'ചില മരണങ്ങൾ കാണുമ്പോൾ ഹൃദയഭേദകം എന്നൊക്കെ പറയാറില്ലേ, അങ്ങനെ ഒരു കാഴ്ച ഏതൊരു മനുഷ്യൻെറ മനസ്സും ഒന്ന് പിടഞ്ഞ് പോകും. അത്തരത്തിലുളള ഒരു അവസ്ഥ ഇന്നലെ എൻെറ ജീവിതത്തിലുണ്ടായി....' ഹൃദയഭേദകമായ ഒരു കുറിപ്പ് പങ്കുവച്ച് അശ്രഫ് താമരശ്ശേരി
ഓരോ മരണവും ഓരോ തീരാവേദയാണ്. എന്നാൽ ഉറ്റവർക്ക് മാത്രമാണ് എന്നതാണ്. എന്നാൽ ദിനംപ്രതി ഇത്തരത്തിൽ ഹൃദയഭേത്യകമായ കാഴ്ചകൾ കാണേണ്ടി വരുന്ന ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ ഹൃദയഭേദകമായ കുറിപ്പ് വളരെ ഏറെ നൊമ്പരമാകുകയാണ്. 'ചില മരണങ്ങൾ കാണുമ്പോൾ ഹൃദയഭേദകം എന്നൊക്കെ പറയാറില്ലേ, അങ്ങനെ ഒരു കാഴ്ച ഏതൊരു മനുഷ്യൻെറ മനസ്സും ഒന്ന് പിടഞ്ഞ് പോകും. അത്തരത്തിലുളള ഒരു അവസ്ഥ ഇന്നലെ എൻെറ ജീവിതത്തിലുണ്ടായി' എന്നാണ് അധീരം പറയുന്നത്..
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
പലരും എന്നോട് ചോദിക്കാറുണ്ട്, ഇത്രയുമധികം മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുമ്പോൾ അഷറഫിക്കാൻെറ മനസ്സ് വേദനിക്കാറുണ്ടോ,മരണം ഒരു വേർപ്പാടാണല്ലോ,അത് എപ്പോഴും ഒരു വേദന തന്നെയാണ്.പുഞ്ചിരിച്ച് കൊണ്ട് കിടക്കുന്ന മുഖങ്ങൾ, പ്രതീക്ഷകളും, സ്വപ്നങ്ങളും ബാക്കിവെച്ച് പോകുന്നവർ നമ്മുക്ക് എപ്പോഴും ഒരു നൊമ്പരം തന്നെയാണ്.ചില മരണങ്ങൾ കാണുമ്പോൾ ഹൃദയഭേദകം എന്നൊക്കെ പറയാറില്ലേ, അങ്ങനെ ഒരു കാഴ്ച ഏതൊരു മനുഷ്യൻെറ മനസ്സും ഒന്ന് പിടഞ്ഞ് പോകും. അത്തരത്തിലുളള ഒരു അവസ്ഥ ഇന്നലെ എൻെറ ജീവിതത്തിലുണ്ടായി.കഴിഞ്ഞ ആഴ്ച ഷേക്ക് സായിദ് റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തത്തിൽ രണ്ട് പേർ മരണപ്പെട്ടു.അതിൽ ഒരാൾ മലയാളിയാണ്, മവേലിക്കര സ്വദേശി 28 വയസ്സുളള എബി എബ്രഹാം എന്ന ചെറുപ്പക്കാരൻ, മൃതദേഹം തിരിച്ചറിയാത്ത അവസഥയിൽ കത്തി കരിഞ്ഞ നിലയിലായിരുന്നു.
കെെയ്യിൽ ഇട്ടിരുന്ന മോതിരമായിരുന്നു എബിയുടെ മൃതദേഹമായിരുന്നു എന്നുളളതിൻെറ തെളിവ്.ദുബായിലെ ഒരു കമ്പനിയിലെ അക്കൗണ്ടൻ്റായിരുന്നു എബി എബ്രഹാം, ഷാർജയിലെ അൽ നഹ്ദയിലൊയിരുന്നു താമസം. എന്നും ജോലിക്ക് പോയിരുന്നത് സ്വകാര്യ വാഹനത്തിലായിരുന്നു. ആക്സിഡൻറ് നടക്കുന്ന ദിവസം 12 പേരായിരുന്നു ആ വാനിലുണ്ടായിരുന്നത്. രണ്ട് പേർ മരണപ്പെട്ടു, മറ്റുളളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മരണപ്പെട്ട മറ്റൊരാൾ മംഗലാപുരം സ്വദേശിയായ ഒരു സ്ത്രീയായിരുന്നു.എബി എബ്രഹാമിൻെറ മൃതദേഹം പളളി വികാരിമാരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനക്ക് ശേഷം നാട്ടിലേക്ക് അയച്ചു.പരേതൻെറ വേർപ്പാട് മൂലം കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്ക്ചേരുന്നതോടപ്പം,അദ്ദേഹത്തിൻെറ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.
അഷറഫ് താമരശ്ശേരി
https://www.facebook.com/Malayalivartha






















