പ്രവാസി മലയാളികൾക്ക് കടുത്ത ശിക്ഷ; അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റ് എടുക്കാത്തവർക്ക് 5000 ദിർഹം പിഴ, നടപടി കടുപ്പിച്ച് യുഎഇ
പ്രവാസി മലയാളികൾ നിയമലംഘനത്തിന്റെ വാർത്തകൾ ഏറിവരുകയാണ്. കൊറോണ വ്യാപനത്തിന് പിന്നാലെ നിരവധി നിയമലംഘനങ്ങളാണ് പുറത്ത് വന്നത്. ഇതിലൂടെ പ്രവാസികൾക്ക് നൽകേണ്ടിവന്നത് ലക്ഷങ്ങളാണ്. ഇപ്പോഴിതാ അതിർത്തി കടന്ന് അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റ് എടുക്കാത്ത ട്രക്ക്, പിക്കപ് ഡ്രൈവർമാർക്കും 5000 ദിർഹം പിഴ ലഭിച്ചതായി റിപ്പോർട്ട്. വിതരണ മേഖലകളിൽ ജോലി ചെയ്യുന്ന ട്രക്ക്, ട്രെയ് ലർ, ത്രി ടൺ പിക്കപ് വാഹനങ്ങൾക്ക് അതിർത്തി കടക്കാൻ ഇളവുകൾ നൽകിയിട്ടുണ്ട്.
എന്നാൽ തന്നെയും അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം പിസിആർ ടെസ്റ്റ് എടുക്കുന്നതിൽ ആരെയും ഒഴിവാക്കിയിട്ടില്ല. ഇക്കാര്യം അറിയാതെ കോവിഡ് ടെസ്റ്റ് എടുക്കാതിരുന്ന മലയാളികൾ അടക്കം നിരവധി ഡ്രൈവർമാർക്കാണ് 5000 ദിർഹം പിഴ അടയ്ക്കണമെന്ന സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. ദുബായിൽ റജിസ്റ്റർ ചെയ്ത ഡീസൽ ടാങ്കറിന്റെ റജിസ്ട്രേഷൻ പുതുക്കാൻ പോയി തിരിച്ചെത്തിയ മലയാളിയും പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നതാണ്. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ചതിനാൽ അതിർത്തിയിലെ പരിശോധനയും കർശനമാക്കിയിരിക്കുകയാണ്. ഒപ്പം വിതരണ മേഖലയിൽ ജോലി ചെയ്യുന്നവരോടും അതിർത്തിയിൽ പരിശോധനാ റിപ്പോർട്ട് ചോദിച്ചു തുടങ്ങി.
ഇത്തരത്തിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ എത്തിയ ത്രി ടൺ പിക്കപ് ഡ്രൈവറെ കഴിഞ്ഞ ദിവസം അതിർത്തിയിൽ നിന്നു മടക്കിയയച്ചു ഭക്ഷ്യവിതരണ മേഖലകളിലുള്ളവരും ഇതിൽ ഉൾപ്പെടുന്നതായിരിക്കും. സ്ഥിരമായി അബുദാബിയിലേക്കു വിതരണത്തിന് എത്തുന്ന ഡ്രൈവർമാർ കോവിഡ് ടെസ്റ്റ് എടുക്കുന്നതാണ് ഉചിതമെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയതെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha