ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർ യുഎഇയിലേക്ക്; കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് തീരുമാനം ഏറെ ആശ്വാസകരം

കുവൈറ്റ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തട വിധിക്കുമ്പോൾ അതൊന്നും കാര്യമാക്കാതെ പ്രവാസികൾക്കായി ആകാശ വാതിലുകൾ തുറക്കുകയാണ് ദുബായ്. ഇത് പതിയെ യുഎഇയിലെ പല എമിറേറ്റുകളിലേക്കും വ്യാപിക്കും എന്നാണ് സൂചന. കൊറോണ വ്യാപനത്തിന്റെ വ്യാപ്തി ഇന്ത്യയിൽ ഉയരുന്ന സാഹചര്യത്തിലാണ് കുവൈറ്റ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് തല്ക്കാലം തടവിധിച്ചത് എന്നാണ് സൂചന. ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വീസ അനുവദിച്ച് ദുബായ്.
ആയതിനാൽ തന്നെ ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. അംഗീകാരം കിട്ടുന്നതിനനുസരിച്ച് പ്രവേശനം അനുവദിക്കും. പെരുന്നാൾ അവധിയും അപേക്ഷകളുടെ ബാഹുല്യവും മൂലം അൽപം സാവകാശം വേണ്ടിവന്നേക്കാമെന്നു ട്രാവൽ ഏജൻസി മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്. അതേസമയം, അതത് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ കൂടി ആശ്രയിച്ചാണിത് എന്നതാണ് പ്രവാസികളെ ആകെ കുഴയ്ക്കുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നു സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അതോടൊപ്പം തന്നെ നാട്ടിൽ നിന്നു സന്ദർശകവീസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇത്തരത്തിലുള്ള തീരുമാനം ഏറെ ആശ്വാസകരമാണ്. താമസ വീസക്കാരുടെ വിദേശത്തു പഠിക്കുന്ന മക്കൾക്കു ദുബായിൽ വരാനും അവസരമൊരുങ്ങുന്നതാണ്. 18 വയസ്സ് കഴിഞ്ഞ കുട്ടികൾ രക്ഷിതാക്കളുടെ ആശ്രിതവീസ പരിധിയിൽ വരുന്നല്ല. അതേസമയം പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒഴികെ സന്ദർശനാനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ഒപ്പം ദുബായിൽ ഈ മാസം 7മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകിയിരുന്നു.
എന്നാൽ ദുബായ് സന്ദർശക വിസക്കാർക്ക് അനുമതി നൽകിയ സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ അനുവദിക്കേണ്ടി വരും. പക്ഷെ നിലവിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള കരാർ പ്രകാരം താമസവിസക്കാർക്ക് മാത്രമേ യാത്രാനുമായുള്ളത്. ആയതിനാൽ തന്നെ വിസിറ്റ് വിസകാല് അനുവദിച്ചാലും യുഎഎയിലേക്ക് യാത്രചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
https://www.facebook.com/Malayalivartha






















