സൗദിയെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ; പതിനഞ്ചാമത് ജി 20 ഉച്ചകോടിക്ക് റിയാദില്‍ ഇന്ന് തുടക്കമാകും, ഉച്ചകോടിയില്‍ ഇന്ത്യ പ്രതിനിധീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കച്ചകെട്ടി ലോകം

പതിനഞ്ചാമത് ജി 20 ഉച്ചകോടിക്ക് റിയാദില്‍ ഇന്ന് തുടക്കമാകും. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. കോവിഡ് വാക്സിൻ കണ്ടെത്താനുള്ള ധനസമാഹരണമടക്കം ചർച്ചയാകുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കമാകുമ്പോൾ ലോകരാഷ്ട്രങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കർമ പദ്ധതി യോഗം ചർച്ച ചെയ്യുന്നതാണ്. 20 രാഷ്ട്രത്തലവന്മാരും ഓൺലൈനിൽ സംബന്ധിക്കുന്ന ഉച്ചകോടി വൈകിട്ട് ആറരക്കാണ് തുടക്കമാവുക. വൈകിട്ട് നാലുമണിക്ക് വിവിധ വിഷയങ്ങളിലെ ചർച്ചകൾക്കും തുടക്കം കുറിക്കും.
ഇന്ത്യൻ സമയം വൈകിട്ട് നാലു മണിയോടെയാണ് സൗദി ആദ്യമായി അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കം കുറിക്കുക. സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹിന്റെ ആമുഖ പ്രഭാഷത്തോടെ പ്രധാന ചർച്ചകൾ തുടങ്ങും. വൈകീട്ട് ആറര മണിക്ക് ഉച്ചകോടിയിൽ ലോക നേതാക്കൾ സംബന്ധിക്കും. ഉച്ചകോടിയുടെ ഭാഗമായുള്ള ചർച്ചയിൽ കോവിഡ് വാക്സിൽ കണ്ടെത്താനുള്ള ധനസഹായം യുഎൻ അഭ്യർഥിച്ചിരുന്നു.
https://www.facebook.com/Malayalivartha



























