വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം; ഐടി മേഖലയില്‍ നാലില്‍ കൂടുതല്‍ പേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ 25 ശതമാനം സ്വദേശിവല്‍ക്കരണം, പതിനായിരത്തിലേറെ പ്രവാസികൾ പുറത്തേക്ക്

നയങ്ങൾ കടുപ്പിച്ച് സൗദി. രാജ്യത്തെ ഗതാഗത മേഖലയില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്ന് സൗദി ഭരണകൂടം വ്യ്കതമാക്കുകയുണ്ടായി. ഗതാഗത മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കാനായി സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍ വ്യക്തമാക്കിയിരിക്കുകയാണ്. നാല്‍പ്പത്തി അയ്യായിരത്തില്‍ അധികം സ്വദേശികള്‍ക്ക് ഗതാഗത മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാനാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികളിലും അടുത്ത ഘട്ടത്തില്‍ സൗദി വല്‍ക്കരണം പൂര്‍ത്തിയാകുന്നതായിരിക്കും.
അതോടൊപ്പം തന്നെ ഐടി മേഖലയില്‍ നാലില്‍ കൂടുതല്‍ പേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ 25 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്ന് മാനവശേഷി സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. 2021 ജൂണ്‍ മുതല്‍ ഐടി രംഗത്തെ 36 പ്രൊഫഷനുകളും സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പുതന്നെ സ്ഥാപനങ്ങള്‍ പദവി ശരിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുകയുണ്ടായി.
എന്നാൽ പുതിയ വ്യവസ്ഥ അനുസരിച്ച് ഐടി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡെവലെപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍സ് ടെക്‌നിക്കല്‍ ആന്‍ഡ് ടെക്നിക്കല്‍ സപ്പോര്‍ട്ട് എന്നിങ്ങനെ ഐടി മേഖലയെ മൂന്നായി തിരിച്ചാണ് നടപടി നടപ്പിലാക്കുന്നത്. എന്നാല്‍ നാലില്‍ കുറവ് ജീവനക്കാരുള്ള ചെറുകിട ഐടി ടെലികോം സ്ഥാപനങ്ങള്‍ക്ക് പുതിയ വ്യവസ്ഥ ബാധകമല്ല എന്നതും ഉണ്ട്.
https://www.facebook.com/Malayalivartha
























