മസാജിംഗിനായി പരസ്യത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ എത്തിപ്പെട്ടത് ഒരു ഫ്ളാറ്റില്‍... കണ്ടപാടെ മടിയില്‍ ചാടികയറിയിരുന്നത് നഗ്നയായ സ്ത്രീ... പിന്നാലെ സംഭവിച്ചത്... യുവാവിന്റെ പരാതിയ്ക്ക് പിന്നാലെ അന്വേഷണ സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച....

ബ്ളാക്ക്‌മെയിലിംഗ് കേസുകളിലൂടെ ഇപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മസാജ് എന്ന വ്യാജേന കസ്റ്റമേഴ്സിനെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി നഗ്നഫോട്ടോകള്‍ എടുത്ത് ബ്ളാക്ക്‌മെയിലിംഗിലൂടെ പണം തട്ടുന്ന സംഘമാണ് യുവാവിനെ കബളിപ്പിച്ചത്. അറസ്റ്റിലായ യുവാവ് ഇപ്പോള്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുകയാണ്. നിരവധി പ്രാവശ്യം പണം ആവശ്യപ്പെട്ടുള്ള ഭീഷണി തുടര്‍ന്നതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചതും കേസിന്റെ ചുരുൾ അഴിഞ്ഞതും.. 'മസാജിംഗിനായി പരസ്യത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ ഒരു ഫ്ളാറ്റില്‍ പോയെന്നും, അവിടെ തന്നെ തടഞ്ഞുവെക്കുകയും കത്തിമുനയില്‍ നിര്‍ത്തി പണവും ബാങ്ക് കാര്‍ഡുകളും കവര്‍ന്നെടുക്കുകയും ചെയ്തു.
തുടര്‍ന്ന് ഒരു സ്ത്രീ എന്റെ മടിയില്‍ നഗ്നനായി ഇരുന്നു. ഫോട്ടോകളെടുത്തു, പോലീസിനെ അറിയിച്ചാല്‍ അത് പ്രചരിപ്പിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി ' പൊലീസില്‍ യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണത്തില്‍ വന്‍ തട്ടിപ്പ് സംഘമാണ് പിന്നിലെന്ന് തിരിച്ചറിഞ്ഞു. 22കാരനായ ആഫ്രിക്കന്‍ വംശജനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ വര്‍ഷങ്ങളായി സംഘം തട്ടിപ്പ് നടത്തുകയാണെന്നും, ജുമൈറ ലേക്ക് ടവേഴ്സിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി.
പ്രതിയും സംഘവും 500 ദിര്‍ഹം പണമായി കവര്‍ന്നതായും പിന്നീട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 15,000 ദിര്‍ഹം പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ച, നിയമവിരുദ്ധമായി തടവിലാക്കല്‍, ക്രിമിനല്‍ ഭീഷണികള്‍, ലൈംഗികാതിക്രമം, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം, മറ്റുള്ളവരുടെ ബാങ്ക് കാര്‍ഡുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha
























