ഏജൻസികൾ ഈടാക്കിയ റിക്രൂട്മെന്റ് തുക മടക്കി നൽകും; നിർണായക പ്രഖ്യാപനവുമായി പ്രവാസികളെ ചേർത്ത് നിർത്തി ഗൾഫ് രാഷ്ട്രം, പ്രവാസികളായ 34,500 തൊഴിലാളികൾക്ക് റിക്രൂട്മെന്റ് ഫീസ് തിരികെ നൽകി ഫിഫ ഖത്തർ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധിക്കിടയിലും പ്രവാസികളെ ചേർത്ത് നിർത്തി ഗൾഫ് രാഷ്ട്രം. പ്രവാസികളായ 34,500 തൊഴിലാളികൾക്ക് റിക്രൂട്മെന്റ് ഫീസ് തിരികെ നൽകി ഫിഫ ഖത്തർ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി താങ്ങായി മാറിയിരിക്കുകയാണ്. തൊഴിലാളികളിൽ നിന്ന് ഏജൻസികൾ ഈടാക്കിയ റിക്രൂട്മെന്റ് തുക മടക്കി നൽകുന്നതിനായി ആരംഭിച്ച പ്രത്യേക പദ്ധതി പ്രകാരമാണ് തുക മടക്കി നൽകുന്നത് തന്നെ. കരാർ കമ്പനികളുമായി സഹകരിച്ചാണിത് എന്നാണ് കാണുവാൻ സാധിക്കുന്നത്. ഇതിലൂടെ 34,500 തൊഴിലാളികളിൽ 16,500 പേർ ഫിഫ ലോകകപ്പ് പദ്ധതികളിലും 18,000 പേർ സുപ്രീം കമ്മിറ്റിയുടെ മറ്റ് പദ്ധതി സൈറ്റുകളിലുമുള്ളവരാണ്.
അതേസമയം ഫിഫ ലോകകപ്പ് 2022 പുറത്തിറക്കിയ പ്രഥമ സസ്റ്റെയ്നബിലിറ്റി പ്രോഗ്രസ് റിപ്പോർട്ടിലാണ് ഇതുവരെയുള്ള നേട്ടങ്ങൾ വിശദീകരിച്ചിരിക്കുന്നത്. മനുഷ്യാവകാശം, വൈവിധ്യം, പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള അഞ്ച് ലക്ഷ്യങ്ങളിൽ ഊന്നിയാണ് സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനം നടന്നുവരുന്നത്. പദ്ധതി തൊഴിലാളികളുടെ ആരോഗ്യം, തൊഴിലിടങ്ങളിലെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യഥാസമയമുള്ള പരിഷ്‌കരണങ്ങൾ ഉൾപ്പെടെ മികച്ച നടപടികളാണ് സുപ്രീം കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത് തന്നെ. സുപ്രീം കമ്മിറ്റിയുടെ വർക്കേഴ്‌സ് വെൽഫെയർ മാനദണ്ഡങ്ങൾ എല്ലാ തൊഴിലിടങ്ങളിലും കൃത്യമായ നടപ്പാക്കുന്നുണ്ടോ എന്നറിയാൻ കർശന പരിശോധനകളും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























