പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി സൗദി; കൃത്യമായ മാനദണ്ഡങ്ങളോടെ അടുത്ത ഞായറാഴ്ചമുതൽ, വിദേശ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ

കൊറോണ വ്യാപനം കോടാനുകോടി ഭക്തജനങ്ങളെയും ബാധിച്ചിരുന്നു. എന്നാൽ ഇതാ ഘട്ടം ഘട്ടമായി ഇളവുകൾ നല്കിത്തുടങ്ങിയ സൗദി വിസിറ്റ് വിസ ഉൾപ്പടെയുള്ളവ അനുവദിച്ചുതുടങ്ങി. നേരിട്ടുള്ള യാത്രകൾക്ക് വിലക്കുണ്ടെങ്കിലും ബദൽ മാര്ഗങ്ങള് കണ്ടെത്തി പ്രവാസികൾ എത്തിത്തുടങ്ങിയിരിക്കുന്നു. ഇപ്പോഴിതാ അടുത്ത ഞായറാഴ്ച മുതല്‍ വിദേശ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ. കൊറോണ വ്യാപനത്തെ തുടർന്ന് മാസങ്ങളുടെ ഇടവേളക്കൊടുവിലാണ് മൂന്നാം ഘട്ട ഉംറ സര്‍വീസിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദിയില്‍ എത്തുന്നത് തന്നെ. എന്നാൽ വിദേശ തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയാല്‍ നിര്‍ബന്ധമായും മൂന്ന് ദിവസം ക്വാറന്റെയ്‌നില്‍ കഴിയണമെന്ന് നിബന്ധനയുണ്ട്.
അതേസമയം ക്രമാനുഗതമായ ഇളവോടുകൂടി നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്നാം ഘട്ട ഉംറ സര്‍വീസിന്റെ ഭാഗമായാണ് രാജ്യത്തിന് പുറത്തുനിന്നുള്ള തീര്‍ഥാടകരെ പ്രവേശിക്കാന്‍ സൗദി അറേബ്യ അനുമതി നല്‍കിയിരിക്കുന്നത്. 18 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള വിദേശ തീര്‍ഥാടകര്‍ക്കാണ് മൂന്നാംഘട്ടത്തില്‍ ഉംറ നിര്‍വഹിക്കാന്‍ അധികൃതർ അനുവാദം നൽകിയിട്ടുള്ളത്. തുടർന്ന് തീര്‍ഥാടകര്‍ സൗദിയിലേക്ക് പുറപ്പെടുന്നതിനു 72 മണിക്കൂറില്‍ മുന്നേയുള്ള കൊറോണ മുക്ത പിസിആര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കയ്യിൽ കരുതിയിരിക്കണം, ഈ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് രാജ്യങ്ങളിലെ വിശ്വസനീയമായ ലബോറട്ടറികളില്‍ നിന്നുള്ളതായിരിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha



























