നാടണയാൻ കൊതിച്ച് അധികനിരക്കിൽ വലഞ്ഞ് പ്രവാസികൾ; എയർ ഇന്ത്യയുടെ പകൽക്കൊള്ളയിൽ ചങ്ക്തകർന്ന് പ്രവാസി മലയാളികൾ, യാത്രകൾ പോലും മാറ്റിവച്ചു

വന്ദേഭാരത് നാലാം ഘട്ടത്തിെൻറ അവസാനമായി ഒമാനിൽ നിന്ന് ഏർപ്പെടുത്തിയ അധിക സർവീസുകൾക്ക് എയർഇന്ത്യ ഇൗടാക്കിയത് അധിക നിരക്കെന്ന പരാതി വ്യാപകമായി ഉയരുകയാണ്. ഈ ഷെഡ്യുളിൽ തിരുവനന്തപുരത്തിനും ചെന്നൈയിലേക്കുമാണ് മസ്കത്തിൽ നിന്ന് അധിക സർവീസ് ഏർപ്പെടുത്തിയത്. എന്നാൽ ഇൗ സർവീസുകളുടെ ഇക്കോണമി ക്ലാസ് ടിക്കറ്റിന് 155 റിയാൽ വീതമാണ് ഇൗടാക്കിയത് എന്നതാണ് ഏവരെയും ആശങ്കയിലാഴ്ത്തിയത്..
എന്നാൽ ഇത്തരത്തിലുള്ള അമിതമായ നിരക്കിനെ തുടർന്ന് കാര്യം അന്വേഷിച്ചപ്പോൾ എയർഇന്ത്യ എക്സ്പ്രസ് അല്ല എയർഇന്ത്യയാണ് സർവീസ് നടത്തുന്നതെന്നും അതിനാലാണ് നിരക്ക് ഉയർന്നതെന്നുമാണ് ലഭിച്ച മറുപടിയെന്ന് സാമൂഹിക പ്രവർത്തകർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അതേസമയം ചെന്നൈക്കുള്ള വിമാനം ഇന്നും തിരുവനന്തപുരത്തിനുള്ളത് നാളെയുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ചാർേട്ടഡ് വിമാനങ്ങളേക്കാളും ഉയർന്ന നിരക്കിനെ തുടർന്ന് യാത്ര ഒഴിവാക്കിയവരും അനവധിയാണ്.
എന്നാൽ ടിക്കറ്റ് ഒഴിവുണ്ടെന്നറിഞ്ഞ് എയർഇന്ത്യ എക്സ്പ്രസ് ഒാഫിസിൽ ചെന്നപ്പോഴാണ് 155 റിയാലാണ് നിരക്കെന്ന് അറിയുന്നതെന്ന് റൂവിയിൽ കച്ചവട സ്ഥാപനം നടത്തുന്ന ആലപ്പുഴ സ്വദേശി വ്യക്തമാക്കിയത്. അതോടൊപ്പം നാട്ടിലെത്തേണ്ടത് അത്യാവശ്യമാണെങ്കിലും ഉയർന്ന നിരക്ക് കൊടുത്ത് പോകാൻ പറ്റിയ സാഹചര്യമല്ല എന്നതാണ്. അതിനാൽ യാത്ര ആഗസ്റ്റ് ആദ്യത്തിൽ 114 റിയാൽ നിരക്കുള്ള ചാർേട്ടഡ് വിമാനത്തിലേക്ക് മാറ്റിയതായും പറഞ്ഞു. ഒമാനിൽ നിന്നുള്ള വന്ദേഭാരത് സർവീസുകൾക്ക് ഇതാദ്യമായാണ് ഇത്ര ഉയർന്ന നിരക്ക് ഇൗടാക്കുന്നത് എന്നാണ് പ്രവാസികൾ വ്യക്തമാക്കുന്നത്. ചാർേട്ടഡ് വിമാനങ്ങൾക്ക് ഏറ്റവും ഉയർന്നത് 120 റിയാൽ വരെ ഇൗടാക്കുേമ്പാഴാണ് എയർഇന്ത്യയുടെ കഴുത്തറപ്പൻ നിരക്ക് പ്രവാസികളിൽ അടിച്ചേൽപ്പിക്കുന്നത്.
https://www.facebook.com/Malayalivartha






















