മക്കയിലെ മസ്‍ജിദുല്‍ ഹറമിലേക്ക് കാര്‍ ഇടിച്ചുകയറ്റി; പോലീസിനെയും വിശ്വാസികളെയും പരിഭ്രാന്തിയിലാക്കി യുവാവ്, കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്

മക്കയിലെ മസ്‍ജിദുല്‍ ഹറമിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ യുവാവിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയുണ്ടായി. കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് വെള്ളിയാഴ്ച രാത്രിയാണ് പോലീസിനെയും വിശ്വാസികളെയും പരിഭ്രാന്തിയിലാക്കി കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തത്. എന്നാൽ കാറോടിച്ചിരുന്നയാളിന് മാനസിക വിഭ്രാന്തിയുള്ളതായി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ ഒരു വാതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് മക്ക റീജ്യന്‍ ഔദ്യോഗിക വക്താവ് സുല്‍ത്താന്‍ അല്‍ ദോസരി പറഞ്ഞു. വാതിലില്‍ ഇടിക്കുന്നതിന് മുമ്പ് തന്നെ രണ്ട് ബാരിക്കേഡുകൾ തകര്‍ത്താണ് കാര്‍ മുന്നോട്ട് കുതിച്ചത്. രാത്രി 10.30ഓടെയായിരുന്നു സംഭവം നടന്നത്. ജനത്തിരക്ക് കുറവായിരുന്നതിനാല്‍ തന്നെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാറോടിച്ചിരുന്നത് സൗദി പൗരനാണെന്നും ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























