താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്‌മെന്റാണെന്ന് സൗമ്യയുടെ ഇമെയിൽ; പരാതി നല്‍കിയതിന്റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം, സൗദിയിൽ മലയാളി നേഴ്സ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്തിൽ ദുരൂഹത

കഴിഞ്ഞ ദിവസം മലയാളി നഴ്‌സിനെ സൗദിയിലെ റിയാദില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാൽ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ. സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയില്‍ സൗമ്യ നോബിളാണ്(33) കഴിഞ്ഞ ദിവസം റൂമില്‍ മരിച്ച നിലയില്‍ കണ്ടത്. ഒപ്പം റിയാദ് ഖുറൈസ് റോഡിലെ അല്‍ ജസീറ ആശുപത്രിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു സൗമ്യ.
എന്നാൽ സൗമ്യ നോബിളിന്റെ മരണത്തില്‍ ആശുപത്രി മാനേജ്‌മെന്റിന് പങ്കുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരാതി നല്‍കിയതിന്റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭര്‍ത്താവ് നോബിള്‍ എംബസിയോട് പറഞ്ഞതായി സൂചന. ആശുപത്രി ഹോസ്റ്റലിന്റെ ഗോവണിയില്‍ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദില്‍ നിന്ന് അറിയിച്ചത്. എന്നാൽ ഇത് കുടുംബം വിശ്വസിക്കുന്നില്ല.
പരാതികൾ ഉന്നയിച്ചതിനെ തുടർന്ന് ആശുപത്രി മാനേജ്‌മെന്റിന്റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണ വാർത്ത ബന്ധുക്കളെ തേടിയെത്തുന്നത്. എന്നാൽ മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളില്‍ സംസാരിക്കുകയുണ്ടായി. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റല്‍ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിളിന്റെ കൈയില്‍ തെളിവുണ്ട് എന്നും നോബിൾ പറയുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുമ്ബോട്ട് പോകാൻ ഭർത്താവ് നോബിൾ തീരുമാനിച്ചത്.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഊദ് ആശുപത്രി മോര്‍ച്ചറിയിേലക്ക് മാറ്റി. സൗമ്യ ഒന്നരവര്‍ഷമായി ഈ ആശുപത്രിയില്‍ തന്നെ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഭര്‍ത്താവ് നോബിളും ഏക മകന്‍ ക്രിസ് നോബിള്‍ ജോസും നാട്ടിലാണ് വസിക്കുന്നത്. .
എന്നാൽ താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്‌മെന്റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിക്കുകയുണ്ടായി. ആശുപത്രിയില്‍ എന്‍ഡോസ്‌കോപ്പി ചെയ്യാനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്നും സൗമ്യ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതില്‍ ആശുപത്രി മാനേജ്‌മെന്റ് വൈരാഗ്യം വെച്ച് പുലര്‍ത്തിയെന്നും ഭര്‍ത്താവ് നോബിള്‍ പറയുന്നത്. സൗമ്യ അയച്ച മെയിലുകളുടെ സ്‌ക്രീന്‍ ഷോര്‍ട്ടുകളും നോബിള്‍ ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. നടപടിക്രമങ്ങൾ എല്ലാം തന്നെ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, റാശിദ് ദയ, റിയാസ് തിരൂര്‍ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതിനിടെയാണ് മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























