വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല; കുവൈത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടി, ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ തലവേദനയായി മാറി യാത്ര

കുവൈത്തിലേക്ക് നേരിട്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല എന്ന് അധികൃതർ വ്യക്തമാക്കി. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോകുന്നതിനാണ് വിലക്കാണ് നൽകിയിട്ടുള്ളത്. പത്തുദിവസം കൂടുമ്പോള്‍ വിലക്കുള്ള രാജ്യങ്ങളിലെ കൊവിഡ് വ്യാപനം വിലയിരുത്തി പട്ടികയില്‍ വേണ്ട മാറ്റം വരുത്തുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടയി. എന്നാൽ ഇത് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കുവൈറ്റിലേക്ക് എത്തിച്ചേരാൻ മുടക്കേണ്ടി വരുന്നത് രണ്ട് ലക്ഷത്തോളം രൂപയാണ്.
ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി കിടക്കുന്നതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വർധിപ്പിച്ചതോടെയാണ് ഇവർ കുടുങ്ങിയത് തന്നെ. 500 ദിർഹത്തിന് താഴെയുള്ള ടിക്കറ്റിന് ഇപ്പോൾ അയ്യായിരത്തോളമാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഒപ്പം വൻതുക വാടക നൽകേണ്ടതിനാൽ ദുബൈയിൽ താമസവും തുടരാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോകാൻ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് ഇവർ ദുബൈ വഴി യാത്രക്ക് ഒരുങ്ങിയത്.
ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് കുവൈറ്റ് നേരിട്ടുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ നിലവില്‍ ദുബായിലെത്തി ഇവിടെ 14 ദിവസം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷമാണ് ദുബായില്‍നിന്നും കുവൈറ്റിലേയ്ക്ക് പറക്കുന്നത്.കുവൈറ്റിലെത്തിയാലും 14 ദിവസത്തെ ക്വാറന്‍റൈന്‍ ആവശ്യമാണ്. ചുരുക്കത്തില്‍ ഒരു മാസത്തെ 'അധ്വാനം' വേണ്ടിവരും ഇന്ത്യയില്‍ നിന്നൊരാള്‍ക്ക് കുവൈറ്റിലെത്തി മുറിയ്ക്ക് പുറത്തിറങ്ങാന്‍.
നിലവില്‍ ദുബായ്-കുവൈറ്റ് റൂട്ടില്‍ ദിവസം 1500 ടിക്കറ്റുകള്‍ മാത്രമാണുള്ളത്. 1.15 മണിക്കൂറാണ് യാത്രാസമയം. മുമ്ബ് പതിനായിരം രൂപയ്ക്ക് ടിക്കറ്റ് കിട്ടുമായിരുന്നെങ്കില്‍ കോവിഡ‍് കാലത്തെ യാത്രാവിലക്കിനുശേഷം ഇത് ഇരുപതിനായിരത്തിലെത്തി ഇപ്പോള്‍ ഒന്നരലക്ഷം വരെയായി ഉയര്‍ന്നിരിക്കുകയാണ്.
അതിനുപുറമേയാണ് 2 രാജ്യങ്ങളിലും ക്വാറന്‍റൈനില്‍ കഴിയേണ്ടിവരുന്നതിന്‍റെ ചിലവ്. വിസ കാലാവധി കഴിയുന്നവരും ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉള്ളവരുമൊക്കെയാണ് എന്ത് വിലകൊടുത്തും ത്രചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്.പക്ഷേ അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും ദുബായിലേയ്ക്കുള്ള ടിക്കറ്റുനിരക്കിന്‍റെ സ്ഥിതിയും ഇതുതന്നെയാണ്. എന്നാലും ദുബായ്-കുവൈറ്റിന്‍റെ നാലിലൊന്നാണ് ഈ നിരക്ക് ! എയര്‍ ബബിള്‍ വഴിയുള്ള വിമാനങ്ങള്‍ മാത്രമാണ് ദുബായ്-ഇന്ത്യ റൂട്ടിലുള്ളു. അതിനാല്‍ ഈ റൂട്ടിലും ടിക്കറ്റ് നിരക്ക് വളരെ ഉയര്‍ന്നതാണ്.ചുരുക്കത്തില്‍ ഒരാള്‍ക്ക് ഇന്ത്യയില്‍നിന്നും കുവൈറ്റിലെത്തണമെങ്കില്‍ ടിക്കറ്റിനുതന്നെ 2 ലക്ഷത്തോളം വരുമെന്നതാണ് സ്ഥിതി.
അതേസമയം അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പട്ടികയില്‍ നിന്ന് പിന്നീട് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയുമായിരുന്നു. സെപ്തംബര്‍ 14നാണ് ഈ മാറ്റം നിലവില്‍ വന്നത്. ഇന്ത്യ, ഇന്തൊനേഷ്യ, അര്‍മേനിയ, സിറിയ, ഇറാഖ്,ലെബനാന്‍, ഇറാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍, ഈജിപ്ത്, കൊളംബിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ചിലി, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ചൈന, ബ്രസീല്‍, സ്‌പെയിന്‍, മെക്‌സികോ, ഹോങ്കോങ്, സെര്‍ബിയ, ഫിലിപ്പീന്‍സ്, പനാമ, പെറു, മൊല്‍ഡോവ, അഫ്ഗാനിസ്താന്‍, യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍നിന്നാണ് നിലവില്‍ കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതി നൽകാത്തത്. എന്നാല്‍ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലമുണ്ടെങ്കില്‍ കുവൈത്തിലേക്ക് വരാൻ സാധിക്കും.
https://www.facebook.com/Malayalivartha

























