അറബ് രാഷ്ട്രത്തിന്റെ നാണംകെട്ട കളികൾ; കൂടുതല്‍ സ്ത്രീകള്‍ക്ക് സമാനമായി മോശപ്പെട്ട അനുഭവം ഉണ്ടായെന്ന് റിപ്പോർട്ട്, ഓസ്ട്രേലിയന്‍ സ്ത്രീകളെ നഗ്‌നരാക്കി ദേഹപരിശോധന നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പുറത്തുവരുന്നത്

ലോകത്തിൽ തന്നെ ഏറെ പ്രസിദ്ധമായ എയർവേസ് ആണ് കാതര എയർവേസ്. ഈ അടുത്ത കാലത്തായി ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ഫോള്ളോവെർസ് എന്ന പേരും ഖത്തർ എയർവേസിന് തന്നെ സ്വന്തം. എന്നാൽ തൊട്ടുപിന്നാലെ പുറത്തുവരുന്ന വാർത്തകൾ മൂലം ലോകത്തിനു മുന്നിൽ തന്നെ തലകുനിക്കുകയാണ്. വജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ ഓസ്ട്രേലിയന്‍ സ്ത്രീകളെ നഗ്‌നരാക്കി ദേഹപരിശോധന നടത്തിയെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ത്രീകള്‍ക്ക് സമാനമായി മോശപ്പെട്ട അനുഭവം ഉണ്ടായെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ദോഹയില്‍ നിന്നു പുറപ്പെടാനിരുന്ന പത്ത് വിമാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കാണ് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായതെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ വ്യക്തമാക്കിയത്. ഓസ്ട്രേലിയന്‍ സെനറ്റില്‍ നടന്ന ഹിയറിംഗില്‍ സംസാരിക്കവെയായിരുന്നു മാരിസ് പെയ്ന്‍ ഇത്തരത്തിൽ സംസാരിച്ചത്. ഞായറാഴ്ചയാണ് ഓസ്ട്രേലിയന്‍ സ്ത്രീകള്‍ക്ക് നേരെ ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഉണ്ടായ അതിക്രമത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നത് തന്നെ.
അതേസമയം ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം നടന്നത്. എയര്‍പോര്‍ട്ടിലെ ടോയ്ലറ്റില്‍ ഒരു നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടാനിരുന്ന വിമാനങ്ങളിലെ സ്ത്രീകളെ അധികൃതർ ദേഹപരിശോദനയ്ക്ക് വിധേയമാക്കുകയായിരുന്നു. വിമാനത്തില്‍ നിന്നും 13 ആസ്ട്രേലിയന്‍ വനിതകളെ പിടിച്ചിറക്കുകയും നിര്‍ബന്ധിത ദേഹപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തതായുള്ള വിവരങ്ങളാണ് പുറത്തേക്ക് വന്നത്. എന്നാൽ ഇത്തരം പരിശോധനയിലൂടെ വനിതാ യാത്രക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം അനുവാദം കൂടാതെയാണ് പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമനക്കുന്നത്. അതോടൊപ്പം തന്നെ എന്തുകൊണ്ടാണ് പരിശോധിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ സംഭവിച്ചത് ഭയപ്പെടുത്തുന്നതും കുറ്റകരവുമാണെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
https://www.facebook.com/Malayalivartha



























