന്നോട്ട് വന്നത്. പിന്നാലെ കുവൈറ്റും എത്തിയിരുന്നു. നിലവിൽ കുവൈറ്റിൽ നിന്ന് ജോലിനഷ്ടപെട്ടത് അനവധി പ്രവാസികൾക്കാണ്. എന്നാൽ എന്നും പ്രവാസികളുടെ പ്രിയപ്പെട്ട മണ്ണായ യുഎഇ കുവൈറ്റിന്റെ ഈ നടപടിക്ക് പിന്നാലെ പ്രവാസികളെ ഒരു തരത്തിലും കൈവിടില്ല എന്ന വാക്ക് നൽകിയിരുന്നു.
സ്വദേശ-വിദേശമെന്നിങ്ങനെ വേർതിരിവില്ലാതെ പ്രവാസികൾക്ക് ആ വാക്ക് മൂല്യവാത്തായിരുന്നു. എന്നാലിതാ ഒമാനില്‍ വിദേശികളുടെ എണ്ണത്തില്‍ വന്‍ കുറവ്. നിലവില്‍ ഒമാനിലെ ആകെ ജനസംഖ്യയുടെ 40 ശതമാനത്തില്‍ താഴെയാണ് വിദേശികളുടെ ജനസംഖ്യ എന്നത്. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ജനസംഖ്യ ഗണ്യമായി കുറഞ്ഞത് തന്നെ. ഒമാനിൽ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് വിദേശികളുടെ ജനസംഖ്യയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.
കൊവിഡ് പ്രതിസന്ധിയാണ് പ്രവാസികളുടെ മടങ്ങിപ്പോക്കിന് പ്രധാന കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം വ്യപാര സ്ഥാപനങ്ങളും മറ്റും അടച്ചിടേണ്ടി വന്നത് ഏറെ പ്രതിസന്ധിയിലാക്കി. ഇതേതുടർന്ന് നിരവധി കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ദേശീയ സ്ഥിതി വിവര കേന്ദ്രം തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തിന്റെ ആകെ ജനസംഖ്യയായ 45.36 ലക്ഷത്തിന്റെ 39.9 ശതമാനമാണ് വിദേശി ജനസംഖ്യ എന്നത്.
അതേസമയം നിലവില്‍ 27.25 ലക്ഷം സ്വദേശികളും 18.1 ലക്ഷം വിദേശികളുമാണ് രാജ്യത്തുള്ളത്. 2017 ഏപ്രില്‍ 26നാണ് വിദേശി ജനസംഖ്യ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് എന്നതാണ്. മൊത്തം ജനസംഖ്യയുടെ 46 ശതമാനമായിരുന്നു അന്ന് വിദേശി ജനസംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം മാത്രം 45,000ത്തിലധികം വിദേശികള്‍ ഒമാന്‍ വിട്ട് പോയെന്ന് കണക്കുകള്‍ അടിസ്ഥാനമാക്കി 'ടൈംസ് ഓഫ് ഒമാന്‍' റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha






















