പ്രതിസന്ധിയിൽ കൈവന്ന അപൂർവ ഭാഗ്യം; ആശ്ചര്യത്തിൽ പ്രവാസി മലയാളി, അവസരം ലഭിച്ചതിന് ദൈവത്തോട് നന്ദി പറഞ്ഞ് അബ്ദുൽ ഹസീബ്

കൊറോണ വ്യാപനത്തെ തുടർന്ന് കൃത്യമായ മാനദണ്ഡങ്ങൾ മുൻനിർത്തി ചരിത്രത്തിൽ ഇടംപിടിക്കുന്ന ഇത്തവണത്തെ ഹജ് തീർഥാടക സംഘത്തിൽ മലയാളി സാനിധ്യം. മഞ്ചേരി മേലാക്കം സ്വദേശിയും സൗദിയിലെ ദിബ്ബയിൽ പിഎംഎ സിബിഎം ഷിപ്പിങ് കമ്പനിയിൽ അക്കൗണ്ടന്റുമായ മുസ്ലിയാരകത്ത് അബ്ദുൽ ഹസീബിനാണ് ഈ അപൂർവ ഭാഗ്യം കൈവന്നിരിക്കുന്നത്. ഹജ് സംഘത്തിൽ ഇടംപിടിക്കാനായുള്ള സന്തോഷത്തിലാണ് 38 വയസ്സുകാരനായ ഹസീബ് ഇപ്പോൾ ഉള്ളത്. ആയതിനാൽ തന്നെ ഇത്രയും പേർക്കിടയിൽ തനിക്ക് അവസരം ലഭിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. നാട്ടിലുള്ള ഭാര്യ ഇഷ്രത്ത് പർവീനും മക്കളായ അയ്റയും ഐസിനും ഏറെ സന്തോഷത്തിലാണ്..
അതേസമയം 12 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഹജിന് അപേക്ഷിക്കുന്നത്. എന്നാൽ 2 ദിവസം മുൻപുവരെ അറിയിപ്പ് ലഭിക്കാതിരുന്നതിനാൽ സാധ്യതയില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് തിങ്കളാഴ്ച ഹജ് മന്ത്രാലയത്തിൽനിന്ന് വിളി വരുന്നത്. വെയിറ്റിങ് ലിസ്റ്റിലായിരുന്ന ഹസീബിന് ഹജിന് അവസരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ ജിദ്ദ എയർപോർട്ടിലെത്തി ഹജ് സംഘത്തോടൊപ്പം ചേരാനുമായിരുന്നു നിർദേശം ലഭ്യമായിരുന്നത്. കമ്പനിയെ അറിയിച്ച് ജിദ്ദയിലെത്തിയതോടെ ഹജ് മന്ത്രാലയത്തിന്റെ വാഹനത്തിൽ മക്കയിലെ താമസ സ്ഥലത്ത് എത്തിക്കുകയായിരുന്നു ഇദ്ദേഹം. അങ്ങനെ 20 പേരടങ്ങുന്ന സംഘത്തെ പ്രത്യേക വാഹനത്തിലാണ് താമസ സ്ഥലത്തുനിന്ന് മിനായിലെത്തിച്ചത്.
ഇപ്പോൾ കോവിഡ് ജാഗ്രതയിൽ അകലം പാലിച്ചാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ പരസ്പരം ആശയവിനിമയം കുറവാണ് എന്നതാണ്. മിനായിലെ ടെന്റിനു പകരം ബഹുനില കെട്ടിടത്തിലെ വിശാലമായ ഹാളിൽ 4 തീർഥാടകരാണ് താമസിക്കുന്നത്. ഒപ്പം പ്രാർഥനകൾ മാത്രമാണ് മനസ്സിൽ. ലക്ഷങ്ങൾ സംഗമിച്ചിരുന്ന മിനായിൽ ഇത്തവണ പരിമിതമായ തീർഥാടകരെ ഉള്ളൂവെങ്കിലും പ്രാർഥനാ മുഖരിതമാണ് ഓരോ ഭാഗവും. ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടിയും കോവിഡിൽനിന്ന് ലോകത്തെയും ജനങ്ങളെയും രക്ഷിക്കാൻവേണ്ടിയും പ്രത്യേകമായി പ്രാർഥിക്കുമെന്നും ഹസീബ് വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















