സൗദിയുടെ ഉറങ്ങുന്ന രാജകുമാരൻ; 15 വര്‍ഷത്തോളം കട്ടിലിൽ അനക്കമില്ലാതെ കിടപ്പിൽ, അവസാനം കൈകൾ ചലിപ്പിച്ച് രാജകുമാരൻ, സൗദി ജനതയുടെ പ്രാർത്ഥന കേട്ടു, സന്തോഷത്തിൽ രാജകുടുംബം
15 വര്‍ഷത്തോളം കട്ടിലിൽ അനക്കമില്ലാതെ കിടന്ന സൗദി രാജകുമാരൻ. ഒടുവിലിതാ കുടുംബത്തിനു മുന്നിൽ ഒടുവിൽ പ്രതീക്ഷയുടെ ചലനങ്ങള്‍. പതിനഞ്ച് വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിറുത്തുന്ന സൗദി രാജകുമാരന്‍ ബല്‍ വലീദ് ബിന്‍ ഖാലിദ് അല്‍ സൗദ് വിരലുകള്‍ ചലിപ്പിച്ച വീഡിയോ അതിവേഗം വൈറലാകുകയുണ്ടായി. കുടുംബാംഗങ്ങളിലൊരാള്‍ കട്ടിലിന് സമീപമിരുന്നു സംസാരിക്കുന്നതിനിടെ രാജകുമാരന്‍ തന്റെ കൈവിരലുകള്‍ ചലിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ. എന്നാല്‍ 2015ലും സമാന സംഭവം നടന്നിട്ടുണ്ടെന്ന് ന്യൂ അറബ് വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
രാജ്യത്തെ ധനികനും വ്യവസായിയുമായ അല്‍ വലീദ് ബിന്‍ തലാല്‍ അല്‍ സൗദിന്റെ സഹോദരനായ ഇദ്ദേഹം മിലിട്ടറി കോളേജില്‍ പഠിക്കുന്നതിനിടെയുണ്ടായ ഒരു കാറപകടത്തെ തുടര്‍ന്ന് കോമയിലാക്കുകയായിരുന്നു. ഇതേതുടർന്ന് രാജകുമാരന്‍ 2005 മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിറുത്തുന്നത്. തലച്ചോറിൽ രക്തസ്രാവമുണ്ടായതോടെയാണ് ഇദ്ദേഹം കോമയിലായത്.
എന്നാൽ തന്നെയും പ്രതീക്ഷ കൈവിടാത്ത പിതാവ് മകൻ ഒരിക്കൽ സുഖം പ്രാപിപ്പുമെന്നും കട്ടിലിൽ നിന്ന് എഴുന്നേൽക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് കഴിയുന്നത്. വാഹനാപകടത്തെത്തുടര്‍ന്ന് ശരീരം പൂര്‍ണമായും നബിശ്ചലമായ രാജകുമാരൻ 2005 മുതൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തുന്നത്. എന്നാൽ കിടക്കയ്ക്ക് അരികിൽ ഇരിക്കുന്നയാള്‍ സംസാരിക്കുമ്പോള്‍ രാജകുമാരൻ തന്‍റെ വലതുകൈവിരലുകളും കൈപ്പത്തിയും കിടക്കയിൽ നിന്ന് ഉയര്‍ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതു കാണുമ്പോള്‍ കൈ ഇനിയും ഉയര്‍ത്താൻ ഇയാള്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
https://www.facebook.com/Malayalivartha