പ്രവാസികൾക്ക് അടുത്ത പണിയുമായി കുവൈറ്റ്; ഇടത്താവള പാതകൾ എല്ലാം അടയുന്നു, കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്താൻ ഒരുങ്ങുന്നു

വീണ്ടും കടുത്ത തീരുമാനവുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. പ്രവാസികളെ കൂടുതൽ സംഘര്ഷത്തിലാക്കിയുള്ള ഇത്തരം തീരുമാനം. കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്തിയേക്കുമെന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടിക പരിഷ്കരിക്കുമെന്ന് നേരേത്ത തന്നെ + പ്രഖ്യാപിച്ചിരുന്നെങ്കിലും ആഴ്ചകളായി 34 രാജ്യങ്ങള്‍ പട്ടികയിൽ തുടരുകയാണ്.
എന്നാൽ പുതിയ പരിഷ്കരണത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അതിനിടെ വിലക്കുള്ള രാജ്യങ്ങളില്‍നിന്ന് നിബന്ധനകളോടെ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയര്‍വേസും ജസീറ എയര്‍വേസും കര്‍മപദ്ധതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു നേരിട്ടുള്ള സര്‍വിസ് പുനരാരംഭിക്കുന്നതിന് കഴിഞ്ഞയാഴ്ചയാണ് കുവൈത്തിലെ വിമാനക്കമ്ബനികള്‍ വ്യോമയാന വകുപ്പിനും ആരോഗ്യമന്ത്രാലയത്തിനും കര്‍മപദ്ധതി സമര്‍പ്പിച്ചത് തന്നെ. എന്നാൽ പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പഠിച്ചശേഷം മാത്രമേ ഉചിതമായ തീരുമാനം കൈക്കൊള്ളൂ എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യ, കൊളംബിയ, അര്‍മീനിയ, ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ചൈന, ബ്രസീല്‍, സിറിയ, സ്പെയിന്, ഇറാഖ്, മെക്സിക്കോ, ലബനാന്‍, ഹോേങ്കാങ്, സെര്‍ബിയ, ഇറാന്‍, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്, ഇൗജിപ്ത്, പാനമ, പെറു, മള്‍ഡോവ, അഫ്ഗാനിസ്താന്, യമന്‍, ഫ്രാന്‍സ്, അര്‍ജന്‍റീന എന്നീ രാജ്യങ്ങളില്‍നിന്നുള്ളവർക്കാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്.
https://www.facebook.com/Malayalivartha



























