പ്രതീക്ഷകൾ താളംതെറ്റി പ്രവാസികൾ; തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലാതെ കുവൈറ്റ്, കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ശക്തമാക്കി അറബ് രാഷ്ട്രം, 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്ര വിലക്കിൽ ചർച്ചകൾ തുടരുന്നതിനിടെ ആ പ്രഖ്യാപനം

പുതിയ പ്രതീക്ഷ നൽകുന്ന വാർത്തകൾക്കായി കാതോർക്കുകയാണ് പ്രവാസികൾ.കൊറോണ നൽകിയ വേദനകൾ പിന്നിട്ട പ്രവാസികൾ പ്രവാസലോകത്തെ ഒരു പുതിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് കുവൈറ്റ്. ഇതിനോടകം തന്നെ പുറപ്പെടുവിച്ച കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും തുടർന്നും മുന്നോട്ട് കൊണ്ട് പോകാനാണ് സർക്കാർ തീരുമാനം എന്നാണ് ലഭ്യമാകുന്ന വിവരം. കൊവിഡ് നിയന്ത്രണങ്ങൾ സാമ്പത്തിക മേഖലയ്‌ക്ക് കടുത്ത തിരിച്ചടിയുണ്ടാക്കിയ സാഹചര്യത്തിൽ പ്രവാസികളടക്കമുള്ളവർക്ക് ഗുണകരമാകുന്ന ഇളവുകൾ നൽകിത്തുടങ്ങിയെങ്കിലും തുടരുന്ന നിയന്ത്രണങ്ങൾ പ്രവാസികൾക്ക് തലവേദനയാണ് നൽകുന്നത്. 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്ര വിലക്കിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് കുവൈറ്റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് കുവൈറ്റ് നേരിട്ടുള്ള യാത്രയ്‌ക്ക് വിലക്ക് പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇന്ത്യ, കൊളംബിയ, അർമീനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്‌സിക്കോ, ലബനാൻ, ഹോങ്കോങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഈജിപ്ത്, പാനമ, പെറു, മൾഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻ്റീന എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈറ്റിലേക്ക് നേരിട്ട് വരുന്നതിന് വിലക്ക് ഉള്ളത്.
എന്നാൽ 34 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ നേരിട്ടുള്ള യാത്ര വിലക്ക് നീക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ കുവൈറ്റ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. 34 രാജ്യങ്ങളിൽ നിന്നുള്ളവരുടെ നേരിട്ടുള്ള യാത്ര വിലക്ക് നീക്കുന്ന കാര്യത്തിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രം മതിയെന്ന് സർക്കാർ തിരുമാനിച്ചതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തേണ്ടെന്നാണ് നിലവിലെ തീരുമാനം എന്നത്.
https://www.facebook.com/Malayalivartha



























