പറന്നകന്നവരെ യുഎഇ കാത്തിരിക്കുന്നു; സ്ഥിതി മെച്ചപ്പെട്ടാലുടൻ 4,00,000 പ്രവാസികളുടെ ബുദ്ധിമുട്ടുകൾ മാറാൻ സാധ്യത, സ്ഥിതി മെച്ചപ്പെടുകയും തൊഴിൽവിപണി ഉയരുകയും വിസ സേവനങ്ങൾ പൂർണമായും പുനരാരംഭിക്കുമെന്ന് വെളിപ്പെടുത്തൽ

കൊറോണ വ്യാപന പിന്നിട്ട് അതിജീവനത്തിന്റെ പാതയിൽ യുഎഇ. ഇപ്പോഴിതാ വമ്പൻ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുകയാണ്. ഇതേതുടർന്ന് പുത്തൻ കണക്കുകൾ പുറത്തുവിട്ടു. കോവിഡ് മഹാമാരിയെത്തുടർന്നുള്ള പ്രതിസന്ധിയിൽ മേയ് ഏഴ് മുതൽ യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്ക് പറന്നത് 6,31,000 പേരാണ്. ജൂലായ് 12 മുതൽ ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് 2,20,000 പേർ മടങ്ങിയെത്തിയതായി ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി.
അതോടൊപ്പം തന്നെ വന്ദേഭാരത് മിഷൻവഴി സ്വദേശത്തേക്ക് മടങ്ങാൻ ഏപ്രിൽ 29 മുതൽ 6,35,000 ഇന്ത്യക്കാരാണ് രജിസ്റ്റർചെയ്തത്. എന്നാൽ തന്നെയും യു.എ.ഇ.യിൽ സാമ്പത്തികപ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനുശേഷം പലരും യാത്ര ഉപേക്ഷിക്കുകയുണ്ടായി. മഹാമാരി വ്യാപിച്ചപ്പോൾ യു.എ.ഇ.യിൽ ഉണ്ടായിരുന്നത് ഏകദേശം 34 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് എന്നാണ് കണക്കുകളെ. യു.എ.ഇ.യിൽ സ്ഥിതി മെച്ചപ്പെട്ടാലുടൻ 4,00,000 പ്രവാസികളുടെ ബുദ്ധിമുട്ടുകൾ മാറാൻ സാധ്യതയുണ്ടെന്നാണ് ചില ഇന്ത്യൻ മിഷനുകളിൽനിന്നുള്ള വിവരം ലഭിക്കുന്നത്.
എന്നാൽ യു.എ.ഇ.ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പ്രതിദിന വിമാനസർവീസ് ഒക്ടോബർ മുതൽ വർധിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് പ്രസ് ഇൻഫർമേഷൻ ആൻഡ് കൾച്ചർ കോൺസൽ നീരജ് അഗർവാൾ വ്യക്തമാക്കി. ഇതിനകം 80,000 പേരാണ് തൊഴിൽ നഷ്ടപ്പെട്ട് സ്വദേശത്തേക്ക് തിരിച്ചത്. പക്ഷേ യു.എ.ഇ.യുടെ മുന്നോട്ടുള്ള യാത്രയിൽ ഈ നഷ്ടം നികത്താനാവുമെന്നാണ് വ്യക്തമാകുന്നത്. ഒപ്പം സ്ഥിതി മെച്ചപ്പെടുകയും തൊഴിൽവിപണി ഉയരുകയും വിസ സേവനങ്ങൾ പൂർണമായും പുനരാരംഭിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുകയാണ്.
https://www.facebook.com/Malayalivartha



























